<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2544418188134850388</id><updated>2012-02-16T19:52:01.399+09:00</updated><category term='സംഭവകഥ'/><category term='അളിയന്‍'/><category term='പ്രണയം'/><category term='ക്യാമ്പസ്സ്‌'/><category term='Japan'/><category term='ചമ്മല്‍'/><title type='text'>തെന്നാലി കഥകള്‍</title><subtitle type='html'>ജീവിതയാത്രകള്‍ക്കിടയില്‍ ഉണ്ടായ ചെറിയ ചെറിയ രസങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default?max-results=100'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>14</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2544418188134850388.post-4271192994737810120</id><published>2011-12-12T15:18:00.002+09:00</published><updated>2011-12-12T15:23:30.775+09:00</updated><category scheme='http://www.blogger.com/atom/ns#' term='Japan'/><title type='text'>സുമിമാസേന്‍, സോപ്പ്‌ പൌഡര്‍ അരിമസ്ക്ക?</title><content type='html'>കൊറെ നാളുമുന്‍പ്‌ ജപ്പാനില്‍ ഉള്ളപ്പൊ ഉണ്ടായ ഒരു സംഭവമാണ്‌.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാനും ബിനുവും  ആയിരുന്നു ഒരു റൂമില്‍. ഞങ്ങടെ റൂമിണ്റ്റെ ജാപ്പനീസ്‌ ഭാഷാ പരിജ്ഞാനത്തിണ്റ്റെ  ശരാശരി നോക്കിയാല്‍ എല്‍.കെ.ജി ലെവലിലേ വരൂ. അതുകൊണ്ടു തന്നെ പൊറത്ത്‌  പര്‍ച്ചേസിനൊക്കെ പോകുമ്പോള്‍ ഭാഷാപണ്ടിതന്‍മാരുടെ കൂടെയെ പോകാറുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; പണ്ടിതശിരോമണികളെ ആരെയും കിട്ടാത്ത ഒരു ദിവസം ഞാനും ബിനുവും കൂടി കടയില്‍ പോയി.  കണ്ടാല്‍ മനസ്സിലാവുന്ന സാധനങ്ങളൊക്കെ വേഗം തന്നെ എടുത്തു. ഒരു ഐറ്റം കൂടി വാങ്ങണം.  സോപ്പുപൊടി. പിറ്റേന്ന്‌ sunday ആണ്‌. ഇണ്റ്റര്‍നാഷണല്‍ ബാച്ചിലേഴ്സ്‌ തുണിയലക്കല്‍  ഡേ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; കൊറേ നോക്കി. ഒരു രക്ഷയുമില്ല. റൂമില്‍ പൊയി കാലിയായ സോപ്പുപൊടിപ്പെട്ടി  എടുത്തൊണ്ട്‌ വന്ന്‌ നോക്കിവാങ്ങാമെന്നു പറഞ്ഞ ബിനുവിനെ ഞാന്‍ പുച്ചിച്ചു തള്ളി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "എന്തിനാഡേയ്‌, ഇതു നമ്മക്കു ഡീലു ചെയ്യാം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഞാന്‍ നോക്കിയപ്പോള്‍ കൊറേ സെയിത്സ്‌  കൊണാണ്ടര്‍മാര്‍ യൂണിഫോമിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്‌. അവരുടെ ഒരു  കൊഴപ്പം അതാണ്‌. നടക്കാന്‍ അറിയില്ല. ഫുള്‍ ടൈം ഓട്ടം ആണ്‌. അങ്ങനെ  ഓടിക്കൊണ്ടിരുന്ന ഒരുത്തനെ ഓടിച്ചിട്ടു പിടിച്ച്‌ കിതപ്പിനിടയില്‍ ഞാന്‍ ചോദിച്ചു  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സുമിമാസേന്‍, സോപ്പ്‌ പൌഡര്‍ അരിമസ്ക്ക?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആദ്യത്തെയും അവസാനത്തെയും വാക്കുകള്‍  ഏതാണ്ട്‌ ജാപ്പനീസ്‌ പോലെ ആയിരുന്നതുകൊണ്ട്‌ എനിക്കെന്തോ ആവശ്യം ഉണ്ടെന്നും അതു  ചോദിച്ചതാണെന്നും അങ്ങോര്‍ക്ക്‌ മനസ്സിലായി. ഇടയില്‍ പറഞ്ഞത്‌ ഇംഗ്ളീഷ്‌  ആയതുകൊണ്ട്‌ പുള്ളിക്കൊരു വൈക്ളബ്യം. മുഖഭാവത്തിനു ഭാഷയില്ലല്ലോ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ വീണ്ടും  ശ്രമിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"സോപ്പ്‌...പൌദാ... പൌദാ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മോണിറ്റര്‍ എന്നതിനു മൊനിത്താ എന്നും  കമ്പ്യൂട്ടര്‍ എന്നതിനു കൊമ്പ്യൂത്താ എന്നുമാണ്‌ പറയണതെന്ന്‌ എന്നെപ്പോലെ തന്നെ  വിവരദോഷമുള്ള ഒരുത്തന്‍ എനിക്കു പറഞ്ഞുതന്നിരുന്നു. ആ നമ്പര്‍ ഇട്ടുനോക്കിയതാണ്‌.  അതും പൊളിഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അടുത്ത സ്റ്റെപ്പ്‌ എന്ന നിലക്ക്‌ ഞാന്‍ ഷര്‍ട്ട്‌ ഊരി അലക്കുന്ന  രംഗം ഭംഗിയായി അഭിനയിച്ച്‌ കാണിച്ചു. എണ്റ്റെ അഭിനയത്തിണ്റ്റെ ഒറിജിനാലിറ്റി  കൊണ്ട്‌ ഞാന്‍ അയാളെ തല്ലാന്‍ ചെന്നതാണെന്നാണ്‌ ബിനു വിചാരിച്ചത്‌. അവന്‍ എന്നെ  ബ്ളോക്ക്‌ ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഡേയ്‌, നമുക്കു റൂമില്‍ പോയി ആ ബോക്സ്‌ എടുത്തിട്ടു വരാം" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍  പക്ഷേ നന്നാവാന്‍ ഒരുക്കമല്ലായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നിക്കെടേയ്‌, ഇതു ശെരിയാക്കം. ഒന്നൂടെ  നോക്കട്ടെ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ എണ്റ്റെ മാക്സിമം ബുദ്ധി ഉപയോഗിച്ചു. അയാളെ വിളിച്ചോണ്ടുപോയി  അവിടെ ഇരുന്ന ഒരു സ്പൂണ്‍ എടുത്ത്‌ കയ്യില്‍ ഉള്ള ഒരു സാധനത്തില്‍ നിന്നു സ്പൂണ്‍  കൊണ്ട്‌ എടുക്കണ സീന്‍ കിടിലനായി അഭിനയിച്ചു. ഇപ്പൊ അങ്ങോരു ചെറുതായിട്ടു ചിരിച്ചു.  എന്നിട്ട്‌ തല നിലത്തുമുട്ടുന്നപോലെ കുനിഞ്ഞിട്ട്‌ ജാപ്പനീസില്‍ അലറി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഹയ്‌,  വക്കാരിമസ്ത്താ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എണ്റ്റമ്മോ....രക്ഷപ്പെട്ടു. ഞാന്‍ ബിനുവിനെ നോക്കി "കണ്ടോഡാ,  ആണുങ്ങള്‌ ഡീല്‍ ചെയ്തത്‌" എന്നൊരു ലുക്ക്‌ കൊടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിനിടക്ക്‌ നമ്മടെ ജപ്പാന്‍  കാരന്‍ ഓടാന്‍ തുടങ്ങി. ഞാനും പുറകെ ഓടി. പെട്ടെന്നു സഡന്‍ ബ്രേക്ക്‌ ഇട്ടു നിന്ന്‌  പുള്ളി എനിക്കു ഒരു കവര്‍ എടൂത്തു തന്നു. സന്തോഷത്തൊടെ ഞാന്‍ അതു വാങ്ങി.  ചായപ്പൊടി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവണ്റ്റെ അപ്പനു വിളിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍  പോണില്ലാത്തതുകൊണ്ട്‌ ഞാന്‍ അതിനു മിനക്കെട്ടില്ല. അയാളാണെങ്കില്‍ എനിക്കേതാണ്ട്‌  ഓസ്ക്കാര്‍ അവാര്‍ഡ്‌ തന്നപോലെ നില്‍ക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നൊ നൊ...ഇയെ ഇയെ... സോപ്പ്‌ പൌദാ"  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍ പല്ലവി വീണ്ടും പാടി. അങ്ങോര്‌ "ഹയ്‌, വക്കാരിമസ്ത്താ" എന്ന ചരണം പാടി  പിന്നേം ഓടാന്‍ തുടങ്ങി. ഞാന്‍ പുറകെയും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ ഓട്ടത്തിനിടക്ക്‌ സോപ്പ്‌ പൊടി അല്ലാതെ  ആ കടയില്‍ പൊടിരൂപത്തില്‍ ഉള്ള എല്ലാ സാധനങ്ങളും അങ്ങോരു എന്നെ എടുതു കാണിച്ചു.  ഞാന്‍ പല്ലവി പാടും. അയാളു ചരണം പാടും. ഞങ്ങളു രണ്ടും പിന്നേം ഓടും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാന്‍  നൊക്കുമ്പോ ഫുട്ബോളില്‍ റഫറി ഓടണ പോലെ ബിനുവും പുറകെയുണ്ട്‌. ഇതിനിടക്ക്‌ അങ്ങേര്‌  റിലേക്കിടയില്‍ ബാറ്റണ്‍ കൈമാറുന്ന പോലെ എന്നെ വേറെ ഒരു സെയിത്സ്‌ ക്ണാപ്പനെ  ഏല്‍പ്പിച്ചു. അയാളും ഓട്ടത്തില്‍ ഒട്ടും മോശമല്ല. ഞാനും വിട്ടില്ല. റഫറിയും  പുറകെത്തന്നെ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബിനുവിണ്റ്റെ ഓട്ടം കണ്ടാല്‍ അവന്‍ ഇത്‌ ഇന്ത്യയും ജപ്പാനും  തമ്മിലുള്ള ഒരു ഓട്ടമത്സരമായിട്ടാണ്‌ എടുത്തതെന്നു തോന്നും. അത്രക്ക്‌  ആത്മാര്‍ഥതയുണ്ടായിരുന്നു ഓട്ടത്തിന്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ കോപ്പന്‍മാരൊട്‌ വേണ്ടെന്നു പറയാനുള്ള  ജാപ്പനീസ്‌ പോലും അറിയാന്‍ പാടില്ലല്ലോ. എവിടേലും നിന്നു റസ്റ്റ്‌ ചെയ്യാന്‍  തൊടങ്ങിയാല്‍ അയാള്‌ റിട്ടേണ്‍ വന്ന്‌ കണകുണാന്ന്‌ എന്തോ ജാപ്പനീസില്‍ പറയാന്‍  തോടങ്ങും. ഞാന്‍ പിന്നേം ഓടാനും തൊടങ്ങും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തളര്‍ന്നു...മൂന്നു റൌണ്ട്‌ ആയി. ഇനി  അങ്ങോരു എടുത്തു കാണിക്കണത്‌ എലിവെഷമാണേലും ശരി, അതും വാങ്ങി വീട്ടില്‍ പോകാന്‍  ഞാന്‍തീരുമാനിച്ചു. കുറച്ചൂടെ ഓടിയിട്ടു പുള്ളി നിന്നു, കുനിഞ്ഞു, ഒരു കവറുമായി  പൊങ്ങി. അയാളൊന്നു നിവര്‍ന്നു നിക്കണതിനു മുന്‍പേ ഞാന്‍ ആ കവര്‍തട്ടിപ്പറിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അരിഗാതോ ഗൊസായ്മസ്‌" എന്നും പറഞ്ഞ്‌ ബില്ല്‌ ചെയ്യാന്‍ ഓടി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇവനൊന്നും ഇതു വരെ  പഞ്ചസാര കണ്ടിട്ടില്ലേ എന്ന ഭാവമയിരുന്നു അങ്ങൊരുടെ മുഖത്ത്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തിരിച്ചു  റൂമിലേക്കുള്ള യാത്രയില്‍ മൊത്തം ബിനുവിണ്റ്റെ ചിരിയായിരുന്നു ഏക ശബ്ദം. എന്തേലും  പറയാനുള്ള ആരോഗ്യം പോലും എന്നില്‍ അവശേഷിച്ചിരുന്നില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-4271192994737810120?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/4271192994737810120/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=4271192994737810120' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4271192994737810120'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4271192994737810120'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2011/12/blog-post.html' title='സുമിമാസേന്‍, സോപ്പ്‌ പൌഡര്‍ അരിമസ്ക്ക?'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-9007460213122469843</id><published>2009-03-13T01:32:00.003+09:00</published><updated>2009-03-13T01:44:05.310+09:00</updated><title type='text'>നവാസ്‌ ഷെറീഫും വലപ്പാട്‌ സര്‍ക്കിളും പിന്നെ ഞാനും</title><content type='html'>1999 ജൂലൈ മാസം പന്ത്രണ്ടാം തീയതി. ത്രിപ്രയാര്‍ ശ്രീരാമാ പോളിയിലെ ഞാനടക്കമുള്ള  കുറേ വിദ്യാര്‍ഥികളുടെ രാജ്യസ്നേഹം പെട്ടെന്ന്‌ കുളുകുളു ശബ്ദത്തോടെ  കുതിച്ചുയര്‍ന്നു.കാരണം മറ്റൊന്നുമല്ല, കാര്‍ഗില്‍ തന്നെ. എല്ലാവര്‍ക്കും  വെളിപാടുണ്ടാകുന്നു, നവാസ്‌ ഷെരീഫിണ്റ്റെ കോലം കത്തിക്കണം. അതില്‍ കുറഞ്ഞൊരു  ശിക്ഷയും ആര്‍ക്കും സ്വീകാര്യമല്ല. &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നൊന്നും ആലൊചിച്ചില്ല. നേരെ തുഷാരയില്‍ പോയി  രണ്ടെണ്ണം വിട്ടു. (അതിപ്പോ കുറെ ആലോചിച്ചിട്ടാണെങ്കിലും ഇതുതന്നെയേ ആദ്യം ചെയ്യൂ.  ) &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തിരിച്ചുവന്ന്‌ ആലോചനായോഗം കൂടി,എന്തൊക്കെ ചെയ്യണമെന്നു തീരുമാനിച്ചു. പരിപാടി  കഴിഞ്ഞിട്ട്‌ ഏതു ബാറില്‍ പോണം, ഏതു ബ്രാണ്റ്റടിക്കണം എന്നൊക്കെ തീരുമാനിച്ചു.  അവസാനം, എന്നാപ്പിന്നെ കോലം കത്തിച്ചേക്കാം എന്നും പറഞ്ഞ്‌ യോഗം അവസാനിപ്പിച്ചു.  കോലം ഉണ്ടാക്കുന്ന ചുമതല, പിരമിഡ്‌ തലയന്‍ എന്നറിയപ്പെട്ടിരുന്ന അനൂപിനെ  ഏല്‍പ്പിച്ചു. കോലം കത്തിക്കാന്‍ പെര്‍മിഷന്‍ വാങ്ങേണ്ട ചുമതല എനിക്കും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ജോണിസാറ്‌  റിട്ടയര്‍ ചെയ്ത ഗ്യാപ്പില്‍ ഉണ്ണിരാജന്‍ സാറാണ്‌ അപ്പോള്‍ പ്രിന്‍സിപ്പലായി  അഭിനയിച്ചോണ്ടിരുന്നത്‌. (ആക്റ്റിംഗ്‌ പ്രിന്‍സിപ്പല്‍). പോളിയുടെ ഉള്ളില്‍ വെച്ച്‌  കോലം കത്തിക്കാന്‍ പുള്ളീടെ സമ്മതം കിട്ടണം. സാറമ്മാരുമായി വളരെ നല്ല റിലേഷന്‍  ആയിരുന്നതോണ്ട്‌ പുള്ളി സമ്മതിക്കില്ലെന്ന്‌ ഏതാണ്ടുറപ്പായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; പിന്നത്തെ  ഓപ്ഷന്‍ പോളിക്കു പുറത്ത്‌ വെച്ച്‌ കത്തിക്കലാണ്‌. അതിനു പെര്‍മിഷന്‍ വാങ്ങേണ്ടത്‌  വലപ്പാട്‌ സര്‍ക്കിളിണ്റ്റെ കയ്യീന്നാണ്‌. അതും ഞാന്‍ നിസ്സാരമായി ഏറ്റെടുത്തു.  ചീള്‌ കേസ്‌. അവിടെപ്പോയി സംസാരിച്ചിട്ട്‌ ഇനിയിപ്പോ സര്‍ക്കിളെങ്ങാനും  സമ്മതിച്ചില്ലെങ്കില്‍ പുള്ളീടെ മൊഖത്തുനോക്കി "മോഹന്‍ തോമസ്സിണ്റ്റെ ഉച്ചിഷ്ടം,  അമേദ്യം, ആസനം" എന്നൊക്കെ പറയണമെന്നും ഞാന്‍ തീരുമാനിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പോയാല്‍ ഒരു വാക്ക്‌,  കിട്ടിയാല്‍ ഒരൊലക്ക എന്ന മട്ടില്‍ ഉണ്ണിരാജന്‍ സാറിനോട്‌ ചോദിച്ചുനോക്കാന്‍ വേണ്ടി  ഞാന്‍ പുള്ളീടെ റൂമില്‍ ചെന്നു കാര്യം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍  എരിതീയില്‍ ഒഴിക്കാനുള്ള എണ്ണ സ്പോണ്‍സര്‍ ചെയ്യണത്‌ മെക്കാനിക്കല്‍  ഡിപ്പാര്‍ട്ട്മെണ്റ്റിലെ സിദ്ധാര്‍ത്ഥന്‍ സാറാണ്‌. അന്നും ഒരു കന്നാസ്‌ എണ്ണ ആ നല്ല  മനുഷ്യന്‍ ഇതിനുവ്വേണ്ടി കരുതിവെച്ചിരുന്നു. പുള്ളി ഇടക്കിടക്ക്‌  എണ്ണയൊഴിച്ചുകൊടുത്തതിണ്റ്റെ ഫലമായി ആദ്യം ഒരു പാതിമനസ്സില്‍ നിന്നിരുന്ന  ഉണ്ണിസാറ്‌ ഒടുവില്‍ പൂര്‍ണ്ണമനസ്സോടെ എന്നെ ഗെറ്റൌട്ടടിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഞാന്‍  സമ്മതിച്ചിട്ട്‌ നിങ്ങളിവിടെ കോലം കത്തിക്കില്ല" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത്‌ നേരത്തെതന്നെ  പ്രതീക്ഷിച്ചിരുന്നതോണ്ട്‌ കേട്ടപാടെ ഞാന്‍ "ശരി സാര്‍" എന്നും പറഞ്ഞ്‌  തിരിച്ചുനടന്നു. സാറ്‌ പക്ഷേ കണ്‍ഫ്യൂഷനായി. സാര്‍ സമ്മതിച്ചില്ലെങ്കിലും കോലം  കത്തിക്കുമെന്നാണോ അതോ ഞങ്ങളാ പരിപാടി ഉപേക്ഷിച്ചെന്നാണോ, സാറിനൊന്നും  മനസ്സിലായില്ല. പുള്ളി എന്നെ തിരിച്ചുവിളിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എന്നിട്ട്‌ താനിപ്പോ എവിടെക്കാ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "പോലീസ്‌ സ്റ്റേഷനില്‍ക്ക്‌" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇപ്പോ സാറൊന്നു കിടുങ്ങി. നവാസ്‌ ഷറീഫിണ്റ്റെ കോലം  കത്തിക്കാന്‍ സമ്മതിക്കാത്തതിന്‌ സാറിനെ ഒരു രാജ്യദ്രോഹിയാക്കി അകത്താക്കാനുള്ള  അടവാണെന്നെങ്ങാനും കരുതിക്കാണും. ആ ഒരു ടെന്‍ഷന്‍ അടുത്ത ചോദ്യത്തിലുണ്ടായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "എന്തിന്‌? അതിനിപ്പോ എന്തിനാ പോലീസ്‌ സ്റ്റേഷന്‍?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"പോളീടെ പൊറത്തുവെച്ച്‌ കോലം  കത്തിക്കാന്‍ സാറിണ്റ്റെ പെര്‍മിഷന്‍ വേണ്ട. സര്‍ക്കിളിണ്റ്റെ സമ്മതം കിട്ടിയാല്‍  മതി"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; എണ്റ്റെ അപ്പളത്തെ വര്‍ത്തമാനം കേട്ടപ്പൊ സര്‍ക്കിള്‍ എന്നു പറയണത്‌ എണ്റ്റെ  അളിയനെങ്ങാനും ആണെന്ന്‌ സാറ്‌ കരുതീട്ടുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല.  അവിടുന്ന്‌ നേരെ കാണ്റ്റീനില്‍ എത്തി അവിടിരുന്ന്‌ അപേക്ഷേം എഴുതി ഞാനും അരുണും  കൂടി സ്റ്റേഷനിലേക്ക്‌ പോകാനിറങ്ങി. ആ നേരത്താണ്‌ ശശിയേട്ടണ്റ്റെ വക ഒരു ബോംബ്‌.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഡാ, സൂക്ഷിച്ചും കണ്ടും നിന്നോട്ടാ...പുതിയ സര്‍ക്കിളാ. ആള്‌ നല്ല ചൂടനാ. നമ്മടെ  കോഴിക്കോടന്‍ പ്രസാദിനെ പിടിച്ചിട്ട്‌ നട്ടെല്ലൂരി ലാത്തിയാക്കീട്ടാ വിട്ടേ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; കോഴിക്കോടന്‍ പ്രസാദ്‌ എന്നറിയപ്പെടുന്ന വ്യക്തി പോളീടെ അടുത്തുള്ള കോളനീലെ  അത്യാവശ്യം കൊള്ളാവുന്ന ഒരു ഗുണ്ടയാണ്‌. കണ്ടാല്‍ നല്ലൊരു ജിംഡന്‍. അങ്ങോര്‍ക്കാ  ഗതിയണെങ്കില്‍...ദൈവമേ...ഞങ്ങളു രണ്ടും സ്മോളുമടിച്ചിട്ടാണീ പോക്ക്‌. നട്ടെല്ല്‌  സെപ്പറേറ്റ്‌ ഊരിയൊന്നും എടുക്കണ്ട. ചെവിയില്‌ മൂന്നുവട്ടം ലാത്തി ലാത്തീന്ന്‌  വെറുതെ പറഞ്ഞാല്‍ മതി ഞങ്ങളെ ലാത്തിയാക്കാന്‍. അതിനുള്ള ശരീരഘടനയേ രണ്ടെണ്ണത്തിനും  ഉള്ളൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"പിന്നെ ഇന്നലെ എസ്സെന്‍ കോളേജില്‌ അടീണ്ടാക്കിട്ട്‌ കൊണ്ടോയോര്‍ക്കൊക്കെ  നല്ല ചാമ്പ്‌ കിട്ടീണ്ട്ന്ന്‌ പറയണകേട്ടു"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ശശിയേട്ടന്‍ ഞങ്ങളെ  പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഈ പണ്ടാറക്കാലനിതൊക്കെ നേരത്തേ  പറയാരുന്നില്ലേ. എന്നാല്‍ നൈസായിട്ട്‌ ഇതു വേറെ വല്ലോരുടേം തലേല്‍ വെക്കാരുന്നു.  ഇനി രക്ഷയില്ല. എന്തായാലും കുളിച്ചു. ഇനിയിപ്പോ തോര്‍ത്തീട്ടു കേറാം. നേരേ  വണ്ടിവിട്ടു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; അത്രേം നേരം ഇതൊരു നിസ്സാരസംഭവമായി കണ്ടിരുന്ന ഞങ്ങള്‌ രണ്ടുപേരും ഒരു  മരിച്ചടക്കിനുപോണപോലെയായിരുന്നു ഏതാണ്ട്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സ്റ്റേഷനിലെത്തി. കുറച്ചുനേരം  ഡൌട്ടടിച്ച്‌ നിന്ന്‌ വലിഞ്ഞുകേറിച്ചെന്നു. സര്‍ക്കിളിണ്റ്റെ റൂമിണ്റ്റെ മുന്നില്‍  വെയിറ്റ്‌ ചെയ്യണസമയത്ത്‌ തെങ്കാശിപ്പട്ടണത്തില്‍ ദിലീപ്‌ ചോദിക്കണപോലെ "ഈ കണ്ണന്‍  മൊതലാളി ആളെങ്ങനാ" എന്ന്‌ ഏതേലും കോണ്‍സ്റ്റബിളിനോട്‌ ചോദിച്ചാലോ എന്നോര്‍ത്ത്‌  ഞാന്‍ നിക്കുമ്പോ റൂമീന്നൊരു സൌണ്ട്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നിണ്റ്റപ്പണ്റ്റെ വകയാണോടാ ഹൈവേ നിനക്കൊക്കെ  തോന്നിയേടത്ത്‌ കൊണ്ട്‌ ഫ്ളക്സ്‌ വെക്കാന്‍? ഇന്നു തന്നെ അഴിച്ചുമാറ്റണം"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; അപ്പൊ  അതിനൊരു തീരുമാനമായി...ഹൈവേയില്‍ ഫ്ളക്സ്‌ വെച്ചതിന്‌ ഈ ജാതി തെറിയാണെങ്കില്‍  വഴീലിട്ട്‌ കോലം കത്തിക്കാന്‍ പോണവനിട്ട്‌ ഇടിയൊറപ്പ്‌. "ലോക്കപ്പ്‌ മര്‍ദ്ദനം,  പോളിവിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു" എന്നൊരു പത്രവാര്‍ത്ത എണ്റ്റെ മനസ്സില്‍  മിന്നി. ആ സംഭവം വല്ല്യ കോളിളക്കമാകുന്നതും പിന്നെ ഷാജി കൈലാസ്‌, രണ്‍ജി പണിക്കര്‍  ടീം അതു സിനിമയാക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. ആ സിനിമയില്‍ എണ്റ്റെ റോള്‍  ചെയ്യണതാരാകും എന്നോര്‍ത്തോണ്ട്‌ നിക്കുമ്പോ അരുണിണ്റ്റെ ശബ്ദം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "ഡാ, ദേ  വിളിക്കണ്‌"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; അവണ്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എണ്റ്റെ പെങ്ങടെ കല്യാണം  വിളിക്കാന്‍ വന്നതാണെന്ന്‌. വിളിക്കണ കേട്ടെങ്കില്‍ അവനു പോയി കാര്യം  പറഞ്ഞിട്ടുപോന്നാല്‍ പോരെ...കണ്ണീച്ചോരയില്ലാത്തവന്‍. വിളിച്ചില്ലേ, ഇനി പോകാതെ  പറ്റില്ലല്ലോ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; പോളിന്ന്‌ സ്റ്റേഷന്‍ വരെ അഞ്ചുമിനിട്ട്‌ കൊണ്ടെത്തിയ ഞങ്ങള്‍  ഏതാണ്ട്‌ അത്രേം തന്നെ നേരമെടുത്തു റൂമിണ്റ്റെ പൊറത്തൂന്ന്‌ അകത്തെത്താന്‍.  ചെന്നയുടെനെ കയ്യിലുള്ള അപേക്ഷ മേശപ്പുറത്ത്‌ വെച്ച്‌, ബസ്‌ സ്റ്റാണ്റ്റില്‍  നിര്‍ത്തിയിട്ടിരിക്കണ ബസ്സില്‍ വെള്ളപ്പൊക്കം,കൊടുങ്കാറ്റ്‌ എന്നൊക്കെ പറഞ്ഞ്‌  കാര്‍ഡ്‌ വെച്ച്‌ കാശുവാങ്ങാനിറങ്ങണവരുടെ പോലെ, ഒരു ബന്ധവുമില്ലത്ത മട്ടില്‍  ഞങ്ങള്‍ നീങ്ങി നിന്നു. അതിനുശേഷമാണ്‌ ആളുടെ മുഖത്തേക്കുതന്നെ നോക്കിയത്‌.  ഈശ്വരാ...കീരീക്കാടന്‍ ജോസിന്‌ ഭീമന്‍ രഘുവിലുണ്ടായ പോലൊരു മൊതല്‌. ഈ  സാധനത്തിണ്റ്റേന്നാണോ പെര്‍മിഷന്‍ വാങ്ങാന്‍ പോണത്‌. ചെറിയരീതിയില്‍ ഒരു വിറ.  പോരാത്തേന്‌ സ്മോളിണ്റ്റെ സ്മെല്ലടിക്കുമോന്നുള്ള പേടീം... &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പുള്ളി ആ കടലാസെടുത്ത്‌  വായിച്ചു. എന്നിട്ടൊരു ചോദ്യോം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "നിങ്ങള്‌ പാക്കിസ്ഥാനില്‍ പോണുണ്ടോ അതോ ഇവിടെ  വെച്ചുതന്നെ കത്തിക്കാനാണോ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; തമാശയാണോ സീരിയസ്സായിട്ടാണോന്നൊരു പിടിയുമില്ല. ഈ  രൂപോം വെച്ചിങ്ങോര്‌ തമാശ പറയുമെന്നു കരുതാനും പറ്റണില്ല. ഇനിയിപ്പോ ഈ ഇരിക്കണതൊരു  മാടപ്രവാണോ...ഈ മാടിണ്റ്റെ രൂപത്തിനുള്ളില്‍ ഒരു പ്രാവിണ്റ്റെ  മനസ്സോ...ചോദ്യത്തിണ്റ്റെ പള്‍സറിയാതെ മറുപടി പറഞ്ഞാല്‍...ഞാന്‍ അങ്ങോരുടെ  മേശപ്പുറത്തിരിക്കണ ലാത്തിയിലേക്കൊന്നു നോക്കി. ലാത്തിക്കു പകരം ഞങ്ങളെ  രണ്ടെണ്ണത്തിനേം ആ മേശപ്പുറത്തിട്ടേക്കണ സീനും ഒന്നു സങ്കല്‍പ്പിച്ചുനോക്കി.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തായാലും മിണ്ടാതെ നിന്നിട്ട്‌ കാര്യമില്ല. ഒടുവില്‍ ചങ്കൂറ്റത്തോടെ ഉറച്ച  ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അ....ഇ...പോ...മു... വ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എണ്റ്റമ്മോ, ഇതേതുഭാഷ.  ഞനിതെപ്പോ പഠിച്ചു. ഈ വാചകം തലച്ചോറില്‍ നിന്ന്‌ നാവിണ്റ്റെ അറ്റത്തെത്തണവരെ  ഇങ്ങിനായിരുന്നില്ലല്ലൊ. ഞാന്‍ നോക്കിയപ്പോ സര്‍ക്കിളിണ്റ്റെ  മുഖത്തൊരമ്പരപ്പ്‌...അരുണിണ്റ്റെ മുഖത്ത്‌ ഞെട്ടല്‍...എണ്റ്റെ മുഖത്ത്‌  അതിഭയങ്കരമായ ദയനീയത...അവിടെയൊരു ഭാവാഭിനയമത്സരം തന്നെ അരങ്ങേറി. എനിക്കാകെ  വെപ്രാളമായി...ഒന്നൂടെ ശ്രമിച്ചു. കുറച്ചുനേരത്തെ തീവ്രപരിശ്രമത്തിണ്റ്റെ ഭാഗമായി  അവസാനം ഞാന്‍ സ്ഫുടമായി പറഞ്ഞു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല...ഇവിടെ...മറ്റേ...പോളീടെ...മുന്നില്‌...സൈഡില്‌...പോസ്റ്റാഫീസിണ്റ്റെ... "  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതിണ്റ്റെടക്ക്‌ പോസ്റ്റാഫീസ്‌ എങ്ങനെ കേറിവന്നെന്ന്‌ ഒരു പിടീം കിട്ടിയില്ല.  എന്തായാലും പുള്ളിക്ക്‌ കാര്യം മനസ്സിലായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"കത്തിച്ചോ കത്തിച്ചോ...പക്ഷേ ഇതിണ്റ്റെ  പേരില്‌ അവടെ എന്തുപ്രശ്നം ഉണ്ടായാലും ഇതിലൊപ്പിട്ടിരിക്കണവനെ ഞാന്‍ പൊക്കും.  ഇതിലൊപ്പിട്ടതാരാ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഗതികേടിന്‌ അതു ഞാനായിരുന്നു. അതു ഞങ്ങടെ പ്രിന്‍സിപ്പളിണ്റ്റെ  ഒപ്പാ എന്നൊരു നുണ ഞാന്‍ മനസ്സില്‍ ഉണ്ടാക്കിവരുമ്പോളേക്കും അരുണ്‍  ചാടിക്കേറിപ്പറഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; "ഇവനാ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; എന്നിട്ട്‌, എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ടെന്ന  മട്ടില്‍ എന്നെയൊരു നോട്ടം. കാലമാടന്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഈ കോലം കത്തിക്കണ സമയത്ത്‌ അവിടെ അടുത്ത  പ്രദേശത്തെങ്ങാനും ഒരു മരണം നടന്നാല്‍ അതു കൊലക്കുറ്റമായി എണ്റ്റെ തലയില്‍ വരുമോ  എന്നൊരു ന്യായമായ സംശയം ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നു വെച്ചു.  വരാനുള്ളത്‌ ഇങ്ങോട്ട്‌ വന്നാല്‍ പോരെ, വണ്ടീം കേറി അങ്ങോട്ട്‌ ചെന്നുകാണണ്ടല്ലോ.  അവസാനം സംഗതി പുള്ളി ഒപ്പിട്ടുതന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍  എണ്റ്റെ പേരില്‍ ഒരു പെറ്റി കേസ്‌ വന്നേനെ, പോലീസ്‌ സ്റ്റേഷനില്‍  മൂത്രമൊഴിച്ചതിന്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തായാലും കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ നന്നായിതന്നെ നടന്നു.  പോലീസ്‌ സ്റ്റേഷനില്‍ പോയ വിശേഷം ചോദിച്ചവരോടൊക്കെ സര്‍ക്കിള്‌ ഞങ്ങള്‍ക്ക്‌  ചായവാങ്ങിത്തന്നെന്നും ഇനിയെന്തു പ്രശ്നമുണ്ടെങ്കിലും ചെന്നോളാന്‍  പറഞ്ഞിട്ടുണ്ടെന്നുമുള്ള സത്യങ്ങള്‍ ഞങ്ങല്‍ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു.  അതിനുശേഷം രണ്ടുമൂന്നു തവണകൂടി പോലീസ്‌ സ്റ്റേഷനില്‍ പോയിട്ടുണ്ടെങ്കിലും  (എന്തിനാന്ന്‌ എന്നെ കൊന്നാലും ഞാന്‍ പറയില്ല!!!), ഇതുപോലെ പേടിതോന്നിയ അവസരം  ഉണ്ടായിട്ടില്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; വാല്‍ക്കഷണം: അന്നത്തെ യഥാര്‍ത്ഥ ട്രാജഡി ഇതൊന്നുമായിരുന്നില്ല.  കോലം ഉണ്ടാക്കാന്‍ ഏല്‍പിച്ച പിരമിഡ്‌ തലയന്‍ വേറൊരു കുരുത്തക്കേടൊപ്പിച്ചു.  കോലത്തിണ്റ്റെ ഉള്ളില്‍ നിറക്കാനായി വേസ്റ്റ്‌ തുണിയൊന്നും കിട്ടാതായപ്പോള്‍  ഹോസ്റ്റലില്‍ പോയി കിട്ടാവുന്നവരുടെയൊക്കെ ഷര്‍ട്ടും പാണ്റ്റും അടിച്ചുമാറ്റി  അതാണ്‌ കോലത്തിണ്റ്റുള്ളില്‍ കയറ്റിയത്‌. അബദ്ധത്തില്‍ പോലും അവണ്റ്റെ ഒരു  തോര്‍ത്തുമുണ്ടുപോലും അവനെടുത്തില്ല. കോലത്തിണ്റ്റെ കൂടെ അങ്ങിനെ കുറെപ്പേരുടെ  ഡ്രസ്സുകൂടി ചാമ്പലാക്കിയാണ്‌ ഞങ്ങള്‍ പാക്കിസ്ഥാനോടുള്ള പ്രതിഷേധം അറിയിച്ചത്‌.  ഇന്നിതിവിടെ എഴുതുന്നതുവരെ, ഞങ്ങളൊരഞ്ചാറുപേര്‍ക്കുമാത്രമേ ഈ സത്യം അറിയൂ,ഒരുപാട്‌  പേര്‍ക്ക്‌ സംശയമുണ്ടായിരുന്നെങ്കിലും...&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-9007460213122469843?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/9007460213122469843/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=9007460213122469843' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/9007460213122469843'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/9007460213122469843'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2009/03/blog-post.html' title='നവാസ്‌ ഷെറീഫും വലപ്പാട്‌ സര്‍ക്കിളും പിന്നെ ഞാനും'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-1497543885701401103</id><published>2009-02-15T14:14:00.002+09:00</published><updated>2009-02-15T14:19:08.245+09:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>പ്രണയം</title><content type='html'>ഫെബ്രുവരി 14, വാലണ്റ്റൈന്‍സ്‌ ഡേ.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രണയം പൂനിലാവാണെങ്കില്‍, നിണ്റ്റെ മിഴികളാണ്‌ പൂര്‍ണ്ണചന്ദ്രന്‍ എന്നു കാമുകിയുടെ  കോങ്കണ്ണില്‍ നോക്കി പറയുന്ന കാമുകന്‍മാരുടെ ഡേ...&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മനസ്സിണ്റ്റെ കോണില്‍ നിണ്റ്റെ പുഞ്ചിരിയുള്ളതിനാല്‍ എണ്റ്റെ രാത്രികള്‍ക്കിപ്പോള്‍  പകല്‍വെളിച്ചമാണെന്നു പറയുമ്പോള്‍ കാമുകണ്റ്റെ കോന്ത്രമ്പല്ല്‌ കണ്ടില്ലെന്നു  നടിക്കുന്ന കാമുകിമാരുടെ ഡേ...&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഭൂമിയുടെ ഓരോ സ്പന്ദനവും പ്രണയത്തിലാണെന്ന്‌ വിശ്വസിക്കുന്ന കമിതാക്കളുടെ ഡേ...&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങനെയൊരു ഫെബ്രുവരി 14 ന്‌, അവന്‍ അവളോടു ചോദിച്ചു&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നമ്മുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?"&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവള്‍ പറഞ്ഞു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"വീട്ടുകാരും നാട്ടുകാരും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു  ജീവിതമുണ്ടെങ്കില്‍ നിന്നോടൊപ്പം മാത്രമായിരിക്കും"&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പോഴെക്കും ബെല്ലടിച്ചു. അവന്‍ നാല്‌ C യിലേക്കും അവള്‍ മൂന്ന്‌ B യിലേക്കും  ഓടിപ്പോയി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-1497543885701401103?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/1497543885701401103/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=1497543885701401103' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/1497543885701401103'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/1497543885701401103'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2009/02/blog-post_15.html' title='പ്രണയം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-2546684394108033417</id><published>2009-02-13T02:34:00.003+09:00</published><updated>2009-02-13T03:00:12.085+09:00</updated><category scheme='http://www.blogger.com/atom/ns#' term='അളിയന്‍'/><title type='text'>അളിയനാണളിയാ ശരിക്കും അളിയന്‍</title><content type='html'>വെങ്കിടങ്ങില്‍ എണ്റ്റെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെ ഒരു ചായക്കട  നടത്തിയിരുന്ന ആളാണ്‌ അളിയന്‍. അളിയനൊരിടത്തും ആറുമാസത്തില്‍ കൂടുതല്‍  ഉറച്ചുനിക്കാറില്ല. കുറച്ചുനാള്‌ കണ്ണോത്ത്‌, പിന്നെ തൊയക്കാവ്‌, അല്ലെങ്കില്‍  മുല്ലശ്ശേരി...അളിയനങ്ങിനെ കറങ്ങിക്കൊണ്ടിരുന്നു. അളിയന്‍ എന്നറിയപ്പെട്ടിരുന്ന ഈ  കക്ഷിയുടെ ശരിക്കുള്ള പേരെന്താണെന്ന്‌ എനിക്കിന്നും അറിയില്ല. അല്ലേലും  അങ്ങോര്‍ക്കൊരു പേരിണ്റ്റെ ആവശ്യം ഉണ്ടായിരുന്നില്ല. അളിയനെ എല്ലാരും അളിയന്‍ എന്നു  വിളിച്ചു. അളിയനും എല്ലാരേം അളിയാന്നു വിളിച്ചു. അങ്ങനെ എല്ലാരുടേം അളിയനായി പുള്ളി  ആനന്ദത്തോടെ വാണു.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പരിചയമുള്ള ആരെങ്കിലും കടയുടെ മുന്നില്‍ക്കൂടി പോയിട്ട്‌ കടയില്‍ കയറാതിരുന്നാല്‍  അളിയനു വല്ല്യ വിഷമമായിരുന്നു. ചായ കുടിക്കണമെന്നൊന്നുമില്ല. കക്ഷിക്കു കുറച്ചുനേരം  കത്തിവെക്കാന്‍ ആളെക്കിട്ടിയാല്‍ മതി. കത്തി എന്നു പറയുമ്പോള്‍,  നിസ്സാരവല്‍ക്കരിക്കരുത്‌. അതൊരു കൊടുവാളിന്‍മേള്‍ കെട്ടിവെച്ച വാക്കത്തിയുടെ  അറ്റത്ത്‌ കഠാര പിടിപ്പിച്ച പോലത്തെ മൊതലായിരുന്നു. മോള്‍ക്കു വന്ന കല്യാണക്കാര്യം  പറയണ അപ്പാവിയോട്‌ അളിയന്‍ പറഞ്ഞവസാനിപ്പിക്കണത്‌ സൂര്യനെല്ലിയിലെ സ്ത്രീപീഡനവും  ബില്‍ ക്ളിണ്റ്റണ്റ്റെ അവിഹിതബന്ധവുമൊക്കെയാകും.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അളിയണ്റ്റെ വേറൊരു പ്രത്യേകത സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന മാത്തമാറ്റിക്കല്‍  തെറികളാണ്‌. "അവണ്റ്റമ്മേടെ ലാസാഗു", "പോടാ ഗുണനപ്പട്ടിക മോനേ"....ഇങ്ങിനെ  കൊറേയുണ്ട്‌. ചൂടായാല്‍ പിന്നെ നിക്കണത്‌ അമ്പലത്തിലാണേലും അളിയണ്റ്റെ വായില്‍ തെറിയേ വരൂ. അളിയനോട്‌ തിരിച്ചെന്തേലും ഒടക്കിപ്പറയാന്‍ എല്ലാരും മടിച്ചിരുന്നതും അളിയനിലെ ഈ  പ്രത്യേക സിദ്ധി കോണ്ടാണ്‌. അളിയന്‍ പലപ്പോഴയി പലരുടേയും ചോര ഇങ്ങിനെ ഊറ്റിയൂറ്റിക്കുടിക്കണത്‌  കണ്ട്‌ ആസ്വദിച്ചിട്ടുള്ള ഈയുള്ളവന്‍ ഒരിക്കല്‍ അളിയണ്റ്റെ കത്തിക്കിരയായി. ആ കദനകഥ  ഇവിടെ...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മജീദിക്കാണ്റ്റെ വീടിണ്റ്റെ സൈഡിലായിരുന്നു അളിയണ്റ്റെ കട. ഒരുദിവസം, എന്നു  വെച്ചാല്‍ സംഭവദിവസം. ഷൈജണ്റ്റെ വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. അളിയണ്റ്റെ  കണ്ണില്‍ പെടാതിരിക്കാന്‍ ആവുന്നതു ശ്രമിച്ചെങ്കിലും അന്നെണ്റ്റെ കൂടെ  ചെകുത്താനായിരുന്നു. ദൈവം ലീവായിരുന്നു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"എവിട്ക്ക്യണ്ടാ ചുള്ളാ, ഷാപ്പില്‍ക്കാ?"&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തീര്‍ന്നു. ഇന്നത്തെ ദിവസം ഈ ചായക്കടക്കുള്ളില്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഏയ്‌, ഞാന്‍ നമ്മടെ ഷൈജണ്റ്റെ  വീട്ടീക്കാ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഒരു വളിച്ച ചിരി ചിരിച്ച്‌ ഞാന്‍ കടയില്‍ കേറി. മനസ്സില്ലാമനസ്സോടെ പറഞ്ഞു&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;"ഒരു ചായ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കടയിലപ്പോള്‍ ആകെ അഞ്ചാറാള്‍ക്കാരേ ഉള്ളൂ.  അവരുടെയൊക്കെ മുഖഭാവത്തില്‍ നിന്ന്‌, അളിയന്‍ അവരെ പോസ്റ്റ്മോര്‍ട്ടം  കഴിച്ചിട്ടിരിക്ക്യാണെന്ന്‌ വ്യക്തം. അതുകൊണ്ടുതന്നെ ഇന്നത്തെ ഇര ഞാന്‍ ആകാനുള്ള  സാധ്യത വളരെ കൂടുതലാണെന്നു ഞാന്‍ മനസ്സിലാക്കി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആരും മിണ്ടല്ലേ, കടയില്‍ ഉള്ള  എല്ലാരും കുറച്ചുനേരത്തേക്കെങ്കിലും ഊമകളായിപ്പോണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു  ഞാന്‍ ഇരുന്നു. ദാണ്ടെ കെടക്കണ്‌...ഒരാവശ്യവുമില്ലാതൊരു ഡയലോഗ്‌...ഒരു കാരണവരുടെ  വക...പുറത്ത്‌ ടെലിഫോണ്‍ കേബിളിനു വേണ്ടി കുഴിയെടുത്തോണ്ടു നിക്കണ തമിഴന്‍മാരെ  നോക്കിക്കൊണ്ട്‌.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇവന്‍മാരെയൊക്കെ കണ്ടുപഠിക്കണം. എന്തു പണീം ചെയ്യാന്‍ ഒരു  മടീമില്ല. നമ്മടെ പിള്ളേര്‍ക്കൊക്കെ ഈ വക പണിക്കെറങ്ങാന്‍ മടിയല്ലേ? പണിയില്ലാന്നു  പറഞ്ഞ്‌ കെടന്നു കരയാനല്ലേ അറിയൂ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒന്നു നിര്‍ത്തൂ മൈ ഡിയര്‍ അങ്കിള്‍, എന്ന  ഭാവത്തോടേ അങ്ങോരെ ദയനീയമായി നോക്കിയ എന്നൊട്‌ അതിക്രൂരമായി,  പറഞ്ഞോണ്ടിരുന്നതിണ്റ്റെ ബാക്കിയായി പുള്ളി ചോദിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ലേ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തു മറുപടി പറഞ്ഞാലും ബീഡീം കത്തിച്ച്‌ വെടിക്കെട്ടുപുരയിലേക്കു ചാടണതിനു  തുല്യമായിരിക്കും. അതുകൊണ്ടു ഒന്നും പറയാന്‍ നിന്നില്ല. വെറുതേ ഒന്നു ചിരിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നീയെന്തൂട്ടിനണ്ട്രാ ചിരിക്കണേ?"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തീര്‍ന്നു. ചോദ്യം എന്നോടാണ്‌. സംഭവം അളിയണ്റ്റെ  കോടതി എടുത്തുകഴിഞ്ഞു. ഇനി ഒന്നേ ബാക്കിയുള്ളൂ. കാപ്പിറ്റല്‍ പണിഷ്മെണ്റ്റ്‌.  ദയനീയമായി ഞാന്‍ അളിയനെ നോക്കി. അളിയന്‍ സ്വയം ഉത്തരവും പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അഹങ്കാരം.  അല്ലാണ്ടെന്താ"&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈശ്വരാ...ഇന്നു കണികണ്ടവനാരായാലും, അവനടുത്ത ജന്‍മത്തില്‍ അളിയണ്റ്റെ മോനായിപ്പോട്ടെ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ജോലി ഇല്ലാണ്ട്‌ കഷ്ടപ്പെടുമ്പഴ്ള്ള വെഷമോന്നും  നെനക്കറിയില്ലല്ലോ. നെനക്കു ജോലീണ്ട്‌, കാശ്ണ്ട്‌. പിന്നെന്തൂട്ട്‌ തേങ്ങ്യാ"  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എനിക്കൊന്നും മനസ്സിലാവണില്ല. ഇയാളിതെങ്ങോട്ടാണ്‌ വണ്ടി ഓടിച്ചുകേറ്റണത്‌. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അളിയാ,  അതിനു ഞാനൊന്നും... "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അതേന്നേയ്‌, നീയൊന്നും കഷ്ടപ്പാടെന്താന്ന്‌  അറിഞ്ഞിട്ട്ണ്ടാവില്ലല്ലോ. പഠിച്ചെറങ്ങുമ്പളക്കും ജോലി...അതും വെര്‍തെ  കുത്തിയിരുന്നുട്ള്ള പണി... സുഖിക്ക്യല്ലേ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അളിയാ, അതിനിപ്പൊ ഞാനെന്തൂട്ടു പറ...  "&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞാനെന്തു പറയാന്‍ ശ്രമിച്ചാലും അപ്പോത്തന്നെ അളിയന്‍, കൊടുംവളവ്‌ കാണുമ്പോ ആവേശം  മൂക്കണ സൂപ്പര്‍ ഫാസ്റ്റ്‌ ഡ്രൈവറെപ്പോലെ ഒരു ഹോണ്‍ പോലുമടിക്കാതെ എന്നെ  ഓവര്‍ടേക്ക്‌ ചെയ്തുകേറും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഏയ്‌, നീയൊന്നും പറയണ്ട്രാ..നീയൊക്കെ വല്ല്യ  കുണ്‍സ്രാളോളല്ലെ... അല്ലെങ്കി നീയീ പണിയില്ലാത്തോരെ പറ്റി ഇങ്ങിനെ പറയോ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ദൈവേ,  പറാഞ്ഞതും എണ്റ്റെ തലേലായാ. ഞഞ്ഞായി. കടയിലുള്ള എല്ലാവരും ഇപ്പൊ എന്നെയാണ്‌  നോക്കണത്‌. ഒരു കുത്തകമുതലാളിയെ കണ്ട കമ്മ്യൂണിസ്റ്റ്കാരെപ്പോലെ. ഈ കുരിശു മൊത്തം  ഉണ്ടാക്കിയ ആ ഒടുക്കത്തെ ഡയലോഗടിച്ച കാര്‍ന്നോരു പോലും "ഇവനെയൊക്കെ  വെടിവെച്ചുകൊല്ലണം" എന്ന രീതിയിലാണെന്നെ നോക്കണത്‌. കശ്മല്‍ ഫെല്ലോസ്‌. സ്വന്തം  തലയില്‍ തൂറീട്ട്‌ പോണ കാക്കയെ നോക്കി ഒന്നു കൊഞ്ഞനം കാണിക്കാന്‍ പോലും കഴിയാത്ത  ഒരു പാവം കരിങ്കല്‍ പ്രതിമയുടെ അവസ്ഥയിലായി ഞാന്‍.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നമ്മടെ പിള്ളേരൊന്നും ഈ പണിക്കെറങ്ങണില്ലന്നല്ലേ നീ പറയണെ. ഇതിനെറങ്ങണ  തമിഴന്‍മാര്‍ക്കും തെലുങ്കന്‍മാര്‍ക്കുമൊക്കെ കിട്ടണ കൂലി എത്രയാന്നു നീ  ആലോയിച്ച്ട്ട്ണ്ടാ എപ്പളെങ്കിലും? നീ പറ. അതും വെച്ച്‌ അവരെങ്ങിനെയാകും  ജീവിക്കണതെന്ന്‌ നീ നോക്കീട്ട്ണ്ടാ? അല്ല, നീ പറ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എടക്കെടക്ക്‌ "നീ പറ" "നീ പറ"  എന്ന്‌ അളിയന്‍ പറയണ്ണ്ടെങ്കിലും അതു വെറുതെ ഹോട്ടലില്‍ പുട്ടിണ്റ്റെടേല്‌ തേങ്ങ  ഇടണപോലെ നാമമാത്രമായൊരു പരിപാടിയായിരുന്നു, എന്നെക്കൊണ്ട്‌ എന്തേലും  പറയിപ്പിക്കാന്‍ അളിയന്‍ ഉദ്ദേശിച്ചിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"നമ്മള്‌ ഒരു  പണിയെടുക്കണുണ്ടെങ്കില്‍ അതെന്തിനാ? ജീവിക്കന്‍. കാശ്ണ്ടാക്കന്‍. വീട്ടുകാരെ  മര്യാദക്ക്‌ നോക്കാന്‍. ഇത്‌വല്ലതും ഈ പണ്യൊണ്ട്‌ നടക്കോ? ഇവ്റ്റോള്‌ കുടുംബടക്കാണീ  എറങ്ങണത്‌. ക്ടാങ്ങള്‌ വരെണ്ടാവും പണിക്കെറങ്ങാന്‍. ന്നിട്ടും കിട്ടണത്‌  എന്തൂട്ട്ന്‍ണ്ടാവും? കെടക്കണത്‌ ദേ ആ പറമ്പില്‌ ടെണ്റ്റടിച്ചിട്ട്‌. തൂറണത്‌  വല്ലോണ്റ്റേം പറമ്പില്‌. കുളിക്കണത്‌ തോന്ന്യേപോലെ വല്ലോടത്തും. നീയാണെങ്കി  ഇങ്ങിനൊരു പണി കിട്ട്യാ അതിന്‌ പോവോ അതോ ഇത്തിരീം കൂടി നല്ല പണി കിട്ട്വോന്ന്‌  നോക്ക്വോ? അത്യാവശ്യം മാന്യമായി ജീവിക്കാന്‍ പറ്റണ കൂലി കൊടുത്താല്‍ നമ്മടെ  പിള്ളേരും ചെയ്യും എന്തു പണീം. " &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അളിയാ...അളിയന്‍ പറഞ്ഞതെല്ലാം സത്യം. എല്ലാം ഞാന്‍  സമ്മതിക്കുന്നു. എന്നാലും എന്തിനീ ക്രൂരത എന്നോട്‌? ഞാന്‍ ചെയ്ത തെറ്റെന്ത്‌? വൈ  ഷുഡ്‌ ഐ? &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അളിയനാണെങ്കില്‍ ഓരോ ഡയലോഗിനും ഒരു കട്ട വെച്ച്‌ സൌണ്ട്‌ അഡ്ജസ്റ്റ്‌  ചെയ്യണുമുണ്ട്‌. ഇപ്പോ ഏതാണ്ട്‌ എണ്റ്റെ വീട്ടില്‍ കേള്‍ക്കാവുന്ന ശബ്ദത്തിലാണ്‌  കീറണത്‌. വഴീക്കൂടെ പോണോരുവരെ നോക്കിത്തൊടങ്ങി. ഇനീം മിണ്ടാതിരുന്നാല്‍ പാടാ. ഞാന്‍  ഒരു അഹങ്കാരിയായ, തൊഴില്‍ രഹിതരെ പുച്ചിക്കുന്ന ബൂര്‍ഷ്വയായി വാഴ്ത്തപ്പെടും.  അതുകൊണ്ട്‌, അതുകൊണ്ട്‌ മാത്രം ഞാന്‍ പ്രതികരിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അളിയന്‍ കൊറെ നേരായല്ലാ  കെടന്ന്‌ തൊള്ളതൊറക്കണ്‌? വല്ലോരും പറഞ്ഞേന്‌ മറുപടി എണ്റ്റെ നെഞ്ഞത്ത്‌  കേറിനിന്നട്ടാണാ പറയണത്‌?" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഹാവൂ, ഇത്രയെങ്കിലും പറയാന്‍ സാധിച്ചു. അളിയന്‌ പക്ഷേ  കൂസലൊന്നുമില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"അല്ല, പറയാരുന്നു. കാര്യമറിയാണ്ട്‌ വായീത്തോന്നീത്‌  വിളിച്ചുപറയണകേട്ടാ മിണ്ടാണ്ടിരിക്കാന്‍ പറ്റോ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ എടപാട്‌ മുഴോനും ണ്ടാക്കീട്ട്‌,  നിസ്സാരമായി എണ്റ്റടുത്തേക്ക്‌ വന്നിട്ട്‌ അളിയന്‍ പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ഇന്നാടാ ചായ" &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൊണ്ടോയി  തന്‍റപ്പന്‌ കൊടുക്കെടോ എന്നാണ്‌ മനസ്സില്‍ വന്നത്‌. പറഞ്ഞില്ല. പറഞ്ഞെങ്കില്‍ ചെലപ്പോ വല്ലടത്തും ഇരിക്കണ ലതെടുത്ത്‌ ലിവിടെ  വെച്ചെന്നുപറയണപോലെയാകും. ചായ വാങ്ങിക്കുടിച്ച്‌, അളിയണ്റ്റെ നാക്ക്പ്പയറ്റെല്ലാം കഴിഞ്ഞ്‌  ബാക്കിയുള്ള എന്നേം കൊണ്ട്‌ ഞാന്‍ പോയി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അളിയന്‍ അന്നു പറഞ്ഞതൊന്നും എന്നോടുള്ള  ദേഷ്യം കൊണ്ടല്ല എന്നെനിക്കറിയാം. എന്നാലും പറയാത്ത കാര്യത്തിനു പഴി കേട്ടതിണ്റ്റെ  ഒരു വിഷമം അന്നുണ്ടായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പക്ഷേ ഇന്ന്‌, തൊഴിലില്ലായ്മയും തൊഴില്‍ നഷ്ട്ടപ്പെടലും ഒരുപാട്‌ വാര്‍ത്തകള്‍ക്ക്‌  ആധാരമാകുന്ന ഈ സമയത്ത്‌, അളിയണ്റ്റെ വാക്കുക്കള്‍ എന്തെല്ലാമോ  ഓര്‍മ്മപ്പെടുത്തുന്നപോലെ...തൊഴിലില്ലായ്മയേയും തൊഴില്‍രഹിതരായ ലക്ഷക്കണക്കിനു  പേരെയും കുറിച്ചുള്ള ഒരു സാധാരണക്കാരണ്റ്റെ ആശങ്കകള്‍ മാത്രമായിരുന്നു ആ വാക്കുകള്‍  എന്ന്‌ ഞാന്‍ അറിയുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്ന്‌ അളിയന്‍ എവിടെയാണെന്നെനിക്കറിയില്ല. ഒന്നുറപ്പ്‌.  ഏതെങ്കിലും നാട്ടില്‍ ഒരു ചായക്കടയില്‍ പുറത്തേക്കുനോക്കിനിന്ന്‌ വഴീല്‍ക്കൂടി പോണ  ആരോടെങ്കിലും ചോദിക്കണുണ്ടാകും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;"ചുള്ളാ, ഷാപ്പില്‍ക്കാ?"&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-2546684394108033417?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/2546684394108033417/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=2546684394108033417' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/2546684394108033417'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/2546684394108033417'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2009/02/blog-post_13.html' title='അളിയനാണളിയാ ശരിക്കും അളിയന്‍'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-6033646227747892768</id><published>2009-02-10T03:33:00.003+09:00</published><updated>2009-02-10T03:43:45.907+09:00</updated><title type='text'>കാര്‍ത്തുമ്പിയും പൂവാലന്‍മാരും</title><content type='html'>ഞാന്‍ പത്താം ക്ളാസ്സില്‍ പഠിക്കണ കാലത്താണ്‌ തേന്‍മാവിന്‍ കൊമ്പത്ത്‌ റിലീസായത്‌.  ആ പടവും കാര്‍ത്തുമ്പി എന്ന പേരും മുദുഗവു എന്ന വാക്കും ഒക്കെ ഇങ്ങിനെ മൊത്തത്തില്‍  ഒരു തരംഗമായി നിക്കണ സമയത്താണ്‌ വാവ (ഷജില്‍ എന്നണ്‌ ശരിക്കുള്ള പേര്‌. എണ്റ്റെ  ചെറിയച്ഛണ്റ്റെ മോന്‍. എല്ലാരും വാവ എന്നു വിളിക്കും) ഒരു സൈക്കിള്‍ വാങ്ങിയത്‌.  വാങ്ങിയതല്ല, പണിയിപ്പിച്ചത്‌. വാവയെക്കുറിച്ച്‌ പറഞ്ഞാല്‍, കക്കൂസില്‍ പോകാനാണേലും  അവന്‍ സൈക്കിളിലേ പോകൂ എന്ന്‌ ഞങ്ങള്‍ കളിയാക്കി പറയാറുണ്ട്‌. പിന്നീട്‌ സൈക്കിള്‍  മാറി ബൈക്കും കാറുമൊക്കെ ആയെങ്കിലും ആ സ്വഭാവത്തിന്‌ മാറ്റമൊന്നുമില്ല. രണ്ട്‌  മിനിറ്റ്‌ നടക്കാനുള്ള ദൂരത്തേക്കും അണ്ണന്‍ വണ്ടീം കൊണ്ടേ പോകൂ.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പറഞ്ഞുവന്നത്‌ സൈക്കിളിനെ പറ്റിയാണല്ലോ. കാലുകൊണ്ട്‌ ചവിട്ടുന്ന പോലെയായിരുന്നു  അതിണ്റ്റെ ബ്രേക്‌. പെഡലില്‍ നിന്ന്‌ മേലേക്ക്‌ പോണ വടിയിന്‍മേലാണ്‌ ബ്രേക്ക്‌  പെഡല്‍. കൈ വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യണ ബ്രേക്ക്‌ ഇല്ല.പിന്നെ സ്റ്റ്ടെയിറ്റ്‌  ഹാണ്റ്റിലും. ചെലവ്‌ ചുരുക്കലിണ്റ്റെ ഭാഗമായിട്ടോ അതോ ഒരു റഫ്‌ ലുക്ക്‌ വരുത്താനോ  എന്തോ, ബെല്ല്‌, ലൈറ്റ്‌,കേരിയര്‍, സ്റ്റാണ്റ്റ്‌ തുടങ്ങിയ ആഡംഭരങ്ങളൊന്നും അവന്‍  അതിനു വെച്ചിരുന്നില്ല. എഴുതാവുന്നിടത്തൊക്കെ കാര്‍ത്തുമ്പി എന്ന്‌ പേരും  എഴുതിവെച്ചു.രണ്ട്‌ വീലും പെഡലും ഹാണ്റ്റിലും കാലു കൊണ്ട്‌ ചവിട്ടണ ബ്രേക്കും.  അതായിരുന്നു കാര്‍ത്തുമ്പി. സംഗതി ഹിറ്റായി. കാര്‍ത്തുമ്പി ഒരു വികാരമായി പടര്‍ന്നു  കയറി. അന്നു ബൈക്ക്‌ നമ്മളെ സംബന്ധിച്ച്‌ ഒരു സ്വപ്നം മാത്രമായതോണ്ട്‌,  കാര്‍ത്തുമ്പി ചവിട്ടിച്ചെന്ന്‌ ബൈക്ക്‌ നിര്‍ത്തണ പോലെ കാലുകൊണ്ട്‌ ബ്രേക്ക്‌  ചവിട്ടി നിര്‍ത്തി ജാഡയില്‍ ഇറങ്ങണത്‌ ഞങ്ങള്‍ക്കൊക്കെ ഒരു ത്രില്ലായി. നല്ല തൈരും  പപ്പടോം ഒക്കെ കൂട്ടിക്കൊഴച്ച്‌ ചോറുണ്ണുമ്പോ കിട്ടണ  ഒരു...ഒരു...ഒരിതില്ലേ...അതിനേക്കാള്‍ ഇതായിരുന്നു കര്‍ത്തുമ്പി ചവിട്ടാന്‍.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആ പേരിനോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, എല്ലാര്‍ക്കും കാര്‍ത്തുമ്പിയോട്‌ ഭയങ്കര  താല്‍പ്പര്യമായിരുന്നു. എല്ലാരും കൂടി സൈക്കിളെടുത്ത്‌ എങ്ങോട്ടേലും പോകുന്ന  അവസരങ്ങളില്‍ കാര്‍ത്തുമ്പിക്കു വേണ്ടി ഒരു അടി പതിവാണ്‌. ആര്‍ക്കു കിട്ടും  എന്നുറപ്പില്ലെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, വാവക്കൊരിക്കലും അതു  കിട്ടാറില്ല.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചെമ്മാപ്പിള്ളിയില്‍ ഉള്ളപ്പോഴൊക്കെ പെരിങ്ങോട്ടുകര കോണ്‍വെണ്റ്റ്‌ വിടാന്‍  നേരത്ത്‌ ഞങ്ങള്‍ക്കൊരു സ്ത്ഥിരം യാത്രയുണ്ടായിരുന്നു സൈക്കിളില്‍. യൂണിഫോമിട്ട ഒരു  ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനി പോലും അവിടെ ബാക്കി ഇല്ലെന്നുറപ്പു വരുത്തിയിട്ടേ  ഞങ്ങള്‍ മടങ്ങാറുള്ളൂ. പ്രതിഫലേച്ച്ഛ കൂടാതെ, ഉത്തരവാദിത്തത്തോടെ ഞങ്ങളീ ജോലി  വൃത്തിയായി ചെയ്തുപോന്നു. അവിടുത്തെ പെമ്പിള്ളേര്‍ക്കൊക്കെ സ്വാഭവികമായും, ഈ  സൈക്കിള്‍ ഇവന്‍മാരുടെ ചന്തിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നതാണൊ എന്നൊരു സംശയം  ഉണ്ടായിക്കാണണം. കാരണം സൈക്കിളീന്നിറങ്ങിയിട്ട്‌ അവര്‍ ഞങ്ങളെ ഒരിക്കല്‍ പോലും  കണ്ടിരുന്നില്ല. ആദ്യമൊക്കെ പെമ്പിള്ളെര്‍ക്കൊരു കൌതുകമായിരുന്നു, അഞ്ചെട്ടുപേര്‌  അവരു പോണ വഴി മുഴുവന്‍ ഒരു നാണവുമില്ലാതെ ഇങ്ങിനെ തെണ്ടണതു കാണുമ്പോള്‍. കാലക്രമേണ  അതു മാറി പുച്ചവും മറ്റു പല ഭാവങ്ങളും ആയിമാറിയെങ്കിലും ഞങ്ങള്‍ തളര്‍ന്നില്ല.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങനെ ഒരു ദിവസം. അന്നു കാര്‍ത്തുമ്പിയെ എനിക്കാണ്‌ കിട്ടിയത്‌. കോണ്‍വെണ്റ്റ്‌  പരിസരത്ത്‌ ഞങ്ങല്‍ പട്ട്രോളിംഗ്‌ നടത്തുന്നു.ക്ളാസ്സ്‌ വിട്ടു.മുഖത്തു ഞങ്ങളോടുള്ള  പുച്ചം ആവുന്നത്ത്ര വാരിത്തേച്ച്‌ കിളികള്‍ പറന്നുതുടങ്ങി. ഞങ്ങള്‍ യജ്ഞവും  തുടങ്ങി. കുറച്ച്‌ നേരം ചവിട്ടിയപ്പോള്‍ മനസ്സില്‍ ഒരാഗ്രഹം,തുമ്പിയെ 180 ഡിഗ്രി  തിരിക്കാന്‍. (കാര്‍ത്തുമ്പിയില്‍ ആയിടെ ഞാന്‍ അഭ്യസിച്ച ഒരു സംഭവമായിരുന്നു അത്‌,  ചവിട്ടി വന്ന അതേ സ്പീഡില്‍ പെട്ടെന്നുതന്നെ 180 ഡിഗ്രി തിരിച്ച്‌ നേരെ  ഓപ്പോസിറ്റ്‌ സൈഡിലേക്ക്‌ ചവിട്ടിപ്പോവുന്ന ഒരു അഡാറ്‌ വിദ്യ. ചവിട്ടി വന്നിട്ട്‌  പെട്ടെന്ന്‌ ചെറുതായി ഒന്നു ബ്രേക്ക്‌ കൊടുത്തിട്ട്‌ ഒറ്റ തിരിച്ചില്‍. തുമ്പി  ചതിക്കാറില്ല. വണ്ടി നേരെ ഓപ്പോസിറ്റ്‌ സൈഡിലേക്കായിക്കിട്ടും. ഇതാണോ വല്ല്യ  കൊമ്പത്തെ അഭ്യാസം, ഇതിപ്പോ വേറെ ഏതു സൈക്കിളിലും പറ്റില്ലേ എന്നെന്നോടു  ചോദിക്കരുത്‌, കാരണം ഞാന്‍ ആകെ ഇത്‌ തുമ്പിയുടെ പുറത്തേ പയറ്റിയിട്ടുള്ളൂ).  വരാനുള്ളത്‌ വണ്ടി പിടിച്ചാണേലും വരാതിരിക്കില്ലല്ലോ. എണ്റ്റെ ഈ അമാനുഷികമായ കഴിവ്‌  കാണിച്ച്‌ പെമ്പിള്ളേരെ ഞെട്ടിക്കാന്‍ നാനുറപ്പിച്ചു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങനെ പെണ്‍കുട്ടികള്‍ പോണതിണ്റ്റെ ഓപ്പോസിറ്റ്‌ സൈഡീന്നു ഞാന്‍ ആവുന്നത്ത്ര  സ്പീഡില്‍ ചവിട്ടി വന്നു. ഏറ്റവും ജനസാന്ദ്രതയുള്ള സ്ത്ഥലമെത്തിയപ്പോള്‍ ചെറുതായി  ബ്രേക്ക്‌ ചവിട്ടി "കാവിലമ്മേ കാത്തോളണേ" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഒരൊറ്റ  തിരിച്ചില്‍. എനിക്കന്ന്‌ കണ്ടകശ്ശനി ആയിരുന്നെന്ന്‌ പിന്നീട്‌ മംഗളം വാരികയിലെ  നക്ഷത്ത്രഫലത്തീന്നാണ്‌ ഞാന്‍ അറിഞ്ഞത്‌. അന്നാദ്യമായി തുമ്പി എന്നെ ചതിച്ചു. കൊടും  ചതി. തിരിച്ചിലിണ്റ്റെ ശക്തിയില്‍ ഭൂമീദേവിയുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം  പ്രണമിച്ച്‌ കൊണ്ട്‌ ഞാന്‍ ക്രാഷ്‌ ലാണ്റ്റ്‌ ചെയ്തു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കിടന്ന കിടപ്പില്‍ മരിച്ചു പൊകണേ എന്ന്‌ ആത്മാര്‍ത്ഥ്തമായി ആഗ്രഹിച്ചുപോയി ഒരു  നിമിഷത്തേക്ക്‌. ആ കുറച്ച്‌ നേരം കൊണ്ട്‌ ഞാനെന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടു.  എണ്റ്റെ അഭ്യാസം കണ്ട്‌ ഒരു 10 പെമ്പിള്ളെരെങ്കിലും എന്നെ പ്രേമിക്കുന്നു. അതില്‍  നല്ല 5 എണ്ണത്തിനെ നോക്കി ഞാനും പ്രേമിക്കുന്നു. അതില്‍ ഏറ്റവും നല്ലതിനെ കെട്ടി  ഹണിമൂണിനു പോകുന്നു...ഒരു നിമിഷം കൊണ്ടെല്ലാം തീര്‍ന്നില്ലേ...&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പണ്ടു സീതാദേവി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമി പിളര്‍ന്നു അകത്തെക്കു  കൊണ്ടോയതായി കേട്ടിട്ടുണ്ട്‌. ആ വഴിക്കും ഒരു ശ്രമം ഞാന്‍ നടത്തിനോക്കി. അറിയാവുന്ന  രീതിയിലൊക്കെ പ്രാര്‍ത്ഥിച്ചു നോക്കി, ഭൂമിയില്‍ ഒരു ചെറിയ ഓട്ടയെങ്കിലും വരാന്‍.ആ  ഗ്യാപ്പില്‍ കൂടി ഞാന്‍ നൂണിറങ്ങിപ്പോയേനെ. കുറച്ച്‌ നേരം നോക്കി. യെവടെ,  ഭൂമിക്കൊരു കുലുക്കവുമില്ല. എന്നു വെച്ച്‌ അവിടെ തന്നങ്ങു കിടക്കാന്‍ പറ്റില്ലല്ലോ.  ഇടംവലം നോക്കാതെ എണീറ്റു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അന്നു വരെ തിരിഞ്ഞുപോലും നോക്കാത്ത കോഞ്ഞാട്ടകളൊക്കെ എന്നെത്തന്നെ നോക്കുന്നു.  ആദ്യം അമ്പരന്നു നോക്കിയും പിന്നെ ആക്കിച്ചിരിച്ചും പിന്നെ അലറിച്ചിരിച്ചും അവരുടെ  റോള്‍ അവര്‍ ഭംഗിയായി അഭിനയിച്ചു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതില്‍പ്പിന്നെ കുറെ നാള്‍ ഞാന്‍ തുമ്പിയുമായി പിണക്കത്തിലായിരുന്നു. പിന്നെ  വീണ്ടും ഞങ്ങള്‍ ഇണങ്ങി, കോണ്‍വെണ്റ്റിണ്റ്റെ മുന്നില്‍ പിന്നേം പോയി. പക്ഷേ  അഭ്യാസത്തിനു പിന്നെ നിന്നിട്ടില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട്‌ വാവ ബൈക്ക്‌ വാങ്ങിയപ്പോള്‍ തുമ്പിയെ  ആര്‍ക്കോ കൊടുത്തു. ഈയടുത്ത്‌ വാവ കാര്‍ വാങ്ങിയപ്പോള്‍ അതിണ്റ്റേം നാലു സൈഡിലും  അവന്‍ സ്റ്റിക്കര്‍ കേറ്റി, "കാര്‍ത്തുമ്പി".&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-6033646227747892768?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/6033646227747892768/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=6033646227747892768' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/6033646227747892768'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/6033646227747892768'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2009/02/blog-post.html' title='കാര്‍ത്തുമ്പിയും പൂവാലന്‍മാരും'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-8268204014948412779</id><published>2007-11-21T09:42:00.001+09:00</published><updated>2007-11-21T09:49:51.675+09:00</updated><category scheme='http://www.blogger.com/atom/ns#' term='ക്യാമ്പസ്സ്‌'/><category scheme='http://www.blogger.com/atom/ns#' term='സംഭവകഥ'/><category scheme='http://www.blogger.com/atom/ns#' term='ചമ്മല്‍'/><title type='text'>പുരുഷോത്തമന്‍സാറിന്റെ വിദ്യാഭ്യാസനയം</title><content type='html'>1999 ജൂലൈ മാസത്തിലെ, പ്രത്യേകിച്ചൊരു പുല്ലും സംഭവിക്കാത്ത ഒരു കോഞ്ഞാട്ട തിങ്കളാഴ്ച. ശനിയും ഞായറും അഴിഞ്ഞാടിയതിന്റെ ക്ഷീണത്തില്‍, ഞായറാഴ്ചയുടെ തൊട്ടടുത്ത്‌ തിങ്കളാഴ്ച കൊണ്ടുവെച്ച വിവരദോഷികളെ മനസ്സാ തെറിവിളിച്ച്‌, ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ കിടക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ജെനറേഷന്‍ ഗ്യാപ്പ്‌ എന്നല്ലാതെ എന്തുപറയാന്‍. നമ്മുടെ മനോവിഷമം മനസ്സിലാക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പു ജനിച്ച മാതാപിതാക്കള്‍ക്കു കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;"ക്ലാസ്സില്‍ പോവൊന്നും വേണ്ടേ? എണീക്കെടാ"&lt;br /&gt;&lt;br /&gt;ഇതു പിതാജിയുടെ സൗമ്യമായ സ്വരം. സ്വരം നന്നായിരിക്കുമ്പോള്‍ ഉറക്കം നിര്‍ത്തുന്നതാണ്‌ നല്ലത്‌ എന്നു മുന്‍ അനുഭവങ്ങളില്‍ നിന്ന്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌, പിന്നെ വെച്ചുതാമസിപ്പിച്ചില്ല. ഒറ്റ എഴുന്നേല്‍ക്കലങ്ങ്‌ വെച്ചുകൊടുത്തു.&lt;br /&gt;&lt;br /&gt;പറ്റാവുന്നത്ര പതുക്കെ പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ഡയലോഗ്‌.&lt;br /&gt;&lt;br /&gt;"നീയെന്താടാ സ്ലോ മോഷന്‍ പഠിക്ക്യാണോ? പെട്ടെന്ന്‌ പല്ലുതേച്ചിട്ട്‌ പോടാാ"&lt;br /&gt;&lt;br /&gt;ആ "പോടാാ" ക്കു ആവശ്യത്തിലധികം നീളമില്ലേ എന്നൊരു ശങ്ക തോന്നിയതുകൊണ്ട്‌ ഞാന്‍ പെട്ടെന്ന്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലേക്കു മാറി.&lt;br /&gt;&lt;br /&gt;കുളിമുറിക്ക്‌, അതിനുള്ളില്‍ ഒരാളു കയറി എന്നു മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനുമുന്‍പേ ഞാന്‍ കുളിച്ചിറങ്ങി. കാരണം കുളിച്ചാലേ ഫുഡടിക്കാന്‍ തരൂ. ആഹാരം പണ്ടേ നമുക്കു താല്‍പ്പര്യമുള്ള വിഷയമായിരുന്നു.&lt;br /&gt;&lt;br /&gt;ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഒരു ചടങ്ങുതീര്‍ക്കലിനു പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അതാ ഫ്രന്റ്‌ പേജില്‍ ഒരു മൂലക്ക്‌ നല്ലൊരു വാര്‍ത്ത.&lt;br /&gt;&lt;br /&gt;"കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ---- പഠിപ്പുമുടക്കുന്നു"&lt;br /&gt;&lt;br /&gt;[ പാര്‍ട്ടിയുടെ പേര്‌ ഒഴിവാക്കുന്നു. അല്ലേലും ഒരു പേരിലെന്തിരിക്കുന്നു ]&lt;br /&gt;&lt;br /&gt;മതി...ഇത്രേം മതി. ചെന്നിട്ടു ചെയ്യാനൊരു പണിയായല്ലോ. ശ്ശെ, നേരത്തേതന്നെ പത്രം നോക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;അതിവേഗം ബഹുദൂരം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഓടി. തൃപ്രയാര്‍ക്കു നേരിട്ട്‌ "പ്രിയം" എന്നൊരു ബസ്സുണ്ട്‌. അതുകിട്ടിയാല്‍ കാഞ്ഞാണിയില്‍ ചെന്ന്‌ ഇടിച്ചുകേറാന്‍ നിക്കണ്ട. അതിനുവേണ്ടിയായിരുന്നു ഓട്ടം. ഓടിയതു വെറുതെയായില്ല. ബസ്സ്‌ അതിന്റെ പാട്ടിനുപോയി. എന്നെ വെയിറ്റ്‌ ചെയ്യാന്‍ ബസ്സെന്റെ അളിയനൊന്നുമല്ലല്ലോ എന്നാശ്വസിച്ച്‌ അടുത്ത ബസ്സില്‍ കേറി ഞാനും പോയി.&lt;br /&gt;&lt;br /&gt;പ്രതീക്ഷിച്ചതുപോലെ തന്നെ ചെന്നിറങ്ങുമ്പോഴേക്കും ഹോസ്റ്റല്‍ വാസികള്‍ പ്ലക്കാര്‍ഡടക്കമുള്ള സാധനസാമഗ്രികളെല്ലാം റെഡിയാക്കിയിരുന്നു. പാര്‍ട്ടിഭേദമന്യേ ഞങ്ങള്‍ പോളി വിദ്യാര്‍ഥികള്‍ ഒന്നിച്ചണിനിരക്കുന്ന മഹോല്‍സവങ്ങളായിരുന്നു സമരങ്ങള്‍.&lt;br /&gt;&lt;br /&gt;സാധാരണ പത്തുമണിയാകാതെ ആ ഭാഗത്തേക്കുവരാത്തവന്മാരൊക്കെ നേരത്തോടെ എത്തിയിട്ടുണ്ട്‌. അങ്ങനെ പതിവുപോലെ കാന്റീനില്‍ നിന്നു ശശിയേട്ടന്‍ വക സമരം സ്പെഷല്‍ ചായയും കുടിച്ച്‌ "നശിച്ച വിദ്യാഭ്യാസനയം തുലയട്ടെ" എന്ന മുദ്രാവാക്യത്തോടെ ചടങ്ങുതുടങ്ങി. വിദ്യാഭ്യാസനയം ഒന്നു നേരെയാക്കിയിട്ടുവേണം ഞങ്ങള്‍ക്ക്‌ നേരെ തുഷാര, ബ്ലിസ്സ്‌ തുടങ്ങിയ ബാറുകളിലോ, നാട്ടിക, ചെമ്മാപ്പിള്ളി എന്നിവിടങ്ങളിലെ ഏതെങ്കിലും ഷാപ്പിലോ ചെന്ന്‌ അടുത്ത സമരം പ്ലാന്‍ ചെയ്യാന്‍.&lt;br /&gt;&lt;br /&gt;എല്ലാ ക്ലാസ്സിലും കേറി "കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍" ആഹ്വാനം ചെയ്തും ക്ലാസ്സുകളില്‍ നിന്ന്‌ എല്ലാരേം പുറത്തിറക്കിയും ഞങ്ങള്‍ അര്‍മ്മാദിച്ചു. കൂടുതല്‍ ക്ലാസ്സുകളിലും പക്ഷേ പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല. ഞങ്ങളെ കാണുമ്പോളേക്കും "എന്താ വരാന്‍ വൈകിയത്‌" എന്നൊരു ഭാവത്തോടെ നോക്കിക്കൊണ്ട്‌ സാറമ്മാര്‌ ഇറങ്ങിപ്പോയി. അങ്ങനെ തകര്‍ത്തടിച്ച്‌ ഇലക്ട്രിക്കല്‍ സെക്കന്റിയര്‍ ക്ലാസ്സിന്റെ മുന്നില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‌ എല്ലാരും ഒന്നു സ്ലോവായി..കാര്യം വേറൊന്നുമല്ല. ക്ലാസ്സെടുത്തിരുന്നത്‌ പുരുഷോത്തമന്‍ സാറായിരുന്നു. ആളൊരു ജഗജില്ലി. പ്രിന്‍സിപ്പള്‍ കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ പേടിയുള്ള ഏകവ്യക്തി. എല്ലാരുടേം ഉള്ളിലൊരു ആപത്ശങ്ക. കാര്യം അത്യാവശ്യം കൊള്ളാവുന്ന കുറേ പെമ്പിള്ളേരുള്ള ക്ലാസ്സാണേയ്‌. സാറെങ്ങാനും അവരുടെ മുന്നില്‍വെച്ച്‌ നാറ്റിക്കുമോ എന്നൊരു ഇത്‌...പിന്നെ ഒരു അതും...അങ്ങനെ ആകെയൊരു അതുമിതും...&lt;br /&gt;&lt;br /&gt;ഒടുവില്‍ എന്തും വരട്ടെ എന്നും കരുതി ഞാനങ്ങു കേറി, എന്നു പറഞ്ഞാല്‍ അതൊരു നുണയാകും. ആരോ എന്നെപ്പിടിച്ച്‌ അകത്തേക്ക്‌ തള്ളി എന്നുള്ളതാണ്‌ സത്യം.&lt;br /&gt;&lt;br /&gt;"എന്താടോ?"&lt;br /&gt;&lt;br /&gt;ഒന്നുമറിയാത്തതുപോലെയുള്ള സാറിന്റെ ചോദ്യം. എനിക്കുറപ്പായി...പണികിട്ടി.&lt;br /&gt;&lt;br /&gt;"അല്ല സാര്‍...അതുപിന്നെ...സ്ട്രൈക്കാണ്‌. എല്ലാ ക്ലാസ്സും വിട്ടു"&lt;br /&gt;&lt;br /&gt;"അതുകൊണ്ട്‌?"&lt;br /&gt;&lt;br /&gt;സാറ്‌ ചൊറിയാനുള്ള പുറപ്പാടുതന്നെയാണ്‌.&lt;br /&gt;&lt;br /&gt;"സാറും സഹകരിക്കണം. ക്ലാസ്സ്‌ വിടണം"&lt;br /&gt;&lt;br /&gt;"അത്രേയുള്ളോ? ശരിശരി, വിട്ടേക്കാം"&lt;br /&gt;&lt;br /&gt;"ഹാവൂ" എന്നതിന്റെ "ഹാ" മുഴുവനാകുന്നതിനും മുന്‍പ്‌ ഞാന്‍ പേടിച്ചിരുന്ന ആ ചോദ്യം സാറ്‌ ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്താടോ സമരത്തിന്റെ കാര്യം?"&lt;br /&gt;&lt;br /&gt;പറയാതിരിക്കാന്‍ വകുപ്പില്ലല്ലോ.&lt;br /&gt;&lt;br /&gt;"കേരളസര്‍ക്കാരിന്റെ...തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ...."&lt;br /&gt;&lt;br /&gt;ശബ്ദം പുറത്തുവരാത്തതുപോലെ...കരയുന്നതുപോലെ...ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.&lt;br /&gt;&lt;br /&gt;പിടിച്ചതിലും വലുത്‌ അളയിലായിരുന്നു. സാറടുത്ത ചോദ്യം ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഓ അതുശരി...എന്താടോ വിദ്യാഭ്യാസനയത്തിലെ തെറ്റ്‌? അതുംകൂടി ഒന്നു പറഞ്ഞുതന്നിട്ട്‌ ക്ലാസ്സ്‌ വിടാം"&lt;br /&gt;&lt;br /&gt; ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ...&lt;br /&gt;&lt;br /&gt;"അതുപിന്നെ...ഈ...വിദ്യാഭ്യാസത്തിന്റെ...മറ്റേ...നയം....സര്‍ക്കാരിന്റെ ചില...."&lt;br /&gt;&lt;br /&gt;കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പോയിട്ട്‌, വിദ്യാഭ്യാസമന്ത്രി ആരെന്നറിയാത്ത എനിക്ക്‌ ഇതില്‍കൂടുതലൊന്നും പറയാന്‍ കഴിയില്ലായിരുന്നു. എന്തായാലും നാറി. അതുവരെ സീനിയര്‍ എന്ന ബഹുമാനം തന്നിരുന്ന പിള്ളാരൊക്കെ ആക്കിച്ചിരിക്കാന്‍ തുടങ്ങി. ചമ്മല്‍ എന്ന അവസ്ഥയില്‍നിന്നൊക്കെ ഒരുപാട്‌ ഉയരെയാണ്‌ ഞാന്‍ നില്‍ക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി. ഒരുമാതിരി...മെഷീനിന്റെ ഉള്ളില്‍ കൈ കുടുങ്ങിയ അവസ്ഥ. വലിച്ചെടുക്കാന്‍ നോക്കിയാല്‍ കൈ മുറിഞ്ഞുപോകും. പോട്ടേന്നുവെച്ചാല്‍ ബോഡി മൊത്തം പോകും. അതില്‍ക്കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. അതുകൊണ്ട്‌ ഞനൊരു കോമ്പ്രമൈസിനു തയ്യാറായി. അണ്ണാന്‍ ആനയോട്‌ "തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു" എന്നു പറഞ്ഞ പഴയ കഥയിലെപ്പോലെ...&lt;br /&gt;&lt;br /&gt;"എന്നാപ്പിന്നെ, ഞാന്‍ പൊക്കോട്ടെ സാറേ? സാറ്‌ ഈ അവര്‍ കഴിഞ്ഞിട്ടു ക്ലാസ്സ്‌ വിട്ടാല്‍ മതി"&lt;br /&gt;&lt;br /&gt;അവിടേം സാറുതന്നെ ഹീറോയായി.&lt;br /&gt;&lt;br /&gt;"ഓ വേണ്ട...ഇനി ഞാന്‍ ക്ലാസ്സ്‌ വിടാത്തതോണ്ട്‌ വിദ്യാഭ്യാസനയം നേരെയാവാതിരിക്കണ്ട. പിന്നെ പറ്റുവാണേല്‍, ഇനിമുതലെങ്കിലും, ആരേലും എന്തേലും പറഞ്ഞെന്നുകേട്ട്‌ സമരോം തല്ലിക്കൂട്ടി ഇറങ്ങണതിനുമുന്‍പ്‌ ചെയ്യാന്‍ പോണത്‌ ശരിയാണെന്ന്‌ അവനവനെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനായാല്‍ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം."&lt;br /&gt;&lt;br /&gt;ഈ ഡയലോഗും പറഞ്ഞ്‌ സാറുപോയി.&lt;br /&gt;&lt;br /&gt;അതില്‍പിന്നെ ഏതുസമരത്തിനിറങ്ങുമ്പോഴും, പറയാനുള്ള കാരണങ്ങള്‍ കാണാതെപഠിച്ചിട്ടേ ഞങ്ങള്‍ ഇറങ്ങാറുള്ളൂ. അഥവാ കാരണം പറഞ്ഞ്‌ പിടിച്ഛുനില്‍ക്കാന്‍ പറ്റില്ലെന്നുതോന്നിയാല്‍ പുരുഷോത്തമന്‍ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളങ്ങ്‌ കണ്ടില്ലെന്നു നടിക്കും...!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-8268204014948412779?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/8268204014948412779/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=8268204014948412779' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/8268204014948412779'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/8268204014948412779'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/11/blog-post_21.html' title='പുരുഷോത്തമന്‍സാറിന്റെ വിദ്യാഭ്യാസനയം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-745563678171120587</id><published>2007-11-07T18:24:00.000+09:00</published><updated>2007-11-07T18:48:42.077+09:00</updated><title type='text'>കരുമുരളീരവം</title><content type='html'>പണ്ട്‌പണ്ട്‌ ഒരു കാട്ടില്‍ കുറെ മരങ്ങളിലായി ഒരുപാട്‌ കുരങ്ങന്മാര്‍ താമസിച്ചിരുന്നു. അവിടെ കുരണ്‍ഗ്രസ്സ്‌ എന്ന വലിയൊരുമരത്തില്‍ കുരങ്ങാകരന്‍ എന്നൊരു കുരങ്ങന്‍ ഉണ്ടായിരുന്നു. ആ കുരങ്ങനായിരുന്നു ആ മരത്തിലെ ലീഡര്‍. കുരങ്ങാകരന്‌ രണ്ട്‌ മക്കളുണ്ടായിരുന്നു. ഒരു ആണും ഒരു പെണ്ണും. കുരങ്ങീധരനും പപ്പിക്കുരങ്ങും.&lt;br /&gt;&lt;br /&gt;എപ്പോഴും കുരങ്ങാകരന്‍ രണ്ടുമക്കളേയും തോളിലെടുത്തുകൊണ്ടേ നടക്കാറുള്ളൂ. ഇതുകാണുമ്പോള്‍ മറ്റു കുരങ്ങന്മാര്‍ കുരങ്ങാകരനെ ഉപദേശിക്കും.&lt;br /&gt;&lt;br /&gt;"മരത്തിന്റെ മുകളിലേക്ക്‌ ഇവരേയും താങ്ങിനടന്നാല്‍ അവസാനം എല്ലാവരുടേയും ഭാരം താങ്ങാനാവാതെ ലീഡര്‍ താഴേക്കു വീഴുമേ"&lt;br /&gt;&lt;br /&gt;പക്ഷേ കുരങ്ങാകരന്‍ അതൊന്നും ചെവിക്കൊണ്ടില്ല. എങ്ങോട്ടുപോകുമ്പോഴും മക്കളേം താങ്ങിക്കൊണ്ടുതന്നെ നടന്നു.കാലം കടന്നുപോയി. മക്കള്‍ വളര്‍ന്നു. സ്വാഭാവികമായും അവരുടെ ഭാരം കൂടി. കുരങ്ങീധരന്‌ ശരീരഭാരത്തോടൊപ്പം തലക്കനവും കൂടി.&lt;br /&gt;&lt;br /&gt;ഒടുവില്‍ അനിവാര്യമായത്‌ സംഭവിച്ചു. ഭാരം താങ്ങാനാവാതെ ബാലന്‍സ്‌ തെറ്റി ലീഡര്‍ കുരങ്ങന്‍ ആ വന്മരത്തിന്റെ മുകളില്‍നിന്ന്‌ താഴേക്ക്‌ വീണു.ഒരുവിധത്തില്‍ മക്കളേയും താങ്ങി മരത്തിലേക്ക്‌ തിരികെ വലിഞ്ഞുകയറിയെങ്കിലും, മുകളിലത്തെ ചില്ലയില്‍ മറ്റുചില കുരങ്ങന്മാര്‍ ചേക്കേറിയിരുന്നു. തല്‍ക്കാലത്തേക്ക്‌ കുരങ്ങാകരനും മക്കളും താഴത്തെ ചില്ലയില്‍ കേറിക്കൂടി.&lt;br /&gt;&lt;br /&gt;തന്റെ അവസ്ഥയില്‍ മനംനൊന്തിരിക്കുന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"&lt;br /&gt;&lt;br /&gt;താഴെ ഇരുന്നുകൊണ്ട്‌ മുകളിലിരിക്കുന്ന കുരങ്ങന്മാരെ ശല്യപ്പെടുത്താവുന്നതിന്റെ പരമാവധി ചെയ്യാന്‍ എപ്പോഴും കുരങ്ങാകരന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി മുകളിലുള്ള ഒരു കുരങ്ങുണ്ണിത്താന്റെ ഉടുതുണി മകന്‍ കുരങ്ങീധരനെക്കൊണ്ട്‌ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അഴിപ്പിക്കുക വരെ ചെയ്തു. പോരാത്തതിന്‌ മുകളിലിരിക്കുന്ന കുരങ്ങന്മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും എതിര്‍ക്കാനും തുടങ്ങി.&lt;br /&gt;&lt;br /&gt;പക്ഷേ അതുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നു മനസ്സിലായപ്പോള്‍ കുരങ്ങാകരന്‍ പാളയത്തില്‍ പടയുണ്ടാക്കന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം തന്റെ മക്കളേയും പിന്നെ വേറെ കുറെ കുരങ്ങന്മാരേയും കൊണ്ട്‌ ആ മരത്തില്‍ നിന്നിറങ്ങിപ്പോയി. വേറൊരു ചെറിയ മരത്തില്‍കയറി സ്വയം രാജാവായി പ്രഖ്യാപിച്ച്‌ പൊറുതിയും തുടങ്ങി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം സമീപത്തുള്ള, ചുവന്ന ഇലകളുള്ള ഒരു മരത്തില്‍നിന്നും കുറേ പേര്‍ കുരങ്ങാകരനെ കാണാന്‍ വന്നു. മക്കള്‍ക്ക്‌ തിന്നാന്‍ കുറെ പഴങ്ങളും കൊടുത്തു. സന്തുഷ്ടനായ കുരങ്ങാകരന്‍ മക്കളേയും പിന്നെ തന്റെ പുറകേ കൂടിയ മറ്റു കുരങ്ങന്മാരേയും കൂട്ടി ചുവന്ന ഇലകളുള്ള മരത്തിലേക്ക്‌ ചെന്നു.&lt;br /&gt;&lt;br /&gt;ആ മരത്തിലെ പലര്‍ക്കും കുരങ്ങാകരന്റെ ഈ വരവ്‌ ഇഷ്ടപ്പെട്ടില്ല. അവിടുത്തെ പ്രായം കൂടിയ കുരങ്ങനായ കുരങ്ങാനന്ദന്‍ കുരങ്ങാകരനെ നോക്കി കൊഞ്ഞനം കാണിക്കുകയും കുരങ്ങീധരന്റെ ചെവിയില്‍ പിടിച്ചുവലിക്കുകയും ചെയ്തെങ്കിലും മുടിനീട്ടിവളര്‍ത്തിയ അന്ന്യന്‍ കുരങ്ങന്‍ ഇടപെട്ട്‌ അവരെ സമാധാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;കുരണ്‍ഗ്രസ്സ്‌ മരത്തിലെ കുരങ്ങന്മാരും ചുവന്ന ഇലയുള്ള മരത്തിലെ കുരങ്ങന്മാരും തമ്മില്‍ ഒരു മത്സരം നടക്കാനിരിക്കുന്ന സമയമായിരുന്നു അത്‌. അന്ന്യന്‍ കുരങ്ങനായിരുന്നു ചുവന്ന മരത്തിന്റെ പ്രതിനിധി. കുരങ്ങാകരനില്‍ നിന്നും കുരണ്‍ഗ്രസ്സ്‌ മരത്തിലുള്ള കുരങ്ങന്മാരുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയ അന്ന്യന്‍ കുരങ്ങന്‍ മത്സരത്തില്‍ വിജയിച്ചു.&lt;br /&gt;&lt;br /&gt;വിജയാഘോഷം നടക്കുമ്പോള്‍ മക്കളേം തോളില്‍ക്കേറ്റി കൈവിട്ട്‌ മതിമറന്നാടിയ കുരങ്ങാകരനെ തക്കം നോക്കി കുരങ്ങാനന്ദന്‍ ആരുമറിയാതെ താഴേക്ക്‌ തള്ളിയിട്ടു. വീണ്ടും പൊത്തിപ്പിടിച്ചുകേറാന്‍ നോക്കിയ അവരെ അന്ന്യന്‍ കുരങ്ങനടക്കമുള്ള കുറെ കുരങ്ങന്മാര്‍ വീണ്ടും തള്ളിത്താഴേക്കിട്ടു. ഇനിയിവിടെ കയറാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ കുരങ്ങാനന്ദനെ നോക്കി "പോടാ കുരങ്ങാ" എന്നു വിളിച്ച്‌ കുരങ്ങാകരനും കൂട്ടരും തങ്ങളുടെ ചെറിയ മരത്തിലേക്കുതന്നെ തിരിച്ചുപോയി.&lt;br /&gt;&lt;br /&gt;അടുത്ത മത്സരത്തില്‍ മറ്റു രണ്ട്‌ മരത്തിലെ കുരങ്ങന്മാരേയും ഒറ്റക്കു തോല്‍പ്പിക്കുമെന്ന്‌ കുരങ്ങാകരന്‍ പ്രതിജ്‌ഞ്ഞ ചെയ്തു. ആവുന്ന പണി ചെയ്താല്‍ പോരേ എന്നു കൂടെയുള്ള കുരങ്ങന്മാരില്‍ ചിലര്‍ കുരങ്ങാകരനോട്‌ ചോദിച്ചെങ്കിലും അച്ഛനും മക്കളും അതൊന്നും ചെവിക്കൊണ്ടില്ല.അങ്ങനെ കൂട്ടത്തില്‍ ചില കുരങ്ങന്മാര്‍ കുരങ്ങാകരനെ തെറിവിളിച്ച്‌ കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കുതന്നെ തിരിച്ചുപോയി.&lt;br /&gt;&lt;br /&gt;ഇതുകണ്ട്‌ വിഷമിച്ചുനിന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"&lt;br /&gt;&lt;br /&gt;അങ്ങനെ മത്സരമായി. അച്ഛനും മക്കളും കൂടെയുള്ള കുരങ്ങന്മാരും ആവുന്നത്‌ ശ്രമിച്ചെങ്കിലും മറ്റുകുരങ്ങന്മാരെല്ലാം ചേര്‍ന്ന്‌ അച്ഛന്റേം മക്കടേം കട്ടേം പടോം മടക്കി.ഈ സംഭവത്തോടെ പപ്പിക്കുരങ്ങ്‌ നാടുവിട്ടുപോയി. അതിനുശേഷം പപ്പിക്കുരങ്ങിനെക്കുറിച്ച്‌ ആരും കേട്ടിട്ടില്ല.&lt;br /&gt;&lt;br /&gt;മനസ്സ്‌ തളര്‍ന്ന്‌ വിഷമിച്ചിരുന്ന കുര്‍ങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"&lt;br /&gt;&lt;br /&gt;പുത്രസ്നേഹിയായ അച്ഛന്‍ കുരങ്ങന്റെ മനസ്സ്‌ നിറഞ്ഞു.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ നല്ല പവറുള്ള മറ്റൊരു കുരങ്ങന്‍ കുരങ്ങാകരനെ സഹായിക്കാനെത്തി. തന്റെ മരത്തിന്റെ താഴത്തെ ചില്ലയില്‍ കയറിയിരുന്നോളാന്‍ ആ കുരങ്ങന്‍ കുരങ്ങാകരനോട്‌ പറഞ്ഞു. അങ്ങനെ കുരങ്ങാകരനും കുരങ്ങീധരനും ബാക്കി കുരങ്ങന്മാരും പവറുള്ള കുരങ്ങന്റെ കൂടെക്കൂടി.&lt;br /&gt;&lt;br /&gt;പക്ഷേ കാലക്രമേണ തനിക്കവിടെ മുകളിലെ ചില്ലകളൊന്നും കിട്ടില്ലെന്നു മനസ്സിലാക്കിയ കുരങ്ങാകരന്‍ ഒരു ദിവസം മകനെ വിളിച്ചുപറഞ്ഞു.&lt;br /&gt;&lt;br /&gt;"വല്ലവന്റേം മരത്തില്‍ അടിമകളായി ജീവിക്കണതിലും നല്ലത്‌ സ്വന്തം മരത്തില്‍ സാധാരണക്കാരനായി ജീവിക്കണതാണ്‌. നമുക്കു കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കു മടങ്ങിപ്പോകാം"&lt;br /&gt;&lt;br /&gt;പതിവുപോലെ "അച്ഛന്റെ കൂടെ ഞനും ഉണ്ട്‌" എന്ന മറുപടിക്കു കാത്തുനിന്ന കുരങ്ങാകരനെ ഞെട്ടിച്ചുകൊണ്ട്‌&lt;br /&gt;&lt;br /&gt;"അച്ഛന്‍ പോണേല്‍ പൊക്കോ....ഞാന്‍ വരണില്ല"&lt;br /&gt;&lt;br /&gt;എന്നും പറഞ്ഞ്‌ കുരങ്ങീധരന്‍ മരത്തിന്റെ മുകളിലെ ചില്ലയിലേക്ക്‌ ഓടിപ്പോയി.&lt;br /&gt;&lt;br /&gt;[കരുണാകരന്‍ പോയാലും NCP ക്ക്‌ ഒന്നും സംഭവിക്കില്ല എന്ന മുരളീധരന്റെ പ്രസ്താവന കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്‌. ദയവായി ഇതില്‍ രാഷ്ട്രീയം കാണരുത്‌. വെറുമൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ. ഈ കൊച്ചുകഥ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌. കഥകള്‍ കഥകളായിത്തന്നെയിരിക്കട്ടെ. കലഹങ്ങള്‍ക്ക്‌ വഴിമാറാതിരിക്കട്ടെ]&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-745563678171120587?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/745563678171120587/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=745563678171120587' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/745563678171120587'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/745563678171120587'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/11/blog-post_07.html' title='കരുമുരളീരവം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-5503482077408423789</id><published>2007-11-05T17:12:00.000+09:00</published><updated>2007-11-05T17:42:07.371+09:00</updated><title type='text'>രാമുണ്ണിനായര്‍ ആട്ടക്കഥ ഒന്നാം ദിവസം</title><content type='html'>&lt;p&gt;"മീനേ...., മീനേ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;പുറത്തുനിന്ന്‌ ഉറക്കെയുള്ള വിളികേട്ട്‌ അകത്തിരുന്ന്‌ മുറുക്കാന്‍ ചവക്കുകയായിരുന്ന ഭാനുമതിയമ്മ വിളിച്ചുപറഞ്ഞു&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"എട്യേ തങ്കമണ്യേ...മീനെന്താന്ന്‌ നോക്കിയേടീ. നല്ലതുവല്ലോം ആണേല്‌ കൂട്ടാത്തിന്‌ കൊറച്ച്‌ വാങ്ങിച്ചോ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ഓാാ, ഈ പണ്ടാറത്തള്ളേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. അതു മീന്‍കാരനൊന്നുമല്ല. ആ കോന്തന്‍ നായര്‌ അയാടെ മോളെ വിളിക്കണതാ"&lt;/p&gt;&lt;p&gt;അടുക്കളയില്‌ മനോരമേം വായിച്ചോണ്ടിരുന്ന തങ്കമണി ആദ്യത്തെ വാചകം പതിയെയും പിന്നത്തേത്‌ തൊണ്ടയുടെ മാക്സിമം പവറിലും പറഞ്ഞു&lt;/p&gt;&lt;p&gt;..............................................................................................................&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"മീനേ, ഡീ കുരുത്തംകെട്ടോളേ, ഇറങ്ങിവാടീ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;രാമുണ്ണ്യായര്‌, നേരത്തെ തങ്കമണി പറഞ്ഞ അതേ കോന്തന്‍നായര്‌, തന്റെ വീടിനുമുന്നില്‍ നിന്ന്‌ അലറി. നായര്‌ ആളൊരു ആജാനുബാഹു. അഞ്ചടി പൊക്കം. മെലിഞ്ഞ ശരീരം. കോപം കൊണ്ട്‌ നായര്‍ അടിമുടി വിറച്ചു. വിറയലിന്റെ കാരണം കോപം മാത്രമായിരുന്നില്ല. പതിവുള്ള സ്മാളടി അന്ന്‌ നടന്നിരുന്നില്ല. വീശിയില്ലേല്‍ പുള്ളീടെ കയ്യും കാലും വിറക്കും. രണ്ടെണ്ണം വിടാന്‍ വേണ്ടി പുറത്തോട്ടിറങ്ങിയപ്പോഴാണ്‌ കവലയില്‍ വെച്ച്‌ വര്‍ക്കിമാപ്പള ഈ കാര്യം പറഞ്ഞത്‌. കേട്ട ഉടനെ തിരിച്ചതാണ്‌ വീട്ടിലേക്ക്‌. &lt;/p&gt;&lt;p&gt;നായരുടെ അലര്‍ച്ച കേട്ട്‌ അകത്തുനിന്ന്‌ നല്ലപാതി ഭവാനി ഇറങ്ങിവന്നു.&lt;/p&gt;&lt;p&gt;"എന്താ? എന്തിനാ ഈ കിടന്ന്‌ ചാടണത്‌?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ഫഠേ" എന്നൊരു ശബ്ദമായിരുന്നു അതേത്തുടര്‍ന്ന് കേട്ടത്‌. മലയാളം സെക്കന്റ്‌ ലാംഗ്വേജായിപ്പോലും പഠിക്കാത്തവര്‍ ശ്രദ്ധിക്കുക. അതു "ഫ + പഠേ" എന്നായിരുന്നു. ഇറങ്ങിവന്ന നല്ലപാതിക്ക്‌ രാമുണ്ണ്യായര്‌ വക ആട്ടൊന്ന്, അടിയൊന്ന്.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"നിന്റെ പേരാണോടീ മീനാന്ന്? അതോ കുരുത്തം കെട്ടവളെന്ന്‌ വിളിച്ചതോണ്ടാണോ നിന്നെ കെട്ടിയെടുത്തത്‌? ചെന്ന്‌ നിന്റെ മോളെ ഇറക്കിവിടടീ...ഇന്നവളെ ഞാന്‍ കൊല്ലും"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;കിട്ടിയതും കൊണ്ട്‌ തൃപ്തയായി ഭവാനിച്ചേച്ചി അകത്തേക്ക്‌ ഊളിയിട്ടു. അങ്ങാടീല്‍ തോറ്റതിന്റെ കെറുവ്‌ അകത്ത്‌ ടീവീം കണ്ടോണ്ടിരിക്കണ സല്‍പ്പുത്രിയോട്‌ തീര്‍ത്തു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ചെകിട്‌ കേട്ടൂടേടീ മന്തിപ്പോത്തേ...നെന്നെ ദേ നെന്റെ മുതുകാലന്‍ തന്ത വിളിക്കണ്‌. ചെന്നു കിട്ടാനുള്ളത്‌ വാങ്ങിച്ചോണ്ട്‌ പോരേ..."&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അരിച്ചാക്കിന്റെ മുകളില്‍ വരിക്കച്ചക്ക എടുത്തുവെച്ചതുപോലുള്ള ഭാരിച്ച ശരീരവും താങ്ങി മിസ്സ്‌ മീനാരാമുണ്ണി പുറത്തേക്ക്‌ ചെന്നു.നായര്‌ പക്ഷേ ഭവാനിയെ വരവേറ്റതുപോലെ മീനക്കിട്ട്‌ പൊട്ടിക്കാന്‍ പോയില്ല. കാര്യം മോളാണെങ്കിലും അവടെ കയ്യീന്ന്‌ ഒന്നുകിട്ടിയാല്‍ JCB കേറിനിരങ്ങിയ മൂന്നാറുപോലെയാകും തന്റെ കാര്യമെന്ന്‌ കക്ഷിക്ക്‌ നന്നായിട്ടറിയാം. അതുകൊണ്ട്‌ ഒരു കയ്യകലം സൂക്ഷിച്ചുകൊണ്ടാണ്‌ ചോദിച്ചത്‌.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ഡീ, നീയും ആ അരവിന്ദന്‍മാഷും ആയിട്ടെന്താ ബന്ധം?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ആ,എനിക്കറിയാന്‍മേല. അമ്മയോടെങ്ങാനും ചോദിക്ക്‌. വകയില്‌ വല്ല ബന്ധവും ഉണ്ടോന്ന്‌"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"പ്‌ഫാ...തറുതല പറയുന്നോടീ പുല്ലേ...അവന്‍ നെന്റെ അമ്മേടെ ബന്ധുവാണോന്നല്ലടീ ശവമേ ഞാന്‍ ചോദിച്ചത്‌.അവടമ്മേടെ...ബന്ധം...എടീ നീയും അവനും തമ്മിലെന്താ ഇടപാടെന്ന്?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ദേ അച്ഛാ, വേണ്ടാതീനം പറയരുത്‌. കള്ളുകുടിച്ചാല്‍ വയറ്റീകിടക്കണം"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഒരുതുള്ളിപോലും മോന്താതെ കരിംപച്ചക്ക്‌ നിക്കുന്ന തന്നോട്‌ ആ പറഞ്ഞത്‌ രാമുണ്ണ്യായര്‍ക്കു പിടിച്ചില്ല. ആ ദേഷ്യം കൂടി ചേര്‍ത്ത്‌ സല്‍പ്പുത്രിയുടെ തലമുടിക്ക്‌ കുത്തിപ്പിടിച്ച്‌ നായര്‌ അലറി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"നായിന്റെ മോളേ...."&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അങ്ങനെ വിളിച്ചാല്‍ നായയാകുന്നത്‌ താനാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നായര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ മീന അത്‌ തിരുത്താനും പോയില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"സത്യം പറയെടീ....നീയും ആ അരവിന്ദന്‍മാഷും തമ്മിലെന്താടീ ഏര്‍പ്പാട്‌? നിങ്ങള്‌ രണ്ടുംകൂടെ സിംലയില്‌ സിനിമാക്ക്‌ പോയെന്ന്‌ ആ വര്‍ക്കിമാപ്പ്പ്പള പറഞ്ഞല്ലോടീ...നീ കോളേജീപ്പോണത്‌ അവടത്തെ സാറമ്മാരുടെ കൂടെ തെണ്ടാന്‍ പോകാനാണോടീ?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഇത്തവണ മീന ഒന്നു ഞെട്ടി. ക്രൗച്ചിംഗ്‌ ടൈഗര്‍ മോഡല്‍ ഒരു പ്രയോഗത്തിലൂടെ തന്റെ മുടികൊഴിയാതെ, ശ്രദ്ധയോടെ നായരുടെ പിടിവിടുവിച്ച്‌ മീന ചീറി. &lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"വര്‍ക്കിമാപ്പള പറഞ്ഞെങ്കി അയ്യാടെ പെണ്ണുമ്പിള്ളയാവും സിനിമാക്കു പോയത്‌. അരവിന്ദന്‍ മാഷോട്‌ ഞാനിതുവരെ മിണ്ടീട്ടുകൂടിയില്ല. പിന്നല്ലേ സിനിമാപ്പോക്ക്‌. അച്ഛന്‍ വെറുതെ നാട്ടാര്‌ ഓരോന്ന്‌ പറയണതും കേട്ട്‌ സത്യമറിയാതെ എന്റെ മെക്കിട്ട്‌ കേറല്ലേ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ശക്തമായ ഈ ഡയലോഗ്‌ കേട്ടപ്പോ നായര്‍ക്കും ഡൗട്ടായി. ഇനിയിപ്പോ മാപ്പ്‌ള വെറുതെ പറഞ്ഞതാവുമോ? ഏയ്‌...എന്നാലും സ്വന്തം മോളെക്കുറിച്ച്‌ ഒരു തന്തയോട്‌ ഒരുത്തന്‍ അങ്ങനെ നുണ പറയുമോ?&lt;/p&gt;&lt;p&gt;അച്ചന്റെ ശൗര്യം ഒന്നടങ്ങിയെന്ന്‌ കണ്ടതോടെ മീനയുടെ കുരുട്ടുബുദ്ധി വര്‍ക്കൗട്ടായി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"അല്ലേലും ആ ക്‍ണാപ്പന്‍ മാപ്പ്‌ളക്ക്‌ ചെറിയൊരു സൂക്കേടുള്ളതാ...കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കണത്‌"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"കാണാന്‍ കൊള്ളാവുന്ന" എന്ന ആ പ്രയോഗം, "ഇവളിതാരെക്കുറിച്ചാണ്‌ പറയണത്‌" എന്നൊരു ആശങ്ക നായര്‍ക്കുണ്ടാക്കിയെങ്കിലും അവളുടെ മോന്തക്കുറ്റിയില്‍ പ്രത്യക്ഷപ്പെട്ട ഭാവത്തില്‍ നിന്നും അതു ലവളെക്കുറിച്ചുതന്നെയായിരുന്നു എന്ന്‌ മനസ്സിലായി.നായരിങ്ങിനെ വര്‍ണ്ണ്യത്തിലാശങ്കയുമായി നില്‍ക്കുമ്പോള്‍, കിട്ടിയ തല്ലിന്റെ ചൂട്‌ വളരെ സിമ്പിളായി കൈകൊണ്ട്‌ തൂത്തുകളഞ്ഞ്‌ ഭവാനിയും മകളുടെ സൈഡില്‍ കളിക്കാനെത്തി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"വല്ലവരും പറയണത്‌ കേട്ട്‌ സ്വന്തം മോളെപ്പറ്റി വേണ്ടാതീനോം പറഞ്ഞ്‌ വന്ന്‌, പെമ്പ്രന്നോത്തിയേം തല്ലി ഞെളിഞ്ഞുനിക്കണ്‌. നാണമില്ലേ മനുഷ്യാ? ചെന്ന്‌ ഇതുപറഞ്ഞോനോട്‌തന്നെ ചെന്ന്‌ ചോദിക്ക്‌"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;പറയണതിനിടക്ക്‌ തന്നെ തല്ലിയത്‌ അനാവശ്യമായിപ്പോയെന്നും, അതു താന്‍ പെന്റിംഗില്‍ ഇട്ടിട്ടുണ്ടെന്നും വ്യക്തമായ സൂചന നല്‍കാന്‍ ഭവാനി മറന്നില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;നായര്‌ പിന്നെ ഒന്നും ആലോചിച്ചില്ല. അധവാ ആലോചിക്കന്‍ മാത്രമുള്ള ബുദ്ധിയൊന്നും ആ മന്തന്‍ തലക്കകത്തുണ്ടായിരുന്നില്ല. വന്ന ഗിയറില്‍ തന്നെ കവലയിലേക്ക്‌ തിരിച്ചു&lt;/p&gt;&lt;p&gt;..............................................................................................................&lt;/p&gt;&lt;p&gt;ഡെസ്പ്പടിച്ചിരിക്കുന്ന മകളെ കണ്ടപ്പോള്‍ ഭവാനിക്ക്‌ സങ്കടം വന്നു. അവര്‍ സങ്കടം കടിച്ചമര്‍ത്തി. അമര്‍ത്തിയമര്‍ത്തി പല്ലുപൊട്ടാറായപ്പോള്‍ ഭവാനി മകളോട്‌ പറഞ്ഞു&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"പോട്ടെ മോളേ...മോളതങ്ങ്‌ വിട്ടുകള. എന്നാലും ആ വര്‍ക്കിമാപ്പ്‌ളക്ക്‌ എങ്ങിനെയീ വേണ്ടാതീനം പറയാന്‍ തോന്നി?"&lt;/p&gt;&lt;p&gt;അത്രേം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഭവാനിക്കും ഒരു ഡൗട്ട്‌. ഒന്നുമില്ലാതെ അയാളിങ്ങിനെ പറയുമോ?&lt;/p&gt;&lt;p&gt;"മോളേ, സത്യം പറ...ഇനി നീയെങ്ങാനും ആ മാഷുടെ കൂടെ സിനിമാക്ക്‌ പോയാ?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"യൂ റ്റൂ ഭവാനീീ" എന്നൊരു ഭാവത്തില്‍ മീന അമ്മയെ നോക്കിപ്പറഞ്ഞു&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ഇല്ലമ്മേ, ആ മാഷോട്‌ ഞാന്‍ മിണ്ടീട്ട്‌പോലുമില്ല...എന്റെ അമ്മയാണേ സത്യം"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അതമ്മക്കങ്ങ്‌ സുഖിച്ചു. തന്നേപ്പിടിച്ച്‌ സത്യം ചെയ്തതല്ലേ, അവളങ്ങനെയൊന്നും ചെയ്തുകാണത്തില്ല. വര്‍ക്കിമാപ്പ്‌ളയെ പാമ്പുകൊത്തി, ആശുപത്രീല്‍ കൊണ്ടുപോണവഴിക്ക്‌ വണ്ടിയിടിച്ച്‌ ചാകട്ടെ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഭവാനി മോളോട്‌ പറഞ്ഞു&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"ആ, എന്റെ മോളതങ്ങ്‌ വിട്ടേക്ക്‌. എന്നാലും ആ വര്‍ക്കി...അയാളെന്തുകാര്യത്തിനാണാവോ ഇങ്ങിനൊക്കെ അതിയാനോട്‌ പറഞ്ഞുകൊടുത്തത്‌?"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അമ്മയുടെ ന്യായമായ ആ സംശയത്തിന്‌ മീന മറുപടി പറഞ്ഞു&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"അയാള്‍ക്ക്‌ തെറ്റിയതാവും അമ്മേ...സുഗുണന്‍ മാഷെ കണ്ടിട്ടാവും ആ മണ്ടന്‍ മാപ്പ്‌ള, അരവിന്ദന്‍ മാഷാണെന്ന്‌ കരുതീത്‌"&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-5503482077408423789?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/5503482077408423789/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=5503482077408423789' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/5503482077408423789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/5503482077408423789'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/11/blog-post.html' title='രാമുണ്ണിനായര്‍ ആട്ടക്കഥ ഒന്നാം ദിവസം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-4640017226448843958</id><published>2007-10-25T11:37:00.000+09:00</published><updated>2007-10-25T11:45:16.015+09:00</updated><title type='text'>റിയല്‍ റിയാലിറ്റീസ്‌</title><content type='html'>&lt;p&gt;സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍, അതിന്റെ ജൂനിയര്‍, സൂപ്പര്‍ മോം അഥവാ വനിതാരത്നം, (എന്നാണാവോ "സൂപ്പര്‍ മോം ജൂനിയര്‍" വരണത്‌, കല്യാണം കഴിക്കാത്ത അമ്മമാര്‍ക്കു വേണ്ടി...അമ്മമാരേ, ക്ഷമിക്കുക)....&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;റിയാലിറ്റി (??) ഷോകളുടെ ഈ ചങ്ങലയുടെ ഇടയിലുള്ള ഒരു കണ്ണിയാണ്‌ "സ്മയില്‍ പ്ലീസ്‌". ഏഷ്യാനെറ്റ്‌ പ്ലസ്സ്‌ ചാനലുകാര്‍ നമ്മളെയൊക്കെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ (ഉവ്വാാ) കൊല്ലാന്‍ വേണ്ടി അണിയിച്ചൊരുക്കുന്ന ഒരു so called reality show... ഇത്തവണ നാട്ടില്‍ പോയപ്പോളാണ്‌ മഹത്തായ ഈ പരിപാടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്‌. ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി. കണ്ടുകഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാതെ ഒരു സമാധാനക്കേട്‌.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;കോട്ടയം നസീര്‍, കല്‍പ്പന, അബി തുടങ്ങിയവരാണ്‌ ജഡ്‌ജസ്സ്‌. അവതാരകന്‍ ഒരു സിറ്റുവേഷന്‍ പറഞ്ഞുകൊടുക്കും. എന്നിട്ടു സെക്കന്റുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു സ്കിറ്റ്‌ ഉണ്ടാക്കി അവതരിപ്പിക്കണം, അല്ല, എല്ലാരേയും ചിരിപ്പിക്കണം. ഇതാണ്‌ സംഗതി. കാമറ കാണുമ്പോള്‍തന്നെ വെറുതെ ചിരിക്കാന്‍ വേണ്ടി കുറെ പ്രേക്ഷകരെ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്‌ (ആ നേരം വല്ല ജാഥക്കും പോയിരുന്നേല്‍ നൂറ്റമ്പതു രൂപയും ബിരിയാണിയും കിട്ടിയേനേ പാവങ്ങള്‍ക്ക്‌)&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഇത്‌ കാണാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ വെച്ചാല്‍, പങ്കെടുക്കുന്നത്‌ കുട്ടികളാണ്‌. ഇവരൊക്കെ എന്തു തമാശയാണാവോ കാണിക്കുന്നത്‌ എന്ന ഒരു ആകാംക്ഷയോടെയാണ്‌ കാണാന്‍ ഇരുന്നത്‌.ആദ്യം വന്നത്‌ ഒരു പെണ്‍കുട്ടിയായിരുന്നു. പത്ത്‌ വയസ്സില്‍ താഴെയേ വരൂ. ആ കൊച്ചുകുട്ടിക്ക്‌ കൊടുത്ത സിറ്റുവേഷന്‍ കണ്ടപ്പോള്‍ തന്നെ പരിപാടിയെക്കുറിച്ച്‌ ഏതാണ്ടൊരു ഐഡിയ കിട്ടി. അവതാരകന്റെ ഭാഷയില്‍ തന്നെ അതങ്ങ്‌ അവതരിപ്പിച്ചേക്കം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;"മോളേ, മോളൊരു പുരുഷനാണെന്നു കരുതുക. മോളുടെ ഭാര്യ പ്രസവിക്കാന്‍ കിടക്കുവാണ്‌. മോളാകെ ടെന്‍ഷനടിച്ച്‌ നില്‍ക്കുവാണ്‌. ഡേറ്റ്‌ ആകാതെയുള്ള പ്രസവമാണ്‌, ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. അതുകൊണ്ട്‌ തന്നെ ടെന്‍ഷനും കൂടുതല്‍ കാണുമല്ലോ. ആ ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന തമാശകള്‍ ഒന്നവതരിപ്പിച്ചേ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;കണ്ണുതള്ളിപ്പോയി. ഇത്തിരിയില്ലാത്ത കൊച്ചിനു അവന്‍ കൊടുത്ത സിറ്റുവേഷന്‍...പിന്നെ ആശ്വസിച്ചു. സ്ത്രീപീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയായി അഭിനയിച്ച്‌, ആ "ടെന്‍ഷന്‍ കൊണ്ടുണ്ടായ തമാശ" അവതരിപ്പിക്കാന്‍ പറഞ്ഞില്ലല്ലോ.എന്തായാലും ഒരു കാര്യം പറയട്ടെ. നമുക്കുണ്ടായ (അല്ലെങ്കില്‍ എനിക്കെങ്കിലും) ഈ വിഷമമോ അമര്‍ഷമോ ഒന്നും കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന പ്രേക്ഷകസമൂഹത്തിനുണ്ടായില്ല. അവര്‍ ആ സിറ്റുവേഷനും പൊട്ടിച്ചിരിയോടെ കയ്യടിച്ച്‌ ആസ്വദിച്ചു...കണ്ണ്‌ കൂടുതല്‍ തള്ളിയത്‌ അപ്പോഴല്ല. വെറും പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ആ പത്തുവയസ്സുകാരി ഈ സിറ്റുവേഷന്‌ സ്കിറ്റുണ്ടാക്കി അവതരിപ്പിച്ച്‌, എല്ലാവരേയും "ചിരിപ്പിക്കുന്ന" റിയാലിറ്റി ഷോയിലെ റിയല്‍ അല്ലാത്ത രംഗം കണ്ടപ്പോഴാണ്‌. അതും പോരാഞ്ഞ്‌ "മോളേ, തകര്‍ത്തു", "കലക്കി മോളേ" എന്നിങ്ങനെ ജഡ്‌ജസ്സ്‌ വക അഭിനന്ദന പ്രവാഹം. ഇതെല്ലാം കണ്ട്‌ ചിരിക്കാനും കയ്യടിക്കാനും വിധിക്കപ്പെട്ട കുറെ അപ്പാവികളും...&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;വേറെയും ഉണ്ടായിരുന്നു ഇത്തരം "മനോഹരമായ" സിറ്റുവേഷന്‍സ്‌.&lt;/p&gt;&lt;p&gt;"മോനേ, മോന്‌ പത്തുമുപ്പത്‌ വയസ്സായെന്നു കരുതുക. കല്യാണം കഴിഞ്ഞിട്ടില്ല. മോനാണെങ്കില്‍ ഇങ്ങിനെ പുര നിറഞ്ഞ്‌ കല്യാണം കഴിക്കാന്‍ മുട്ടി നിക്കുവാണ്‌. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ആലോചന വരുന്നു. മോന്‍ പെണ്ണുകാണാന്‍ പോകുന്നു. അവിടെ വെച്ച്‌ ഉണ്ടാകുന്ന തമാശകള്‍ എന്തൊക്കെയാണെന്നൊന്നു കാണിച്ചേ"&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;കല്യാണം കഴിക്കാന്‍ "മുട്ടി നിക്കുന്ന" രംഗം ആ പത്തുവയസ്സുകാരന്‍ അവതരിപ്പിക്കുന്നത്‌ കണ്ട്‌ ഞാനും കോരിത്തരിച്ചു.ഇതേ റേഞ്ചിലുള്ള "റിയല്‍" സംഭവങ്ങള്‍ എല്ലാ റിയാലിറ്റി ഷോയിലും കാണാം. "കോമഡിരാജ നമ്പര്‍ വണ്‍" എന്ന പരിപാടിയിലും ഉണ്ട്‌ ഇങ്ങിനെ പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ഭാവനയില്‍ നിന്നും ചിരി ഉണ്ടാക്കുന്ന അദ്ഭുതപ്രതിഭാസം. ആരെ പറ്റിക്കാനായാലും, "നുണ പറയുമ്പോള്‍ കേള്‍ക്കുന്നവനെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയണം" എന്ന പൊതുതത്വം ഇവരൊന്നും ഓര്‍ക്കുന്നില്ലല്ലോ ദൈവമേ...&lt;/p&gt;&lt;p&gt;വേറെ ഒരു പ്രഹസനം "എലിമിനേഷന്‍ റൗണ്ട്‌" ആണ്‌. ശോകഗാനങ്ങളുടെ അകമ്പടിയോടെ താരങ്ങളെ സ്ലോ മോഷനില്‍ യാത്രയാക്കുന്ന ചടങ്ങ്‌. കരയില്ലെന്നുറപ്പിച്ചു നിക്കുന്നവരെപ്പോലും കോഞ്ഞാട്ട ചോദ്യങ്ങള്‍ ചോദിച്ച്‌ കരയിപ്പിച്ച്‌ വിടാന്‍ വേണ്ടി "celebrity guests". മൊത്തത്തില്‍ അതൊരാഘോഷം തന്നെയാണ്‌.&lt;/p&gt;&lt;p&gt;പറഞ്ഞുവന്ന കാര്യം അതല്ല. പ്രേക്ഷകരുടെ SMS നെ ആധാരമാക്കിയാണ്‌ എലിമിനേഷന്‍ എന്നാണ്‌ പറയപ്പെടുന്നത്‌. ഇതാണ്‌ തെന്നാലിക്കു മനസ്സിലാകാത്തത്‌. ഈ എലിമിനേഷന്‍ റൗണ്ട്‌ പ്രക്ഷേപണം ചെയ്യുന്നതിന്റെ തൊട്ടുതലേ ദിവസം പോലും ഈ ഷോ ഉണ്ട്‌. അതു കണ്ടുകഴിഞ്ഞ്‌ പ്രേക്ഷകര്‍ അയച്ച SMS ഒക്കെ എണ്ണി വെടിപ്പാക്കി, എലിമിനേഷന്‍ എപ്പിസോഡ്‌ ഷൂട്ട്‌ ചെയ്ത്‌, അത്‌ എഡിറ്റ്‌ ചെയ്ത്‌...തൊട്ടടുത്ത ദിവസം തന്നെ പ്രക്ഷേപണം..."ഹോ,ഇവരെയൊക്കെ സമ്മതിക്കണമല്ലോ" എന്ന മണ്ടന്‍ ചിന്തയുമായി തെന്നാലി കുറേ നാള്‍ നടന്നിരുന്നു. &lt;/p&gt;&lt;p&gt;പിന്നീടൊരിക്കല്‍, എലിമിനേഷന്‍ എപ്പിസോഡ്‌ പ്രക്ഷേപണം ചെയ്യുന്നതിനും രണ്ടാഴ്ച മുന്‍പേ തന്നെ, "അമൃത TV സൂപ്പര്‍ ഡാന്‍സര്‍" ഇല്‍ പങ്കെടുത്ത മാളു, "താന്‍ എലിമിനേറ്റ്‌ ചെയ്യപ്പെട്ടു, ഇതുവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി" എന്ന്‌ അമൃത TV യുടെ ഓണ്‍ലൈന്‍ ഫോറത്തില്‍ മെസ്സേജ്‌ ഇട്ടതുകണ്ടപ്പോളാണ്‌ തെന്നാലിക്ക്‌ കാര്യം ഏതാണ്ട്‌ മനസ്സിലായത്‌. &lt;/p&gt;&lt;p&gt;കുറേ മണ്ടന്മാര്‍ വെറുതെ SMS അയച്ച്‌ വിരലിന്റെ അറ്റം തേഞ്ഞുപോകുന്നു. SMS ഒന്നിന്‌ 6 രൂപ വെച്ച്‌ വാങ്ങി AirTel ഉം Idea യും ഒക്കെ കാശുണ്ടാക്കുന്നു...എലിമിനേറ്റ്‌ ചെയ്യപ്പെടുന്നവരുടെ കണ്ണീര്‌ വിറ്റ്‌ ചാനലുകാരും കാശുണ്ടാക്കുന്നു. പാപ്പാനെ ആന വലിച്ചുകീറുന്നതിന്റെ ലൈവും പിറ്റേന്ന് പത്രത്തിന്റെ മുന്‍പേജില്‍ ഫോട്ടോയും സ്ഥിരമായി കാണുന്ന നമുക്കീ കരച്ചിലൊക്കെ ഒരു ഹരമല്ലേ...!!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-4640017226448843958?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/4640017226448843958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=4640017226448843958' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4640017226448843958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4640017226448843958'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/10/blog-post_25.html' title='റിയല്‍ റിയാലിറ്റീസ്‌'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-5219485909722939171</id><published>2007-10-22T10:26:00.000+09:00</published><updated>2007-10-22T10:35:06.525+09:00</updated><title type='text'>പ്രശാന്തിന്റെ ക്രൂരകൃത്യങ്ങള്‍</title><content type='html'>ചെമ്മാപ്പിള്ളിയിലെ തൊഴില്‍രഹിതരുടെ ഓഫീസ്‌ ആനേശ്വരം അമ്പലത്തിന്റെ മുന്നിലെ വെയിറ്റിങ്‌ ഷെഡ്ഡായിരുന്നു. എന്നും പതിവുതെറ്റാതെ അവര്‍ അവിടെ സമ്മേളിച്ച്‌ ലോകത്തിന്റെ പുരോഗതിയെക്കുറിച്ചും ഫിഡല്‍ കാസ്റ്റ്രോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുഞ്ഞയ്യപ്പേട്ടന്റെ മോള്‍ ഓമനയെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു.&lt;br /&gt;&lt;br /&gt;പ്രശാന്തിനും പ്രത്യേകിച്ചു പണിയൊന്നുമില്ല. പിന്നെ ചൊറി ഇല്ലാത്തതുകൊണ്ട്‌ അവന്‍ ചൊറികുത്തിയിരിക്കുന്നില്ലെന്നു മാത്രം. റ്റോംസിന്റെ മണ്ടൂസിനെ വെല്ലുന്ന നമ്പറുകളായിരുന്നു പ്രശാന്തിന്റേത്‌. ബസ്‌സ്റ്റോപ്പിലെ നേരമ്പോക്കുകളില്‍ എന്നും പ്രശാന്തിന്റെ നമ്പറുകള്‍ക്കായിരുന്നു ഒന്നാംസ്ഥാനം.&lt;br /&gt;&lt;br /&gt;മണ്ടനാവുകയും അതേസമയം ആ തിരിച്ചറിവില്ലാതിരിക്കുകയും ചെയ്യുന്നതാണ്‌ ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. ( ശരിക്കും പണ്ട്‌ ആരേലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം അങ്ങനെ ഉറപ്പില്ലാത്ത സിറ്റുവേഷന്‍സിലാണല്ലോ നമ്മളീ "പണ്ടാരോ" എന്ന പ്രയോഗം നടത്തുന്നത്‌...ക്ഷമിക്കുക...:-) )&lt;br /&gt;&lt;br /&gt;പഠിക്കാന്‍ ബഹുകേമനായിരുന്നതുകൊണ്ട്‌ ആറാം ക്ലാസ്സില്‍ വെച്ചുതന്നെ ആ അഭ്യാസം അവന്‍ നിര്‍ത്തിയിരുന്നു. ആറാംക്ലാസ്സ്‌ എന്നുകേട്ട്‌ തെറ്റിദ്ധരിക്കണ്ട. പതിനഞ്ചാം വയസ്സിലാണ്‌ ഈ പഠിപ്പുനിര്‍ത്തല്‍. അഞ്ചാറ്‌ വര്‍ഷം കൂടി പ്രശാന്ത്‌ അവിടെ പഠിച്ചിരുന്നെങ്കില്‍ കുടികിടപ്പവകാശനിയമപ്രകാരം സ്കൂള്‍ പ്രശാന്തിനെഴുതിക്കൊടുക്കേണ്ടിവരും എന്നു പേടിച്ച്‌ സ്കൂള്‍ മാനേജ്‌മെന്റ്‌ അവനെ പറഞ്ഞുവിട്ടതാണെന്ന്‌ പലരും പറഞ്ഞ്‌ ചിരിക്കാറുണെങ്കിലും സത്യം അതല്ല. ക്ലാസ്സിലിരുന്ന്‌ ബീഡി വലിച്ചതിന്‌ സോമന്‍ മാഷ്‌ ഒരുദിവസം പ്രശാന്തിനെ പൊക്കി. അച്‌ഛനെ വിളിച്ചോണ്ടുവരാന്‍ പറഞ്ഞ മാഷുടെ അപ്പനുവിളിച്ചുകൊണ്ട്‌ സ്കൂളീന്നിറങ്ങിയതാണ്‌ പ്രശാന്ത്‌. പിന്നെ തിരിച്ചുകേറീട്ടില്ല.&lt;br /&gt;&lt;br /&gt;വെറുതെ വീട്ടിലിരുന്ന് വേരുപിടിക്കേണ്ടെന്നുകരുതി പ്രശാന്തിന്റെ അച്ചന്‍ മണിച്ചേട്ടന്‍ അവനെ പെരിങ്ങോട്ടുകരയിലുള്ള ജോണിയുടെ വര്‍ക്ക്ഷോപ്പില്‍ കൊണ്ടുചെന്നാക്കി. ഒരുമാസം കഴിഞ്ഞപ്പോള്‍ ജോണിച്ചേട്ടന്‍ പ്രശാന്തിന്‌ 500 രൂപ കൊടുത്തു. പ്രശാന്ത്‌ പെട്ടെന്ന് പാക്കനാരായി മാറി. അതില്‍ നിന്നും 400 രൂപ അവന്‍ ജോണിച്ചേട്ടന്‌ തിരിച്ചുകൊടുത്തിട്ടു പറഞ്ഞു.&lt;br /&gt;"എനിക്കിപ്പോ കാശിനു അത്ര ആവശ്യമൊന്നുമില്ല. നൂറു മതി."&lt;br /&gt;ജോണിച്ചേട്ടന്‍ വൈകീട്ട്‌ കാശ്‌ നേരിട്ട്‌ മണിച്ചേട്ടന്റെ കയ്യില്‍ കൊണ്ടുകൊടുത്തിട്ട്‌ ഈ കാര്യം പറഞ്ഞു. മണിച്ചേട്ടന്‍ പറഞ്ഞ മറുപടി ഇന്നും ചെമ്മാപ്പിള്ളിയില്‍ ഹിറ്റാണ്‌.&lt;br /&gt;"ഇവനെ ഒണ്ടാക്കിയ നേരം ഒരു വാഴ വെച്ചെങ്കില്‍.....യെവടെ...അതും കൂമ്പടഞ്ഞുപോയേനെ..."&lt;br /&gt;&lt;br /&gt;ഈയിടക്ക്‌ ഒരുദിവസം പുത്തന്‍പീടിക പള്ളിപ്പെരുന്നാളും കഴിഞ്ഞ്‌ അടിച്ച്‌ പാമ്പായി വീട്ടിലെത്തിയ പ്രശാന്ത്‌, രാത്രി ആരും അറിയാതെ വാളുവെക്കാന്‍ ഒരു ശ്രമം നടത്തി. അടുത്തടുത്ത്‌ വീടുകളുള്ളതുകൊണ്ടും അവിടെല്ലാം പേരുകേട്ട പാമ്പുകള്‍ ഉള്ളതുകൊണ്ടും എങ്ങനേലും വാളൊന്നു പുറത്തേക്കാക്കിക്കിട്ടിയാല്‍ പിന്നെ ആരും തന്നെ സംശയിക്കില്ലെന്ന അതിബുദ്ധിയാണ്‌ പ്രശാന്തിനെ ജനലിലൂടെ വെളിയിലേക്ക്‌ വാളുവെക്കാന്‍ പ്രേരിപ്പിച്ച ഘടകം. ഒരുവിധത്തില്‍ ഇഴഞ്ഞിഴഞ്ഞ്‌ അവന്‍ ജനലിനടുത്തെത്തി. ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി, കുറേനേരത്തെ പരിശ്രമത്തിനുശേഷം ഒന്നെണീറ്റുനിന്നു. ശ്രമകരമായൊരു യത്നത്തിനൊടുവില്‍ ജനലിലൂടെ ആഞ്ഞൊരു വാളങ്ങു വെച്ചു. എന്നിട്ടു സുഖമായി കിടന്നുറങ്ങി.&lt;br /&gt;                             രാവിലെ ഒരു പാട്ടുകേട്ടുകൊണ്ടാണ്‌ പ്രശാന്ത്‌ ഉണര്‍ന്നത്‌. ആദ്യം അവന്‌ പാട്ടെവിടെനിന്നാണെന്ന്‌ മനസ്സിലായില്ല. ഒന്നൂടെ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി. സംഗതി അകലെ നിന്നല്ല. തൊട്ടടുത്തുനിന്നാണ്‌. പാടുന്നത്‌ സ്വന്തം മാതാശ്രീ. വെറും പാട്ടല്ല. തെറിപ്പാട്ടാണ്‌. ഇടക്കിടക്ക്‌ വെള്ളമടി, വാള്‌ എന്നിങ്ങനെയുള്ള വാക്കുകള്‍ കേട്ടപ്പോള്‍ സംഗതി മനസ്സിലായി. പക്ഷേ വാള്‌ വീടിനുപുറത്തല്ലേ...പിന്നെ എന്നെയെന്തിനു തെറിവിളിക്കണം. വല്ലവരും വച്ച വാളിന്‌ എന്നെ തെറിവിളിക്കണതെന്തിനാ എന്നു ചോദിക്കാന്‍ ഒരുങ്ങിക്കൊണ്ട്‌ എണീറ്റ പ്രശാന്ത്‌ ഒന്നു ഞെട്ടി. വെച്ച വാള്‍ അതാ ഒരു തരിപോലും മിസ്സാകാതെ റൂമില്‍...അതിനേക്കാള്‍ ശക്തിയായി ഞെട്ടിച്ചത്‌ മറ്റൊന്നായിരുന്നു. ആ വാളിലായിരുന്നു പ്രശാന്ത്‌ കിടന്നിരുന്നത്‌. എന്തായിരിക്കും സംഭവിച്ചത്‌? അവന്‍ നടന്നതെല്ലാം മനസ്സിലൂടെ ഒന്നു റീവൈന്റ്‌ ചെയ്തു. കാര്യം പെട്ടെന്നുപിടികിട്ടി. ആരുമറിയാതെ വാളുവെക്കാനുള്ള തിരക്കില്‍ രണ്ടുകാര്യങ്ങള്‍ പാവം മറന്നുപോയി. ഒന്ന്‌ ജനല്‍ തുറക്കാന്‍...!!! പിന്നൊന്ന്‌ തിരിച്ച്‌ കട്ടിലില്‍ പോയി കിടക്കാന്‍...മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍...&lt;br /&gt;&lt;br /&gt;സൊസൈറ്റി മാധവേട്ടന്റെ മോള്‍ക്കു കല്ലില്‍ കെട്ടി ലവ്‌ലെറ്റര്‍ എറിഞ്ഞുകൊടുത്തതും അത്‌ കൃത്യമായി മാധവേട്ടന്റെ നെഞ്ഞത്തു തന്നെ ചെന്നു കൊണ്ടതും, ദേഹണ്ഡക്കാരന്‍ അനിയന്‍ചേട്ടന്റെ സഹായിയായി കൂടിയിട്ട്‌ അച്ചാറില്‍ വിനെഗറിനു പകരം മണ്ണെണ്ണയൊഴിച്ചതും സദ്യ ഏല്‍പ്പിച്ചവര്‍ അനിയന്‍ചേട്ടനെ പൂശിയതും എല്ലാം പ്രശാന്തിന്റെ ജീവിതത്തിലെ ചുരുക്കം ചില നാഴികക്കല്ലുകള്‍ മാത്രം.&lt;br /&gt;&lt;br /&gt;പോസ്റ്റ്‌മാന്‍ ശങ്കരേട്ടനുമായുള്ള തര്‍ക്കമാണ്‌ പ്രശാന്തിന്റെ ലേറ്റസ്റ്റ്‌ ഹിറ്റ്‌. ലൊക്കേഷനു മാറ്റമില്ല. ബസ്‌സ്റ്റോപ്പ്‌ തന്നെ. പണിയെടുക്കാതെ ജീവിക്കുന്നതിന്റെ നല്ലവശങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പ്രശാന്തിനെ ശങ്കരേട്ടന്‍ വിളിച്ചു കത്തുകൊടുത്തത്‌.&lt;br /&gt;"എനിക്കും കത്തോ" എന്നൊരു അന്ധാളിപ്പോടെ പ്രശാന്ത്‌ അഡ്രസ്സ്‌ നോക്കി. അഡ്രസ്സ്‌ ഇംഗ്ലീഷിലെഴുതിയവരെ മനസ്സില്‍ തെറിവിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍, ഏതാണ്ട്‌ 5 മിനിറ്റ്‌ സമയം കൊണ്ട്‌ അഡ്രസ്സിലെ പേരു വായിച്ചുതീര്‍ത്തു. എന്നിട്ടു മുഖത്ത്‌ നല്ലരീതിയില്‍ പുച്ചം ഫിറ്റ്‌ ചെയ്ത്‌, സ്വന്തം ഇംഗ്ലീഷ്‌ പരിജ്ഞാനത്തില്‍ ഊറ്റം കൊണ്ട്‌, ശങ്കരേട്ടനെ നോക്കി.&lt;br /&gt;"വായിക്കാനറിയില്ലെങ്കില്‍ വല്ല കൂലിപ്പണിക്കും പൊയ്ക്കൂടെ? പോസ്റ്റ്‌മാനാണത്രേ"&lt;br /&gt;ശങ്കരേട്ടന്‌ കര്യം മനസ്സിലായില്ല. പുള്ളി കത്ത്‌ തിരിച്ചുവാങ്ങി ഒന്നൂടെ നോക്കി.&lt;br /&gt;"അഡ്രസ്സ്‌ ശരിയാണല്ലോടാ..."&lt;br /&gt;പ്രശാന്ത്‌ വിട്ടുകൊടുക്കാന്‍ ഒരുക്കമില്ല.&lt;br /&gt;"താനേതു യൂണിവേഴ്‌സിറ്റീലാണ്‌ പഠിച്ചത്‌? തന്നെയൊക്കെ വിശ്വസിച്ച്‌ എങ്ങിനെ ജനങ്ങള്‍ മണിയോര്‍ഡറൊക്കെ അയക്കും? "&lt;br /&gt;തുടങ്ങിയ ഡയലോഗുകളുമായി രംഗം കൊഴുപ്പിക്കുകയാണ്‌ പ്രശാന്ത്‌.പൊതുവേ ചൂടനായ ശങ്കരേട്ടന്‌ ഇതില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനാവുമായിരുന്നില്ല.&lt;br /&gt;"തൊള്ളേത്തോന്നീത്‌ വിളിച്ചുപറയാണ്ട്‌ കാര്യം എന്താന്നു പറയെടാ മ...മ....മണീടെ മോനേ..."&lt;br /&gt;തെറി വിളിക്കണതിലും സ്ട്രോങ്ങായി തന്റെ അപ്പനെ വിളിച്ചത്‌ പ്രശാന്തിന്റെ രക്തം തിളപ്പിച്ചു. പിന്നെ അവിടെ നടന്നത്‌ തെറികൊണ്ടൊരു അന്താക്ഷരിയായിരുന്നു. പ്രത്യേകിച്ച്‌ നിയമാവലികളൊന്നുമില്ലാത്ത ഒരു "തെറിഗമപഥനിസ" പ്രോഗ്രാം. ശങ്കരേട്ടന്‍ "മ" യില്‍ തുടങ്ങി. പ്രശാന്ത്‌ "പ" വെച്ച്‌ കസറി. ഒടുവില്‍ തെറികള്‍ തീര്‍ന്നു. എന്തിനാണ്‌ വഴക്ക്‌ തുടങ്ങിയതെന്നുപോലും രണ്ടുപേരും മറന്നുതുടങ്ങി.&lt;br /&gt;ഇത്രേം ആയപ്പോള്‍ കൂട്ടത്തില്‍ വിദ്യാസമ്പന്നനായ, എട്ടാം ക്ലാസ്സ്‌ വരെ പഠിച്ച സുധീഷ്‌ ഇടപെട്ടു. പ്രശാന്തിന്റെ കയ്യീന്ന്‌ കത്തുവാങ്ങി നോക്കി.&lt;br /&gt;"എടാ കോപ്പേ, ഇതില്‍ അഡ്രസ്സ്‌ കറക്റ്റാണല്ലോടാ, നീയെന്തിനാ വെറുതെ അങ്ങോരെ തെറിവിളിക്കണത്‌?"&lt;br /&gt;തണുത്തുതുടങ്ങിയിരുന്ന പ്രശാന്തിന്റെ രക്തം കുളുകുളുശബ്ദതോടെ പിന്നേം തിളക്കാന്‍ തുടങ്ങി.&lt;br /&gt;"കണ്ണ്‌ തൊറന്നുനോക്കെടാ @#$@#$@#. അത്‌ ഏതോ M.R. പ്രശാന്തിനുള്ളതാ. ഞാന്‍ K.M പ്രശാന്താണെടാ."&lt;br /&gt;ഇപ്പോഴാണ്‌ സുധീഷിനും ശങ്കരേട്ടനും കാര്യം മനസ്സിലായത്‌. അഡ്രസ്സില്‍ Mr Prasanth എന്നാണ്‌ എഴുതിയിരുന്നത്‌. മിസ്റ്ററിന്റെ Mr കണ്ടിട്ടാണ്‌ ഇവന്‍ ഈ ഷോ മൊത്തം കാണിച്ചതെന്നറിഞ്ഞ ശങ്കരേട്ടന്‍, പ്രശാന്തിന്റെ താവഴികളേയും അപ്പനപ്പൂപ്പന്മാരേയുംകൂട്ടി ചീത്തവിളിച്ചുകൊണ്ട്‌ "തെറിഗമപധനിസ"യുടെ കലാശക്കൊട്ട്‌ നടത്തി.&lt;br /&gt;&lt;br /&gt;മറ്റുള്ളവരെ ചിരിപ്പിച്ചും മണിച്ചേട്ടനെ ചിന്തിപ്പിച്ചും ("ഇവനെ ഒണ്ടാക്കിയ നേരം..."എന്ന ആ പഴയ ചിന്ത തന്നെ) പ്രശാന്തിന്റെ ജീവിതം ഇനിയും ബാക്കി.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-5219485909722939171?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/5219485909722939171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=5219485909722939171' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/5219485909722939171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/5219485909722939171'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/10/blog-post_22.html' title='പ്രശാന്തിന്റെ ക്രൂരകൃത്യങ്ങള്‍'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-7010634666371654132</id><published>2007-10-01T17:16:00.000+09:00</published><updated>2007-10-01T17:36:28.037+09:00</updated><title type='text'>ജീവിതം</title><content type='html'>പത്താം തരം പാസ്സായി തെക്കുവടക്കുനടക്കുന്ന സമയത്താണ്‌ ജീവിതത്തെ ആദ്യമായി നേരില്‍ കണ്ടത്‌. അന്ന് ജീവിതം ചോദിച്ചു&lt;br /&gt;"ഇനിയെന്താ പരിപാടി?"&lt;br /&gt;&lt;br /&gt;പ്ലസ്‌ 1 ന്റെ അഡ്‌മിഷനുള്ള അപേക്ഷകള്‍ അയച്ച്‌ കാത്തിരിക്കുമ്പോള്‍ ജീവിതം വീണ്ടും ചോദിച്ചു. "എവിടേം കിട്ടിയില്ലല്ലേ?"&lt;br /&gt;&lt;br /&gt;അച്ചന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി entrance എഴുതി ദയനീയമായി തകര്‍ന്നപ്പോള്‍ ജീവിതം വീണ്ടും വന്നു.&lt;br /&gt;"റ്റ്യൂഷനു പോയി കാശ്‌ കളഞ്ഞത്‌ മിച്ചം, അല്ലേ?"&lt;br /&gt;&lt;br /&gt;ഡിഗ്രി കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ നടക്കുന്ന സമയത്ത്‌ പലയിടത്തും വെച്ച്‌ ജീവിതം ചോദിച്ചുകൊണ്ടേയിരുന്നു&lt;br /&gt;"വല്ലോം നടക്കോ? ഇന്നത്തെ കാലത്ത്‌ ഒരു ഡിഗ്രി ഉണ്ടായതോണ്ടൊന്നും കാര്യമില്ലെന്നേ. ഉദാഹരണത്തിനു നമ്മടെ ......."&lt;br /&gt;&lt;br /&gt;കാലത്തിന്റെ കുത്തൊഴിക്കില്‍കൂടി മുന്നോട്ടുള്ള യാത്രകള്‍ക്കിടയില്‍ ജീവിതത്തെ പലതവണ കണ്ടു...എന്നും ഓരോ ചോദ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌ ചോദിക്കാന്‍...&lt;br /&gt;"കല്യാണം ഒന്നും ശരിയായില്ലല്ലേ?"&lt;br /&gt;"സ്ത്രീധനം എന്തുകിട്ടി?"&lt;br /&gt;"കുട്ടികള്‍ ഒന്നും ആയില്ലേ? കുഴപ്പം വല്ലതും..."&lt;br /&gt;"പിള്ളേര്‍ക്കൊന്നും ജോലി ആയില്ലേ?"&lt;br /&gt;"മക്കളുടെ വിവരമൊക്കെ ഇല്ലേ? അവരൊക്കെ നാട്ടില്‍ വന്നിട്ടിപ്പൊ കൊല്ലം കുറെ ആയല്ലോ!!"&lt;br /&gt;"പുറത്തേക്കൊന്നും കാണാറില്ലല്ലോ...അസുഖം വല്ലതും..."&lt;br /&gt;....................................................................................................................................................................&lt;br /&gt;മങ്ങിത്തുടങ്ങിയ കണ്ണിലൂടെ മച്ചിലെ മാറാമ്പില നോക്കികിടക്കുമ്പോള്‍ ഒരു കൊച്ചുപാദസരം കിലുക്കിക്കൊണ്ട്‌ ജീവിതം അടുത്തേക്ക്‌ വന്നു...കുഞ്ഞുശബ്ദത്തില്‍ ചെവിയില്‍ ചോദിച്ചു...&lt;br /&gt;"അപ്പൂപ്പനെന്താ ചാകാത്തെ?"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-7010634666371654132?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/7010634666371654132/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=7010634666371654132' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/7010634666371654132'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/7010634666371654132'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/10/blog-post.html' title='ജീവിതം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-4656594723058770414</id><published>2007-09-26T19:04:00.000+09:00</published><updated>2007-09-26T19:09:40.238+09:00</updated><title type='text'>ശശിയേട്ടനാണ്‌ താരം</title><content type='html'>&lt;p&gt;ശശിയേട്ടന്‍ ഒരു ശരാശരി ചെമ്മാപ്പിള്ളിക്കാരന്‍. ജിമ്മ് ശശി എന്നു പറഞ്ഞാലേ ജനങ്ങള്‍ അറിയൂ. അധവാ ജനങ്ങള്‍ അറിഞ്ഞാലും ശശിയേട്ടന്‍ വിളികേള്‍ക്കണമെങ്കില്‍ ജിമ്മെന്നു തന്നെ വിളിക്കണം. ഇതു വെറും ഇരട്ടപ്പേരല്ല. ശശിയേട്ടന്‍ യഥാര്‍ഥത്തില്‍ ജിമ്മാകുന്നു. വിവാഹിതന്‍. ആ വകയില്‍ നാലു പിള്ളേരുടെ അച്ചന്‍. ജോലി തെങ്ങുകയറ്റം. കൂലി രണ്ടുതരത്തിലാണ്‌. ശശിയേട്ടന്‍ ഫിറ്റാണെങ്കില്‍ പുള്ളിക്ക്‌ അപ്പോള്‍ തോന്നുന്നതാണ്‌ കൂലി. പച്ചക്കാണെങ്കില്‍ നാട്ടുനടപ്പനുസരിച്ചുള്ളതു മതി. &lt;/p&gt;&lt;p&gt;ശശിയേട്ടന്‍ പൊതുവെ ഷര്‍ട്ടിടാറില്ല. അതു സല്‍മാന്‍ഖാനെപ്പോലെ മസിലുകാണിക്കാന്‍ ആണെന്ന്‌ അസൂയക്കാര്‍ പറയാറുണ്ടെങ്കിലും പുള്ളി അതു മൈന്റ്‌ ചെയ്യാറില്ല. കാരണം മസില്‍ ശശിയേട്ടനും താല്‍പ്പര്യമുള്ള കാര്യമാണ്‌. മസില്‍ കാണിക്കുന്നത്‌ തന്റെ മൗലികാവകാശമായി ശശിയേട്ടന്‍ കണക്കാക്കിയിരുന്നു.&lt;/p&gt;&lt;p&gt;കള്ളുകഴിഞ്ഞാല്‍ ശശിയേട്ടനേറ്റവും ഇഷ്ടമുള്ളത്‌ ആനയും സിനിമയുമാണ്‌. ആനേശ്വരം അമ്പലത്തില്‍ ആനയുള്ള എന്ത്‌ പരിപാടിയുണ്ടായാലും ശശിയേട്ടന്‍ രംഗത്തുണ്ടാകും. അന്നു ശശിയേട്ടന്‍ പതിവില്‍ കൂടുതല്‍ വെള്ളമടിക്കും. വേറൊന്നിനുമല്ല, ഒരു ധൈര്യത്തിന്‌. കാര്യം ജിമ്മാണെങ്കിലും ആന ചവിട്ടിയാല്‍ പോയില്ലേ. ആ ചിന്തയൊന്നു മനസ്സീന്നു പോയിക്കിട്ടാന്‍. ചുമ്മാ അവിടെ ഉണ്ടാകുമെന്നു മാത്രമല്ല. ആനയുടെ തോട്ടി പിടിച്ചു ആനയുടെ ഒപ്പം തന്നെയുണ്ടാകും. ശശിയേട്ടനെ താങ്ങിക്കൊണ്ട്‌ യ്ഥാര്‍ഥ പാപ്പാന്‍ പുറകെയും.&lt;/p&gt;&lt;p&gt;വെങ്ങാലി ഗോപിയേട്ടന്റെ പറമ്പിലെ തെങ്ങിന്റെ മുകളിലിരുന്നാണ്‌ ശശിയേട്ടന്‍ താഴെ നിന്നാരോ പറയണകേട്ടത്‌. തൃപ്രയാര്‍ ചേലൂര്‍ മനയില്‍ ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കണുണ്ടത്രെ. ഈ ഡയലോഗ്‌ ചെവിയില്‍ വീണതിനുശേഷമുള്ള തേങ്ങവെട്ട്‌ ചാര്‍ളിചാപ്ലിന്റെ സിനിമയിലെ സീനുകള്‍ പോലെ ഒരു ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലായിരുന്നു. തേങ്ങയേക്കാള്‍ കൂടുതല്‍ ഇളനീര്‌ വെട്ടിയിട്ട്‌ പെട്ടെന്ന് പണിതീര്‍ത്ത്‌ ശശിയേട്ടന്‍ തെങ്ങുകയറ്റയൂണിഫോമില്‍ തന്നെ ചേലൂര്‍ മനയിലേക്ക്‌ സൈക്കിളില്‍ വെച്ചുപിടിച്ചു. &lt;/p&gt;&lt;p&gt;ഒരു സ്റ്റണ്ട്‌സീനില്‍ പോലീസ്‌ വേഷമിടാന്‍ വേണ്ടി രണ്ട്‌ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ അന്വേഷിച്ച്‌ നിന്നിരുന്ന ഒരു സഹസംവിധായകന്റെ (ഇവിടുന്നങ്ങോട്ട്‌ സഹന്‍ എന്നു പറയാം. മൊത്തം എഴുതാന്‍ നിന്നാല്‍ മൊതലാവില്ല.) കണ്ണ്‌ ശശിയേട്ടന്റെ മസിലില്‍ തട്ടി സഡന്‍ബ്രേക്കിട്ടുനിന്നു. സഹന്‍ ശശിയേട്ടനെ ഷാജികൈലാസിനു ചൂണ്ടിക്കാണിച്ചുകൊടുത്തു. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. ഷാജിക്കും ആളെ ഇഷ്ടപ്പെട്ടു. പിടിക്കുന്നത്‌ പുലിയുടെ വാലിലാണെന്നറിയാതെ സഹന്‍ ചെന്ന് ശശിയേട്ടനോട്‌ കാര്യം പറഞ്ഞു. &lt;/p&gt;&lt;p&gt;"സിനിമയില്‍ അഭിനയിക്കാമോ? രണ്ടുമൂന്ന് സീനുണ്ട്‌. പോലീസ്‌ ഡ്രെസ്സിലാണ്‌"&lt;/p&gt;&lt;p&gt;ശശിയേട്ടന്‌ കുറച്ചുനേരത്തെക്ക്‌ സൗണ്ട്‌ പുറത്തുവന്നില്ല. സൗണ്ട്‌ വന്നപ്പോള്‍ വാക്കുകള്‍ വന്നില്ല. ഒടുവില്‍ എല്ലാം കൂടി വന്നപ്പോളേക്കും ശശിയേട്ടന്റെ ബോധം പോയിരുന്നു.&lt;/p&gt;&lt;p&gt; ഇത്രേം കണ്ടപ്പോ സഹന്‍ ഇട്ടേച്ച്‌ പോയി. വേറെ രണ്ടുപേരെ തപ്പിപ്പിടിച്ച്‌ മേക്കപ്പ്‌ ഇടുവിക്കാന്‍ വിട്ടു. സഹന്റെ കഷ്ടകാലം. ശശിയേട്ടന്റെ നഷ്ടപ്പെട്ടുപോയ ബോധം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. തന്റെ മസിലിനു നന്ദി പറഞ്ഞുകൊണ്ട്‌ ശശിയേട്ടന്‍ സഹന്റെ അടുത്തെക്ക്‌ ചെന്നു.തനിക്കുപകരം വേറെ ആളെ വെച്ചെന്നറിഞ്ഞ ശശിയേട്ടന്‍ ഞെട്ടി. ശശിയേട്ടന്റെ തനിസ്വഭാവം പുറത്തുവന്നു. വേലിയിലിരുന്ന പാമ്പിനെയെടുത്ത്‌ വേണ്ടാത്തിടത്ത്‌ വെച്ചെന്നു പറഞ്ഞ അവസ്ഥയായി സഹന്റേത്‌. ലോക്കല്‍സിനോടു കളിക്കുന്നത്‌ പന്തിയല്ലെന്നു മനസ്സിലാക്കിയ സഹന്‍ സ്ക്രിപ്റ്റില്‍ ഒരു പോലീസുകാരനെ കൂടി കയറ്റി. അങ്ങിനെ ചെമ്മാപ്പിള്ളിയില്‍ നിന്നും ആദ്യമായൊരാള്‍ സിനിമയില്‍ മേക്കപ്പിട്ടു. ചെമ്മാപ്പിള്ളി പുളകം കൊണ്ടു.&lt;/p&gt;&lt;p&gt;പിടിച്ചതിലും വലുത്‌ അളയിലാണെന്ന് സഹന്‌ മനസ്സിലായത്‌ ശശിയേട്ടന്‍ കാമറക്കുമുന്നില്‍ വന്നപ്പോളായിരുന്നു. പൂക്കാട്ട്‌ ശശി വക കണ്ടീഷന്‍ നമ്പര്‍ വണ്‍. തനിക്കു സ്റ്റണ്ട്‌ സീനില്‍ ഷര്‍ട്ടിടാതെ അഭിനയിക്കണം. പോലീസുകാരന്റെ വേഷമാണെന്നും യൂണിഫോം എന്തായാലും ഇടണം എന്നും ഒരുവിധം പുള്ളി പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ ശശിയേട്ടന്‍ അതിനും വകുപ്പുണ്ടാക്കി. സ്റ്റണ്ടിനിടയില്‍ ഏതെങ്കിലും ഗുണ്ട തന്റെ യൂണിഫോം വലിച്ചു കീറട്ടെ. സഹന്റെ ക്ഷമകെട്ടു. ശശിയേട്ടനെ ഭൂജാതനാക്കിയ മാതാപിതാക്കളെ പുള്ളി മനസ്സാ ശപിച്ചു. ഒരുവിധത്തില്‍ എല്ലാം പറഞ്ഞ്‌ സെറ്റില്‍മെന്റാക്കി ഷൂട്ടിംഗ്‌ തുടങ്ങി.&lt;/p&gt;&lt;p&gt;ചെമ്മാപ്പിള്ളിയില്‍ ശശിയേട്ടന്റെ ഗ്ലാമര്‍ കൂടി. സിനിമാവിശേഷങ്ങള്‍ അറിയാന്‍ വരുന്ന സാധാരണക്കാരായ അയല്‍ക്കാരെ "ആരാധകരുടെ ശല്യം" എന്നുപറഞ്ഞ്‌ ശശിയേട്ടന്‍ മൈന്റ്‌ ചെയ്യാതായി. "സ്റ്റാര്‍ട്ട്‌ കാമറ ആക്ഷന്‍" എന്നു കേള്‍ക്കാതെ ശശിയേട്ടന്‌ തെങ്ങില്‍ കയറാന്‍ പറ്റില്ലെന്നായി. ശിവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്‌ ആരൊക്കെ എന്ന ചോദ്യത്തിന്‌ "ജിമ്മും ബിജുമേനോനും പിന്നെ വേറെ കുറെ പേരും" എന്നു ചെമ്മാപ്പിള്ളിക്കാര്‍ മറുപടി പറയാന്‍ തുടങ്ങി.&lt;/p&gt;&lt;p&gt;ഷൂട്ടിംഗ്‌ തീര്‍ന്ന്‌ സിനിമാക്കാരെല്ലാം തിരിച്ചുപോയി. സിനിമ റിലീസാകാന്‍ ശശിച്ചേട്ടന്‍ അക്ഷമനായി കാത്തിരുന്നു. ഒടുവില്‍ ആ സുദിനം വന്നെത്തി. ശിവം റിലീസായി.&lt;/p&gt;&lt;p&gt;ചെമ്മാപ്പിള്ളിയുടെ സ്വന്തം താരം ജിമ്മ് ശശി കിട്ടാവുന്നത്രേം ബന്ധുക്കളെയും നാട്ടുകാരെയും വാരിക്കൂട്ടി സ്വന്തം ചിലവില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി. സിനിമാതാരങ്ങള്‍ക്കുപോലും ടിക്കറ്റ്‌ എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട വൃത്തികെട്ട സമ്പ്രദായത്തെ പഴിച്ചുകൊണ്ട്‌ ശശിയേട്ടന്‍ ക്യൂ നിന്നു. ഒരുവിധം തിക്കിത്തിരക്കി ടിക്കറ്റും എടുത്ത്‌ അകത്തുകയറി.&lt;/p&gt;&lt;p&gt;സിനിമ തുടങ്ങി...ഇന്റര്‍വെല്ലായി...ക്ലൈമാക്സായി....സിനിമ തീര്‍ന്നു...ശശിയേട്ടനെ മാത്രം ആരും കണ്ടില്ല...പടം തീര്‍ന്നു എന്ന ദുഖസത്യം അംഗീകരിക്കാന്‍ ശശിയേട്ടന്‌ മനസ്സുവന്നില്ല. ഒടുവില്‍ മാനം രക്ഷിക്കാന്‍ ശശിയേട്ടന്‍ പറഞ്ഞു&lt;/p&gt;&lt;p&gt;"ആ സ്റ്റണ്ട്‌സീനില്‍ ബിജുമേനോനെ പിന്നില്‍നിന്നും പിടിച്ചുമാറ്റുന്ന കൈ എന്റെയാ". &lt;/p&gt;&lt;p&gt;എന്താണേലും ഒരുപകാരം ഉണ്ടായി. ചെമ്മാപ്പിള്ളിക്കാരാരും ഇപ്പോള്‍ ശശിയേട്ടനോട്‌ "എന്നാടാ തെങ്ങുകയറാന്‍ വരണത്‌" എന്നു ചോദിക്കാറില്ല.. പകരം "നെന്റെ ഡെയിറ്റൊന്നു വേണമല്ലോടാ" എന്നേ പറയാറുള്ളൂ.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-4656594723058770414?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/4656594723058770414/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=4656594723058770414' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4656594723058770414'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/4656594723058770414'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/09/blog-post_26.html' title='ശശിയേട്ടനാണ്‌ താരം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-2255325681087599380</id><published>2007-09-18T19:19:00.000+09:00</published><updated>2007-09-18T22:34:43.067+09:00</updated><title type='text'>മദ്യാരംഭം</title><content type='html'>സത്യന്‍ അന്തിക്കാടിന്റെ പേരിലൂടെയല്ലാതെ അന്തിക്കാടിന്‌ സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തതില്‍ കള്ളിനുള്ള പങ്ക്‌ വളരെ വലുതാണ്‌. അന്തിക്കാടിന്റെ ഈ നേട്ടത്തില്‍ നല്ലൊരു പങ്ക്‌ വഹിച്ചത്‌ ചെമ്മാപ്പിള്ളിയിലെ ചെത്തുതൊഴിലാളികളാണ്‌. ചെമ്മാപ്പിള്ളിയിലൂടെ പറക്കുന്ന ഒരു കാക്ക കാഷ്ടിച്ചാല്‍ അതു ചെന്നുവീഴുന്നത്‌ ഒരു ചെത്തുകാരന്റെ തലയിലായിരിക്കും എന്നൊരു ചൊല്ലുവരെ അവിടെ നിലനിന്നിരുന്നു.&lt;br /&gt;&lt;br /&gt;ഈ ചെത്തുകാരായ ചെത്തുകാരെല്ലാം കൂടിയുണ്ടാക്കുന്ന കള്ളൊന്നും ചെമ്മാപ്പിള്ളി വിട്ട്‌ പുറത്തുപോകാതിരിക്കാന്‍ അവിടുത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുറുക്കാന്‍കടകളേക്കാള്‍ കൂടുതല്‍ കള്ളുഷാപ്പുകളുണ്ടായിരുന്ന ആ സുവര്‍ണ്ണകാലം പക്ഷേ പതിയെ പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആനേശ്വരം അമ്പലത്തിന്റെ മുന്നിലുള്ള വെയിറ്റിംഗ്‌ ഷെഡ്ഡില്‍ വെടിവട്ടത്തിനിരിക്കുന്ന കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കലികാലം, ഇങ്ങിനെ പോയാല്‍ വയസ്സുകാലത്ത്‌ ഒരുതുള്ളി കള്ള്‌ കിട്ടാതെ ചാകേണ്ടിവരുമല്ലോ ദൈവമേ".&lt;br /&gt;&lt;br /&gt;കള്ളുഷാപ്പുകളെ ബീവറേജ്‌ സ്റ്റോറുകള്‍ കീഴടക്കിത്തുടങ്ങി. ചെമ്മാപ്പിള്ളിയിലെ പുതുതലമുറ കള്ളിനെ മറന്ന് വിദേശിയുടെ പുറകേ പോയിത്തുടങ്ങി. പക്ഷേ അന്നും ഇന്നും കുട്ടന്‍കുളം ഷാപ്പില്‍ തിരക്കിനു കുറവില്ല. ഒരു നല്ല മദ്യ സംസ്കാരത്തിന്റെ മായാത്ത സ്മാരകമായി ഈ ഷാപ്പ്‌ ഇന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;ചെമ്മാപ്പിള്ളിയുടെ ഈ കള്ളുസംസ്ക്കാരത്തിന്റെ കഥ പറഞ്ഞത്‌ മറ്റൊന്നിനുമല്ല. ഈയുള്ളവനും അച്ചാറില്‍ "ഹരിശ്രീ റമ്മായ നമ:" എന്നെഴുതിക്കൊണ്ട്‌ മദ്യപാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത്‌ ഈ മദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാകുന്നു. മദ്യപാനരംഗത്തെ ആ അരങ്ങേറ്റം ഒരു സംഭവം തന്നെയായിരുന്നു. മദ്യം എന്ന പരമമായ സത്യത്തെ നേരില്‍ കണ്ട ആനന്ദത്തില്‍ ഞാന്‍ അന്നെന്തൊക്കെയോ ചെയ്തുകൂട്ടി. ഉള്ളതുപറയാമല്ലോ, ഇവിടെ എഴുതുന്ന ഈ വിവരണം സത്യമായിട്ടും എന്റെ ഓര്‍മ്മയില്‍നിന്നുള്ളതല്ല. പിന്നീട്‌ പലപ്പോഴായി എന്റെ ആത്മാര്‍ഥസ്നേഹിതന്മാര്‍ എന്നെ കളിയാക്കുന്നതുകേട്ട്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്‌.&lt;br /&gt;&lt;br /&gt;ശ്രീരാമാ പോളിടെക്‍നിക്കില്‍ ഫസ്റ്റിയര്‍ ഡിപ്ലോമക്കു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ സംഭവം.(പഠിച്ചുകൊണ്ട്‌ എന്ന വാക്ക്‌ ചുമ്മാ ആലങ്കാരികമായി പറഞ്ഞതാ. പോളിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എന്നതാണ്‌ വാസ്തവം). ഒരു അഷ്ടമിരോഹിണി ദിവസം. അവധിദിവസങ്ങളില്‍ ചെമ്മാപ്പിള്ളിയില്‍ പോവുക എന്നത്‌ കൃത്യനിഷ്ടയോടുകൂടി ഞാന്‍ ചെയ്തുപോന്നിരുന്ന ഒരു ആചാരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ചെമ്മാപ്പിള്ളിക്കാര്‍ കായികരംഗത്ത്‌ താല്‍പ്പര്യമുള്ളവരായിരുന്നു. ചീട്ടുകളി എന്ന കായികവിനോദത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയായിരുന്നു അവധിദിവസങ്ങളില്‍ മുടങ്ങാതെയുള്ള ഈ തീര്‍ഥാടനം. അന്നു പോകുമ്പോഴും അത്രയൊക്കെയേ ഉദ്ദേശിച്ചിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;വരാനുള്ളത്‌ പക്ഷേ എവിടേം തങ്ങില്ലെന്നാണല്ലോ. വന്നു. വന്നത്‌ സൈക്കിളിലായിരുന്നു. സുമേഷിന്റെ രൂപത്തില്‍. ചീട്ടുകളി സുമേഷിനിഷ്ടമല്ല. കാരണം സുമേഷിനു കളിക്കാനറിയില്ല. അതുകൊണ്ടുതന്നെ വന്നപ്പോള്‍ മുതല്‍ സുമേഷിന്റെ ശ്രമം കളി എങ്ങിനേലും നിര്‍ത്തി ബാക്കി കുടിയന്മാരേയും കൊണ്ട്‌ വെള്ളമടിക്കാന്‍ പോകാനായിരുന്നു. ഒടുവില്‍ മദ്യം ജയിച്ചു, ചീട്ടുകളി തോറ്റു. ഏഴു മദ്യപാനികളും പിന്നെ ഞാനും നാലു സൈക്കിളുകളിലായി കുട്ടന്‍കുളം ഷാപ്പിനെ ലക്ഷ്യമാക്കി നീങ്ങി. ആ പോക്കിലും ഷാപ്പിലെ കക്കയിറച്ചിയടിക്കാം എന്നൊരു നല്ല ഉദ്ദേശം മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;പകുതിവഴി പിന്നിട്ടതോടെ എന്റെ മാന്യപിതാശ്രീയുടെ മുഖം ഉള്ളില്‍ ചെറുതായൊന്നു മിന്നി. ഉള്ളില്‍ നിന്നും അത്യാവശ്യം വലിയൊരു കിളിപോയി. ചെമ്മാപ്പിള്ളി എന്ന സ്ഥലത്ത്‌ അച്ചനെ അറിയാത്തവര്‍ പൊതുവേ കുറവായിരുന്നു. തന്റെ നാല്‍പ്പത്തഞ്ചാം വയസ്സില്‍ അച്ചമ്മയുടെ ഉഗ്രകോപത്തിനുമുന്നില്‍ കീഴടങ്ങി വിവാഹം എന്ന ക്രൂരകര്‍മ്മത്തിനു തയ്യാറാകുന്നതുവരെ പിതാശ്രീ ചെമ്മാപ്പിള്ളിയില്‍ ഒരു ശിങ്കമായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഈയുള്ളവന്റെ ഒളിഞ്ഞുതിന്നുള്ള ബീഡിവലികള്‍ പോലും ട്രാജഡിയിലാണ്‌ ചെന്നവസാനിക്കാറുള്ളത്‌. ഏതെങ്കിലും ഒരു സൈഡില്‍ നിന്നും ഒരു അശരീരി കേള്‍ക്കാം,&lt;br /&gt;&lt;br /&gt;"ആഹാ, മേനോന്‍കുട്ട്യേ, ഇതാണല്ലേ പരിപാടി".&lt;br /&gt;&lt;br /&gt;ഇത്തിരിയില്ലാത്ത ഒരു ബീഡി വലിക്കുന്നത്‌ കണ്ടുപിടിച്ചതിനു ഒരുമാതിരി അമേരിക്ക കണ്ടുപിടിച്ച കൊളമ്പസ്സിന്റെ ഭാവം കാണിക്കുന്ന കാപാലികര്‍, ഞാന്‍ ഷാപ്പില്‍ കയറുന്നതെങ്ങാനും കണ്ടാല്‍ അത്‌ പിതാശ്രീയെ അറിയിക്കും എന്നത്‌ മൂന്നരത്തരം. അറിഞ്ഞോണ്ടൊരു കൊലച്ചതിയിലേക്ക്‌ എടുത്തുചാടണോ എന്നു ഞാന്‍ ആലോചിക്കുമ്പോഴേക്കും എന്റെ ഭാഗ്യദോഷത്തിന്‌ ഞങ്ങള്‍ കുട്ടന്‍കുളം ഷാപ്പിനുമുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;മണിയറയിലേക്കു കയറുന്ന നവവധുവിന്റെ ഭാവവാഹാദികളോടെ ഞാന്‍ ആ ഷാപ്പിലേക്ക്‌ വലതുകാല്‍ വെച്ചുകയറി. ആദ്യമൊക്കെ മദ്യപാനത്തിലെ എന്റെ കന്യകാത്വം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതിരുന്ന എന്നെ ക്രൂരന്മാരായ ആ ഏഴു കുടിയന്മാര്‍ അയ്യപ്പന്‍വിളക്കിന്റെ ഉടുക്‌ക്‍കൊട്ടുപാട്ടുപോലെ വട്ടമിട്ടിരുന്ന് തെറിവിളിച്ചു. അതേത്തുടര്‍ന്ന്, മദ്യപാനത്തിന്റെ നല്ലവശങ്ങളെക്കുറിച്ചും മദ്യപിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും സര്‍വ്വശ്രീ കഴുപ്പറമ്പില്‍ ഷജില്‍, പൂക്കാട്ട്‌ സുധി എന്നിവര്‍ ക്ലാസ്സെടുത്തു. ഇത്രയുമൊക്കെ ആയപ്പോള്‍ എന്റെയുള്ളിലും വെള്ളമടിക്കാനുള്ള ആഗ്രഹം ചെറുതായി ഉടലെടുത്തുതുടങ്ങി. അങ്ങനെ ആ ഷാപ്പില്‍നിന്നും മൂന്നുകുപ്പി കള്ള്‌ കുടിച്ച്‌ ഞാന്‍ എന്റെ അരങ്ങേറ്റം കുറിച്ചു.&lt;br /&gt;&lt;br /&gt;കുട്ടന്‍കുളം ഷാപ്പിലെ കള്ള്‌ തീര്‍ന്നതുകൊണ്ട്‌ കിട്ടാവുന്ന സ്പീഡില്‍ ഞങ്ങള്‍ പുല്ലാമ്പുഴ ഷാപ്പിലേക്ക്‌ വെച്ചുപിടിച്ചു. പുല്ലാമ്പുഴ ഷാപ്പില്‍നിന്ന് രണ്ടാമത്തെ കുപ്പി കുടിച്ചുകഴിഞ്ഞ്‌ ഇനീം വേണമെന്നു ഞാന്‍ വാശിപിടിക്കണതാണ്‌ എനിക്കു വ്യക്തമായി ഓര്‍മ്മയുള്ള അവസാനത്തെ രംഗം. പിന്നീടുള്ള സംഭവങ്ങള്‍ അടൂരിന്റെ സിനിമയിലെ രംഗങ്ങള്‍ പോലെ മങ്ങിയതും മറ്റുള്ളവര്‍ പറഞ്ഞുതന്നതും ആണ്‌.&lt;br /&gt;&lt;br /&gt;മങ്ങിയ രീതിയില്‍ എനിക്കോര്‍മ്മയുള്ള ഒരു സംഭവം, തിരിച്ചുവരുന്ന വഴിയിലെവിടെയോ സൈക്കിളെല്ലാം നിര്‍ത്തിവെച്ച്‌ ബാക്കി ഏഴുപേരും കൂടി എന്തോ പറഞ്ഞ്‌ തര്‍ക്കിക്കുന്നതാണ്‌. ആ തര്‍ക്കം "എന്നെ ആര്‌ സൈക്കിളില്‍ കയറ്റും" എന്നതിനെക്കുറിച്ചായിരുന്നെന്ന് പിന്നീട്‌ ജിത്ത്‌ പറഞ്ഞാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.&lt;br /&gt;&lt;br /&gt;എന്റെ ഗഡികള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ പറഞ്ഞുതന്ന ആ സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയുള്ള ക്രമത്തില്‍ എഴുതട്ടെ.&lt;br /&gt;&lt;br /&gt;ഒന്ന് - പുല്ലാമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്ക്‌ വാളുവെക്കാനിരുന്ന ബാബുവിന്റെ പുറം തടവിക്കൊടുക്കാനുള്ള എന്റെ ശ്രമം ബാബുവിനെ തള്ളി പുഴയിലേക്കിടുന്നതിലാണ്‌ കലാശിച്ചത്‌. (ഗുണപാഠം - അവനവനു നേരെ നില്‍ക്കാനുള്ള ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ വാളുവെക്കുന്നവരെ സഹായിക്കാവൂ. പ്രത്യേകിച്ച്‌ പുഴയിലേക്ക്‌ വാളുവെക്കുന്നവരെ.)&lt;br /&gt;&lt;br /&gt;രണ്ട്‌ - ഷാപ്പില്‍ വെച്ച്‌ എഴുന്നേല്‍ക്കാനുള്ള സൗകര്യത്തിനുവേണ്ടി മുന്നിലുള്ള മേശ എടുത്ത്‌ നീക്കിയിട്ടു. എന്റെ കഷ്ടകാലത്തിന്‌ മേശപ്പുറത്ത്‌ പത്ത്‌ കുപ്പികളും എട്ട്‌ ഗ്ലാസ്സുകളും ഉണ്ടായിരുന്നു. കുപ്പീം ഗ്ലാസ്സുമൊക്കെയല്ലേ, തട്ടീം മുട്ടീമൊക്കെ ഇരിക്കും.&lt;br /&gt;&lt;br /&gt;മൂന്ന് - ചെറിയച്ചന്റെ വീടിന്റെ അടുത്തുതന്നെ താമസിക്കുന്ന വിമലട്ടീച്ചറും മോളും നടന്നുവരുമ്പോള്‍ ടീച്ചറുടെ മോളോട്‌ "എന്തോ" പറഞ്ഞു. ഈ പറഞ്ഞതെന്താണെന്ന് എനിക്കിന്നും സത്യമായിട്ടും ഓര്‍മ്മയില്ല. ഞാന്‍ പറഞ്ഞു എന്ന പേരില്‍ എന്റെ ക്രൂരന്മാരായ സുഹൃത്തുക്കള്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ സത്യമാണെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ടും ഇവിടെ എഴുതാന്‍ കൊള്ളാത്തതായതുകൊണ്ടും ഒഴിവാക്കുന്നു.&lt;br /&gt;&lt;br /&gt;നാല്‌ - എന്നേം പുറകില്‍ വെച്ച്‌ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന സുമേഷിന്റെ വല്ല്യച്ചനെ വഴിയില്‍ വെച്ച്‌ തെറിവിളിച്ചു. ( ഈ സംഭവത്തിനു ശേഷമാണ്‌ എന്നെ സൈക്കിളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള തര്‍ക്കം ഉണ്ടായതത്രേ. സ്വാഭാവികം.)&lt;br /&gt;&lt;br /&gt;അഞ്ച്‌ - മുറ്റിച്ചൂര്‍ വളവ്‌ കഴിഞ്ഞ്‌ മൂത്രമൊഴിക്കാന്‍ വേണ്ടി സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ ജിത്തിന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അവിടുന്നു ജിത്തും ബാബുവും സൈക്കിളും തള്ളി നടന്നാണ്‌ വീട്ടില്‍ എത്തിയത്‌.&lt;br /&gt;&lt;br /&gt;ആറ്‌ - എന്റെ കയ്യിലെ വാച്ച്‌ ഊരി പുല്ലമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്കു വലിച്ചെറിഞ്ഞു. ഈ സംഭവം സത്യമാണെന്നതിന്‌ തര്‍ക്കമില്ല. കാരണം പിറ്റേന്ന് പാമ്പിന്റെ പടം പൊഴിച്ച്‌ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ എന്റെ കയ്യില്‍ വാച്ചുണ്ടായിരുന്നില്ല. പക്ഷേ എന്തിനാണിത്‌ ചെയ്തതെന്ന് ഇന്നും എനിക്കും കൂടെ ഉണ്ടായിരുന്നവര്‍ക്കും പിടികിട്ടിയിട്ടില്ല. പിറ്റേന്ന് വാച്ചിനേക്കുറിച്ച്‌ വീട്ടില്‍ പറയാന്‍ നല്ല നുണയൊന്നും കിട്ടാതെ, പരശുറാമിനു തലവെക്കണോ ജയന്തി ജനതക്കു തലവെക്കണോ എന്നു ചിന്തിച്ച്‌ ടെന്‍ഷനടിച്ചോണ്ടിരുന്നപ്പോള്‍, സ്വന്തം കയ്യീന്ന് അതേ മോഡല്‍ വാച്ച്‌ ഊരിത്തന്ന് എന്നെ സഹായിച്ച എന്റെ ചെറിയച്ചന്റെ മകന്‍ കൂടിയായ ഷജിലിനോടുള്ള നന്ദി ഞാന്‍ ഇവിടെ പ്രകാശിപ്പിക്കട്ടെ.&lt;br /&gt;&lt;br /&gt;ഏഴ്‌ - അഷ്ടമിരോഹിണി നാളിലെ ശോഭയാത്രക്കുവേണ്ടി രണ്ടുസൈഡിലും കുരുത്തോലയൊക്കെ തൂക്കി വൃത്തിയാക്കിയിട്ടിരുന്ന ആനേശ്വരം അമ്പലത്തിലേക്കുള്ള വഴിയില്‍ എന്റെവക ചില അലങ്കാരങ്ങള്‍ കൂടി ചാര്‍ത്തി. അതിമനോഹരമായ മൂന്നു തങ്കവാളുകള്‍. അതും കൃത്യസമയത്ത്‌. ബോധമില്ലായിരുന്നതുകൊണ്ട്‌ കൃഷ്ണന്മാരും രാധമാരും വാളിനെ കവച്ചുവെച്ച്‌ കടന്നുപോകുന്ന ആ സീന്‍ മിസ്സ്‌ ആയിപ്പോയി. ( ദൈവം പൊറുക്കട്ടെ )&lt;br /&gt;&lt;br /&gt;എല്ലാം എഴുതാന്‍ പോയാല്‍ ഈ ബ്ലൊഗ്‌ സൈറ്റ്‌ മതിയാകില്ലെന്നതുകൊണ്ടും പറയാനുള്ളതെല്ലാം കൂടുതല്‍ കൂടുതല്‍ തറനിരപ്പിലുള്ളതായതുകൊണ്ടും ഇത്രേം വെച്ച്‌ നിര്‍ത്തുന്നു. എന്തായാലും ഈ സംഭവത്തിനുശേഷവും പലതവണ, വിമലട്ടീച്ചറും അവരുടെ ഭര്‍ത്താവ്‌ അശോകേട്ടനും സുമേഷിന്റെ വല്ല്യച്ചന്‍ പ്രഭാകരേട്ടനും എല്ലാം എന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ എന്റെ പിതാശ്രീയെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ ഈ സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നതിന്‌ അവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;വര്‍ക്കത്തുള്ള ഈ അരങ്ങേറ്റത്തിനുശേഷം ഞാന്‍ നല്ലൊരു കുടിയനായി മാറിയെങ്കിലും ഇത്രേം പേരെ വെറുപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വേറെ വെള്ളമടിപ്പരിപാടികള്‍ ഒന്നും പിന്നീടു ദൈവം സഹായിച്ച്‌ ഉണ്ടായിട്ടില്ല. മദ്യഭഗവാനേ, നിനക്കു നന്ദി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-2255325681087599380?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/2255325681087599380/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=2255325681087599380' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/2255325681087599380'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/2255325681087599380'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/09/blog-post_18.html' title='മദ്യാരംഭം'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-2544418188134850388.post-7116830951747395907</id><published>2007-09-12T16:52:00.000+09:00</published><updated>2007-09-12T17:39:21.191+09:00</updated><title type='text'>സാജന്‍ പുലിയാണ്‌ കേട്ടാ...</title><content type='html'>സാജന്‍ ജോസ്‌ ഒരു മഹാനാകുന്നു. സാജന്‍ മഹാനായതില്‍ വെങ്കിടങ്ങ്‌ സ്വദേശികള്‍ക്ക്‌ വലിയ അദ്ഭുതമൊന്നുമില്ല.കാരണം സാജന്റെ പിതാവും മാതാവും അത്യാവശ്യം കൊള്ളാവുന്ന മഹാനും മഹതിയും ആകുന്നു. സാജന്റെ അപ്പന്‍ എന്ന നിലക്കു മാത്രമല്ല ജോസേട്ടന്‍ മഹാനാകുന്നത്‌. അദ്ദേഹം കര്‍ത്താവിന്റെ പ്രതിരൂപം ആകുന്നു. ഒരുമാതിരിപ്പെട്ട പാപികളെയെല്ലാം പുള്ളി ഉപദേശിക്കാറുണ്ട്‌. പക്ഷേ അവര്‍ നന്നാവാറുണ്ടോ എന്നു ജോസേട്ടന്‍ ശ്രദ്ധിക്കാറില്ല. നന്നാവണോ വേണ്ടയോ എന്നത്‌ അവരുടെ ഇഷ്ടം. ഉപദേശിക്കല്‍ മാത്രമാണ്‌ ജോസേട്ടന്റെ പണി. പാപികള്‍ക്കു മാത്രമല്ല ഈ ഓഫര്‍. വെങ്കിടങ്ങിലുള്ള ആര്‍ക്കും ജോസേട്ടന്റെ ഉപദേശം ഫ്രീ ആണ്‌. വെങ്കിടങ്ങിനു പുറത്തുള്ളവരെ ഉപദേശിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷേ ആ വകയില്‍ ചില ദുരനുഭവങ്ങള്‍ നിലവിലുള്ളതുകൊണ്ട്‌ അദ്ദേഹം ആ പണിക്കിപ്പോ പോകാറില്ല.&lt;br /&gt;സാജന്റെ അമ്മ റാഹേല്‍ ചേട്ടത്തി. ശാന്തസ്വഭാവം. വായ തുറക്കുന്നതു ഭക്ഷണം കഴിക്കാനും നുണ പറയാനും മറ്റുള്ളവരെ തെറി വിളിക്കാനും മാത്രം. പ്രശസ്തയാകുന്നതു ശബ്ദം കൊണ്ട്‌. തെറ്റിദ്ധരിക്കരുത്‌, സ്വരമാധുരി കൊണ്ടല്ല. ശബ്ദത്തിന്റെ frequency കൊണ്ട്‌. ചേട്ടത്തി വീട്ടിലിരുന്ന് ജോസേട്ടനോട്‌ സ്വകാര്യം പറഞ്ഞാല്‍ അപ്പുറത്തെ ഫിറോസിക്കാന്റെ കടയിലിരിയ്ക്കണവര്‍ വാ പൊത്തി ചിരിക്കും എന്നു പറയണത്‌ ഒരുപക്ഷേ അതിശയോക്തിയാകാം, എന്നാലും ജോസേട്ടനെ തെറി വിളിക്കണത്‌ ഫിറോസിക്കാന്റെ കടയിലല്ല, വീട്ടില്‍ വരെ കേള്‍ക്കാം.കാര്യം ഇങ്ങിനെയൊക്കെ ആണെങ്കിലും ഈ പാരമ്പര്യമഹത്വത്തിന്റെ അഹങ്കാരമൊന്നും സാജനില്ല.&lt;br /&gt;സാജന്‍ ശുദ്ധന്‍. പക്ഷെ ശുദ്ധന്‍ ദുഷ്ട്ടന്റെ ഫലം ചെയ്യുമെന്നു പണ്ടാരോ പറഞ്ഞുപോയില്ലേ. അപ്പോ സാജനും അങ്ങനെ ആകതെ പറ്റില്ലല്ലോ. പഴംചൊല്ല്‌ താനായിട്ട്‌ തെറ്റിക്കേണ്ടെന്ന നല്ല ഉദ്ദേശം കൊണ്ട്‌ മാത്രം സാജനും ചിലനേരത്ത്‌ ദുഷ്ട്ടനാകും. നായയെ കുറിച്ച്‌ പണ്ടേതോ കവി പാടിയതു പോലെ സാജനും "ഓട്ടം നിര്‍ത്തിയിട്ടൊട്ട്‌ നേരവുമില്ല, എന്നാല്‍ ഓടിയിട്ടൊരു കാര്യവുമില്ല" എന്ന അവസ്ഥയാണ്‌. ഒരു സ്കൂളില്‍ ഒരേ ക്ലാസ്സില്‍ നാലുവര്‍ഷത്തില്‍ കൂടുതല്‍ ഒരാളെ പഠിപ്പിക്കില്ലെന്ന വൃത്തികെട്ട വിദ്യാഭ്യാസനയത്തോടുള്ള വെല്ലുവിളിയെന്നോണം സാജന്‍ ഏഴാം ക്ലാസ്സില്‍ വെച്ച്‌ ഈ കുത്തഴിഞ്ഞ വിദ്യാഭ്യാസസമ്പ്രദായത്തോടു വിടപറഞ്ഞു. ദൈവാനുഗ്രഹത്താല്‍ പറയത്തക്ക നല്ല സ്വഭാവങ്ങളൊന്നും ഈ മഹാനില്ല. ശ്വാസം വലിക്കുന്നതിനു പകരം സാജന്‍ ബീഡിയാണ്‌ വലിക്കുന്നത്‌. പഠനം നേരത്തെ നിര്‍ത്തിയെങ്കിലും സാജന്‍ സമയം വെറുതെ കളഞ്ഞിട്ടില്ല. കിട്ടുന്ന ഒഴിവുസമയം മുഴുവന്‍ സാജന്‍ ബീഡി വലിച്ചു. ഒഴിവുസമയം അല്ലാത്തപ്പോള്‍ കിടന്നുറങ്ങി. സാജന്‍ നശിച്ചുപോകുമെന്ന പേടി തോന്നിയപ്പോള്‍ ജോസേട്ടന്‍ സാജനെ വേളാങ്കണ്ണിക്കു വിടാമെന്നു നേര്‍ന്നു. എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ സാജന്‍ പോകാന്‍ തയ്യാറായി. എന്തായാലും പോണതല്ലേ എന്നു കരുതി ജോസേട്ടന്‍ ഒരു പുണ്യപ്രവൃത്തി കൂടി സാജനെ ഏല്‍പ്പിച്ചു. വേളാങ്കണ്ണിക്കു പോകാനുള്ള ആരോഗ്യമില്ലാത്ത ഭക്തജനങ്ങള്‍ക്ക്‌ അദ്ദേഹം ഒരു ഓഫര്‍ നല്‍കി. വഴിപാടിനുള്ള പണം സാജന്റെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വഴിപാടു നടത്തി പുണ്യം കവറിലാക്കി സാജന്‍ തിരിച്ചെത്തിക്കും. അങ്ങനെ ഒരുപാടുപേരുടെ പ്രാര്‍ഥനകളുമായി സാജന്‍ യാത്രയായി. പതിനേഴാം വയസ്സില്‍ "വേളാങ്കണ്ണി" ക്കു പോയ സാജന്‍ പിന്നെ നാട്ടില്‍ എത്തിയത്‌ മൂന്നുവര്‍ഷം കഴിഞ്ഞാണ്‌. ദോഷം പറയരുതല്ലോ, വഴിപാടിനായി കൊടുത്ത പണം സാജന്‍ ദുരുപയോഗം ചെയ്തില്ല. ഒരു നല്ല കാര്യത്തിനുപയോഗിച്ചു. താന്‍ ആദ്യമായി മദ്യപിച്ചത്‌ ആ പണം കൊണ്ടാണെന്ന് അവന്‍ ഇന്നും അഭിമാനത്തോടെ പറയും.&lt;br /&gt;നാട്ടില്‍ തിരിച്ചെത്തിയ സാജനെ റാഹേല്‍ ചെട്ടത്തി നന്നായിട്ടൊന്നു "ഉപദേശിച്ചു". ഇനി പണിയെടുക്കാതെ തിന്നാന്‍ പറ്റില്ലെന്ന ദുഖസത്യം മനസ്സിലാക്കിയ സാജന്‍ പണിയെടുക്കന്‍ തീരുമാനിച്ചു. അധികം മേലനകാതെ ചെയ്യാവുന്ന പണികളെ കുറിച്ച്‌ അവന്‍ ഗവേഷണം നടത്തി. ഒടുവില്‍ കണ്ടെത്തി, തന്റെ പ്രവര്‍ത്തനമേഖല രാഷ്ട്രീയം തന്നെ. സാജന്‍ സ്വയം ഒരു രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞു. നാട്ടില്‍ പാര്‍ട്ടിക്കാര്‍ സാജനു വേണ്ടി പരസ്പ്പരം വഴക്കിട്ടു, "ഞങ്ങള്‍ക്കു വേണ്ട, ഞങ്ങള്‍ക്കു വേണ്ട" എന്നായിരുന്നു ആ വഴക്ക്‌. ഒടുവില്‍ സാജന്‍ സ്വതന്ത്രനാകന്‍ തീരുമാനിച്ചു. വെങ്കിടങ്ങ്‌ പഞ്ചായത്തിലെ അടുത്ത തിരഞ്ഞെടുപ്പില്‍ സാജനും ഒരു സ്ഥാനാര്‍ഥിയായി. സാജനു വേണ്ടി സാജന്‍ തന്നെ പോസ്റ്ററടിച്ചു,സാജന്‍ തന്നെ പോസ്റ്ററൊട്ടിച്ചു, സാജന്‍ മാത്രം വോട്ടു ചെയ്തു. വിദ്യ എന്ന അഭ്യാസത്തിന്റെ കുറവുകൊണ്ടോ എന്തോ, ആ വോട്ട്‌ അസാധുവുമായി. അങ്ങനെ വെങ്കിടങ്ങ്‌ പഞ്ചായത്തിന്റെ ചരിത്രത്തില്‍ സാജന്‍ ഒരു നാഴികക്കല്ല് കൂടി നാട്ടി.&lt;br /&gt;പക്ഷേ സാജന്‍ തളര്‍ന്നില്ല. രാഷ്ട്രീയഭാവി ശോഭനമാക്കാനുള്ള തന്ത്രങ്ങള്‍ മിനയാന്‍ സാജന്‍ ശ്രമം തുടങ്ങി. അന്നാണ്‌ സാജന്‍ ആദ്യമായി ആ സത്യം മനസ്സിലാക്കിയത്‌. ചിന്തിക്കാന്‍ ബുദ്ധി വേണം. ദൈവം സഹായിച്ച്‌ അങ്ങനെയൊരു വസ്തു സാജനില്‍ ഉണ്ടയിരുന്നില്ല. മകന്റെ ഈ അവസ്ഥയില്‍ മനം നൊന്ത റാഹേല്‍ ചേട്ടത്തി പ്രശ്നത്തില്‍ ഇടപെട്ടു. ചേട്ടത്തിയുടേത്‌ പഴയ മോഡല്‍ ബുദ്ധിയായിരുന്നു. എങ്കിലും "മിണ്ടാത്തതിലും ഭേദമാണല്ലോ കൊഞ്ഞപ്പ്‌" എന്ന തത്വം അനുസരിച്ച്‌ ആ ബുദ്ധി ഉപയോഗിക്കാന്‍ തന്നെ സാജന്‍ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി സാജന്‍ തന്നെക്കുറിച്ച്‌ മറ്റുള്ളവരില്‍ നല്ല മതിപ്പുണ്ടാക്കാന്‍ ശ്രമം തുടങ്ങി. പിറ്റേന്നുതൊട്ട്‌ സാജന്‍ പതിവിലും ഉറക്കെ സംസാരിച്ചുതുടങ്ങി. "അമ്മച്ചീ,ഞാന്‍ പള്ളിയില്‍ പോകുന്നു", "അമ്മച്ചീ, ഞാന്‍ പ്രാര്‍ഥിക്കാന്‍ പോകുന്നു" തുടങ്ങിയ കാര്യങ്ങള്‍ അടുത്ത വീടുകളില്‍ കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ വിളിച്ചുപറയലായിരുന്നു ആദ്യത്തെ ഐറ്റം. ശബ്ദം കൂട്ടാനുള്ള പൊടിക്കൈകള്‍ റാഹേല്‍ ചേട്ടത്തി സാജനെ പഠിപ്പിച്ചു. വീട്ടില്‍ സാജനെ അന്വേഷിച്ചുവരുന്നവരോട്‌ വലിയ വലിയ കള്ളങ്ങള്‍ പറയുന്നതായിരുന്നു ചേട്ടത്തിയുടെ 47 മോഡല്‍ ബുദ്ധിയിലെ അടുത്ത ഐറ്റം. പിറ്റേ ദിവസം സാജനെ അന്വേഷിച്ചു വന്ന ജോമോനോട്‌ ചേട്ടത്തി ഉളുപ്പില്ലാതെ കാച്ചി, "സാജന്‍ തിരോന്തരത്തു പോയല്ലോടാ മോനേ, മന്ത്രിമാരൊക്കെയുള്ള ഏതോ മീറ്റിങ്ങിനാ". വന്നവന്‍ ഞെട്ടി. അതിനേക്കാള്‍ ശക്തിയില്‍ അകത്തിരുന്ന സാജന്‍ ഞെട്ടി. ഞെട്ടലിന്റെ ശക്തിയില്‍ സാജന്റെ ചുണ്ടിലിരുന്ന ബീഡി തെറിച്ചു. തെറിച്ച ബീഡി തിരിച്ചെടുത്ത്‌ ആഞ്ഞുവലിച്ച സാജന്‍ സ്വന്തം മാതാവിന്റെ കുനുഷ്ട്‌ ബുദ്ധിയില്‍ അഭിമാനം കൊണ്ടു. പക്ഷെ സാജന്റെ സന്തോഷം അധികം നീണ്ടില്ല. ചേട്ടത്തി പറഞ്ഞ 11 KV നുണ ജോസേട്ടന്‍ കേട്ടു. കള്ളം പറയുന്നത്‌ കര്‍ത്താവിനിഷ്ടമല്ല. അതുകൊണ്ട്‌ തന്നെ അത്‌ ജോസേട്ടനും ഇഷ്ടമല്ല. അതിനാല്‍ ജോമോനോട്‌ ജോസേട്ടന്‍ ഇപ്രകാരം ഉവാച "മകനേ, തിരുവനന്തപുരത്തിനു പോയതു അവളുടെ അന്തരിച്ചുപോയ പിതാവാകുന്നു.നീ തിരഞ്ഞുവന്ന ചെകുത്താന്‍ കുഞ്ഞ്‌ അകത്തിരുന്ന് ബീഡി വലിക്കുന്നു". ദൈവനാമത്തിലുള്ള ഈ തന്തക്കുവിളി പക്ഷേ ചേട്ടത്തിയെ തളര്‍ത്തിയില്ല. ചമ്മല്‍ പോയിട്ടു ച പോലും ചേട്ടത്തിക്കു ഫീല്‍ ചെയ്തില്ല. പറഞ്ഞുനിര്‍ത്തിയ നുണയുടെ ബാക്കി പോലെ ചേട്ടത്തി വക അടുത്ത കീറ്‌. "ആ, അവന്‍ വന്നാ? ഞാന്‍ കണ്ടില്ലല്ലാ...പാവം, ക്ഷീണിച്ചുവന്നതാകും,ഞാന്‍ അവനു വല്ലോം കഴിക്കാനുണ്ടാക്കട്ടെ". തന്റെ മൗത്‌പീസ്‌ വഴി പുറത്തേക്കു ചാടാന്‍ ഒരുങ്ങിയ ഒരു പത്തുമുപ്പത്തഞ്ച്‌ തെറികള്‍ ജോസേട്ടന്‍ കഷ്ടപ്പെട്ട്‌ തടഞ്ഞു നിര്‍ത്തി. അനന്തരം അവയെ ഉപദേശങ്ങളാക്കിമാറ്റി ജോമോന്റെ നേരെ തിരിഞ്ഞു. ജോസേട്ടന്റെ ഈ മൂവ്‌ നേരത്തേതന്നെ മനസ്സിലക്കിയ ജോമോന്‍ "കര്‍ത്താവേ" എന്നൊരു നിലവിളിയോടെ മതില്‍ ചാടിക്കടന്നിരുന്നു. നൈസായി ചമ്മലിന്റെ സ്മെല്ലടിച്ച ജോസേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു "ഓ, അവനെ ഞാന്‍ പണ്ടൊന്നു ഉപദേശിച്ചതാ"&lt;br /&gt;കാലം കടന്നുപോയി.സ്വാഭാവികമായും സാജനും പ്രായം കൂടി. പുരനിറഞ്ഞ്‌ കവിയാറായ മകനെ കണ്ട റാഹേല്‍ ചേട്ടത്തി ഇവന്‍ ഇനിയും വളര്‍ന്നാല്‍ പഞ്ചായത്തും നിറയും എന്ന സത്യം മനസ്സിലാക്കി. ഇതിനിടെ സാജനും ഒരു രഹസ്യം മനസ്സിലാക്കി. തനിക്കു കല്യാണപ്രായമായിരിക്കുന്നു. അവന്‍ ഈ രഹസ്യം ആരോടും പറഞ്ഞില്ല. പക്ഷേ സാജന്റെ ശരീരം ആ സത്യം ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞുതുടങ്ങി. അതിന്റെ പ്രതിഫലനമെന്നോണം സാജന്‌ തിരക്കുള്ള ബസ്സുകളോട്‌ പ്രത്യേകതാല്‍പ്പര്യം തോന്നിത്തുടങ്ങി. സാജന്‍ മുന്‍വശത്തെ ഡോറിലൂടെ മാത്രം ബസ്സില്‍ കയറാന്‍ തുടങ്ങി. ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ സാജന്‍ ഒരു ശല്യമായിത്തുടങ്ങി. ഇതിനിടെ സാജനു വേണ്ടി റാഹേല്‍ ചേട്ടത്തി കല്യാണാലോചനകള്‍ തുടങ്ങി. ചേട്ടത്തിയെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ അവസാനം ഒരാലോചന ശരിയായി. പെണ്‍കുട്ടിക്ക്‌ സാജനെ ഇഷ്ടപ്പെട്ടു. സാജന്‌ പണ്ടേ സ്ത്രീകളെ മൊത്തം ഇഷ്ടമായിരുന്നതുകൊണ്ട്‌ ആ ടെന്‍ഷനും ഉണ്ടായില്ല. മനസ്സമ്മതം കഴിഞ്ഞു. കല്യാണത്തീയതിയും തീരുമാനിച്ചു. കാര്യങ്ങളെല്ലാം ഭംഗിയായി നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ നേരത്തേ പറഞ്ഞതുപോലെ സാജനു പഴംചൊല്ല് തെറ്റിക്കാന്‍ താല്‍പ്പര്യമില്ലത്തതുകൊണ്ട്‌ ഒരുദിവസം സാജനില്‍ ദുഷ്ടന്‍ കയറിക്കൂടി. സാജന്‍ വീണ്ടും തിരക്കുള്ള ഒരു ബസ്സില്‍ മുന്‍വശത്തുകൂടി കയറി. സാജനിലെ ദുഷ്ടന്‍ വര്‍ക്ക്‌ തുടങ്ങി. പിന്നീട്‌ നടന്നതായിരുന്നു സാജന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ സംഭവം. സാജന്‍ ഞോണ്ടിക്കൊണ്ടുനിന്നിരുന്ന പെണ്‍കുട്ടി ചീത്തവിളിച്ചുകൊണ്ട്‌ തിരിഞ്ഞുനിന്നു. പണ്ടേ ബോധം ഇല്ലാത്തതുകൊണ്ട്‌ സാജനു ബോധക്കേടുണ്ടായില്ല. സാജന്‍ കെട്ടാനിരുന്ന അതേ പെണ്‍കുട്ടി. സാജനിലെ ദുഷ്ടന്‍ എങ്ങോട്ടോ ഇറങ്ങി ഓടി, ശുദ്ധന്‍ തിരിച്ചുവന്നു. ബീഡിപ്പുകയടിച്ച്‌ കരിഞ്ഞ തലച്ചോറുപയോഗിച്ച്‌ സാജന്‍ ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ സാജനൊരു ബുദ്ധി തോന്നി. അവന്‍ പറഞ്ഞു. "നീയാണെന്നെനിക്കറിയാമായിരുന്നു. അതോണ്ടാ ഞാന്‍ കേറിപ്പിടിച്ചത്‌". ഒരു നിമിഷം. "പഠേ" എന്നൊരു ശബ്ദം മാത്രമേ സാജനോര്‍മ്മയുള്ളൂ. സാജനില്‍ നിന്നിറങ്ങിയോടിയ ദുഷ്ടന്‍ ആ പെണ്‍കുട്ടിയുടെ ദേഹത്തായിരുന്നു ചെന്നു കേറിയത്‌. അവള്‍ സര്‍വ്വശക്തിയുമെടുത്ത്‌ സാജന്റെ ചെകിട്ടത്തുതന്നെ കീറി. അത്‌ ഉദ്ഘാടനം മാത്രമായിരുന്നു. ബസ്സിലുണ്ടായിരുന്ന സകല ശുദ്ധന്മാരും ദുഷ്ടന്മാരായി മാറി. എല്ലാവരും സാജന്റെ പുറത്ത്‌ ഇടി പഠിച്ചു.&lt;br /&gt;ആ കല്യാണം നടന്നില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും ആ സംഭവം കൊണ്ടൊരു ഗുണം ഉണ്ടായി. ഇപ്പോള്‍ സാജന്‍ തിരക്കുള്ള ബസ്സില്‍ കയറാറില്ല. എത്ര ധൃതിയിലാണെങ്കിലും സാജന്‍ തിരക്കില്ലാത്ത ബസ്സില്‍ പുറകുവശത്തുകൂടി കയറിയേ ഇപ്പോള്‍ യാത്ര ചെയ്യൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2544418188134850388-7116830951747395907?l=thennaliraaman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thennaliraaman.blogspot.com/feeds/7116830951747395907/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2544418188134850388&amp;postID=7116830951747395907' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/7116830951747395907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2544418188134850388/posts/default/7116830951747395907'/><link rel='alternate' type='text/html' href='http://thennaliraaman.blogspot.com/2007/09/blog-post.html' title='സാജന്‍ പുലിയാണ്‌ കേട്ടാ...'/><author><name>തെന്നാലിരാമന്‍‍</name><uri>http://www.blogger.com/profile/11475543027773552454</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_bwJMTp-wazA/SZRQv4e0quI/AAAAAAAAAA0/vhgbQSAG2BI/S220/IMG_4649.jpg'/></author><thr:total>9</thr:total></entry></feed>
